ഗസ്സ-ഇസ്‌റായേല്‍ യുദ്ധത്തില്‍ ഇതുവരെ പരിക്കേറ്റ ഇസ്‌റായേല്‍ സൈനികരുടെ എണ്ണം 2938 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 573 ആണ്. ഇസ്രായേല്‍ പത്രമായ ഹാരെറ്റസ് ന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുദ്ധം ആരംഭിച്ചതിനു ശേഷം പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ മുറിവേറ്റ 5500 പേരെ ചികിഝിച്ചിട്ടുണ്ട്. ഏകദേശം 4000 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.