Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെതിരെയുള്ള പരാമര്‍ശം; അപലപിച്ച് അഫ്ഗാനിസ്ഥാന്‍

കാബൂള്‍: മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താക്കളുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി താലബാന്‍. ഇന്ത്യയിലെ ഭരണകക്ഷിയുടെ ഉദ്യോഗസ്ഥന്‍ ഇസ്‌ലാമിന്റെ പ്രവാചകനെ അപമാനിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചതിനെ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ അതിശക്തമായി അപലപിക്കുന്നതായി താലിബാന്‍ വക്താവ് ദബീഹുല്ല മുജാഹിദ് ട്വിറ്ററില്‍ കുറിച്ചു.

വിശുദ്ധ ഇസ്‌ലാമിനെ അവഹേളിക്കാനും മുസ്‌ലിംകളുടെ വികാരങ്ങളെ ഇളക്കിവിടാനും ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കരുതെന്ന് ഞങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് നബിക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ബി.ജെ.പി വക്താക്കളായ നുപൂര്‍ ശര്‍മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തിയാണ് ഖത്തറും കുവൈത്തും പ്രതിഷേധം അറിയിച്ചത്. സൗദി അറേബ്യയും വിഷയത്തെ അപലപിച്ചു. മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണണെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles