إِنَّ ٱلۡحَسَنَـٰتِ یُذۡهِبۡنَ ٱلسَّیِّـَٔاتِۚ
സൽകർമങ്ങൾ ദുഷ്‌കർമങ്ങളെ ഇല്ലായ്മ ചെയ്യും, തീർച്ച.(ഹൂദ്-114)
ദോഷം ചെയ്തുപോയാലൊക്കെയും മനസ്സിൽ പറയുക; ഞാൻ യുദ്ധം പൂർണമായി പരാജയപ്പെട്ടില്ല, ചെറിയൊരു പോരാട്ടത്തിൽ മാത്രമാണെനിക്ക് ചുവടുപിഴച്ചത്. സങ്കടപ്പെടരുത്. അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നമസ്കരിച്ച് കേടുപാടുകൾ പരിഹരിക്കുക. തെറ്റു ചെയ്ത കൈവിരലുകളുപയോഗിച്ച് ഇസ്തിഗ്ഫാർ ചൊല്ലുക. ഹറാമിലേക്ക് നോക്കിയ അതേ കണ്ണുകളുപയോഗിച്ച് ഖുർആനോതുക. തൗബ ചെയ്യുന്നവരുടെ കരച്ചിൽ അല്ലാഹുവിങ്കൽ സച്ചരിതരായ അവന്റെ അടിയാറുകളോടുള്ള അവന്റെ സംഭാഷണംപോലെയാണ്. നീ തെറ്റിൽനിന്ന് തിരിച്ചുവരാൻ അവനാഗ്രഹിക്കുന്നു എന്നതുകൊണ്ടല്ലേ അവൻ സ്വയം ഗഫൂർ (പാപങ്ങളെല്ലാം പൊറുത്തുതരുന്നവൻ) എന്നു വിളിച്ചത്!
വിവ: മുഹമ്മദ് ശാക്കിർ മണിയറ