Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ഗൂതയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 94 പേര്‍

ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 94 പേര്‍. കിഴക്കന്‍ ഗൂതയിലെ വിമതരുടെ ശക്തി കേന്ദ്രങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സിറിയന്‍ സായുധ സേന ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ആക്രമികളെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്നാണ് ദമസ്‌കസ് സര്‍ക്കാര്‍ പ്രതികരിച്ചത്. കൊല്ലപ്പെട്ടവരില്‍ 20 പേര്‍ കുട്ടികളാണ്. 300ഓളം പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്.
കിഴക്കന്‍ ഗൂതയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചാണ് വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. ദമസ്‌കസിലെ വിവിധ ജില്ലകളിലും ചെറു റോക്കറ്റുകള്‍ ഉപയോഗിച്ചും ആക്രമണം നടത്തുന്നുണ്ട്. യു.എന്നിന്റെ കണക്കുപ്രകാരം നാലു ലക്ഷം ആളുകളാണ് കിഴക്കന്‍ ഗൂതയിലുള്ളത്.

ഇവിടുത്തെ പ്രധാന നഗരങ്ങളെല്ലാം 2013 മുതല്‍ സിറിയന്‍ സര്‍ക്കാരിന്റെ ഉപരോധത്തിലാണ്. ഞായറാഴ്ച മുതല്‍ ശക്തമായ വ്യോമാക്രമണം നടത്താനാണ് ഇവിടെ സൈന്യം തയാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യു.കെ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടനയും സിറിയയുടെ  ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സനയുമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

Related Articles