ഉദാത്തമായ കനിവുള്ളവനും അപാരമായ ലോല ഹൃദയത്തിൻെറ ഉടമയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി (സ) എന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്. അതിന് സാക്ഷ്യംവഹിക്കുന്ന ഒരു സംഭവം ഇവിടെ വിവരിക്കാം. നബിയുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു അധ്യായമായിരുന്നുവല്ലോ ബദ്ര്‍ യുദ്ധം. ശത്രു സൈന്യത്തെ നേരിടാന്‍ സുസജ്ജമായി നില്‍ക്കുന്ന കലാള്‍പ്പട പരിശോധിക്കുകയായിരുന്നു സൈനിക മേധാവി കൂടയായിരുന്ന പ്രവാചകന്‍. എല്ലാ സൈനിക മേധാവിമാരും ചെയ്യറുള്ളത് പോലെ പതിവ് സൈനിക പരിശോധനയുടെ ഭാഗമായിരുന്നു അത്. കൈയ്യില്‍ ഒരു കുറുവടിയും ഉണ്ടായിരുന്നു.
സൈനിക പരിശോധനക്കിടയിലാണ് പ്രവാചകന്‍ (സ) അക്കാര്യം ശ്രദ്ധിച്ചത്. പട്ടാളക്കാരനായ സവാദ് ഇബ്ന് ഗസ്യ സൈനിക നിരയില്‍ നിന്ന് അല്‍പം മുന്നോട്ട് തള്ളിയാണ് നില്‍ക്കുന്നത്. അത്തരമൊരു നില്‍പ്പ് സൈനിക അച്ചടക്കത്തിന് എതിരാണ്. ഒരു സൈനിക മേധാവിക്കും സഹിക്കാന്‍ കഴിയുന്നതല്ല ഈ തള്ളിനില്‍പ്. നേര്‍വരപോലെ ഒറ്റ ലൈനില്‍ നില്‍കലാണ് സൈനിക രീതി. ഇത് കണ്ട പ്രവാചകന്‍ മറ്റ് സൈനിക മേധാവികളെ പോലെ സവാദ് ഇബ്ന് ഗസ്യയുടെ വയറ് കുറുവടി കൊണ്ട് സ്പര്‍ഷിച്ച് ഒറ്റ ലൈനില്‍ നേരെ നില്‍കാന്‍ സൂചന നല്‍കി.
ഇബ്ന് ഗസ്യക്ക് ഇത് സഹിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. പ്രതികരണ രോശത്താല്‍ അദ്ദഹേം പറഞ്ഞു: പ്രവാചകരേ, ഉദരത്തില്‍ കുറുവടി സ്പര്‍ഷിച്ചതോടെ താങ്കള്‍ എന്നെ വേദനിപ്പിച്ചിരിക്കുകയാണ്……
Also read: മക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ദാമ്പത്യ സംഘര്‍ഷങ്ങള്‍
പക്ഷെ ഇത് കേട്ട പ്രവാചകന്‍ ഒന്നും പ്രതികരിച്ചില്ല. പകരം തൻെറ ഉദരഭാഗം ആവരണം ചെയ്ത വസ്ത്രം അല്‍പം നീക്കികൊടുത്ത് പ്രവാചകന്‍ പറഞ്ഞു: ഈ കുറുവടികൊണ്ട് എൻെറ ഉദരത്തിലും കുത്തൂ. നിന്നെ എത്രമാത്രം വേദനിപ്പിച്ചുവൊ അത്ര വേദന എനിക്കും ഉണ്ടാവട്ടെ. സൈനിക മേധാവി എന്ന നിലയില്‍ കവിഞ്ഞാല്‍ ഒരു ക്ഷമ പറയേണ്ട കാര്യമേയുള്ളൂ. എന്നാല്‍ പ്രവാചകന്‍ ഇവിടെ തൻെറ ഉദരം കാണിച്ച് പ്രതികാരം ചെയ്യന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അവിടെയാണ് നാം അദ്ദേഹത്തിൻെറ മഹത്വം മനസ്സിലാക്കുന്നത്.
ഇത്രയും ലോലഹൃദയനായ ഒരു പ്രവാചകനെയാണ് ശത്രുക്കള്‍ ലോകത്ത് നിരന്തരമായി ഭീകരതയുടെ ആള്‍രൂപമായി പ്രചരിപ്പിക്കുന്നത് എന്ന് അറിയമ്പോള്‍ നാം മൂക്കത്ത് വിരല്‍വെച്ച് പോവും. എന്നാല്‍ ലോലഹൃദയമുള്ളവരായിത്തീരാന്‍ ഇത്തരം ചരിത്ര സംഭവങ്ങള്‍ നമുക്ക് പാഠമാക്കാം.