ജറുസലം: ഫലസ്തീൻ അതോറിറ്റിയിൽ നിന്ന് ഇസ്രായേൽ തടഞ്ഞുവെച്ച ഒരു ബില്യൺ ഡോളറിലധികം വരുന്ന നികുതി ഇസ്രായേൽ കൈമാറിയതായി ഫലസ്തീൻ മന്ത്രി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം പുതിക്കി ആഴ്ചകൾക്ക് ശേഷമാണ് നികുതി കൈമാറിയിരിക്കുന്നത്. മൂന്ന് ബല്യൺ, 768 മില്യൺ ഷെക്കൽ വരുന്ന എല്ലാ സാമ്പത്തിക കുടിശ്ശികയും ഫലസ്തീൻ അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രി ഹുസൈൻ അൽ ശൈഖ് ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചു. ഇസ്രായേൽ അതോറിറ്റിക്ക് പകരമായി കസ്റ്റംസ് നികുതിയുൾപ്പടെയുള്ളവ ഇസ്രായേൽ സർക്കാറാണ് ശേഖരിക്കുന്നത്.
3.77 ബില്യൺ ഷെക്കൽ (1.14 ബില്യൺ ഡോളർ) ഫലസ്തീൻ അതോറിറ്റിക്ക് കൈമാറിയത് ഇസ്രായേൽ ധനകാര്യ മന്ത്രി സ്ഥിരീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.