Current Date

Search
Close this search box.
Search
Close this search box.

ഹൂതികള്‍ക്ക് ആയുധ ഉപരോധം ഏര്‍പ്പെടുത്താന്‍ വോട്ട് ചെയ്ത് യു.എന്‍ സുരക്ഷ കൗണ്‍സില്‍

വാഷിങ്ടണ്‍: യെമനിലെ ഹൂതികള്‍ക്കെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എ.ഇയുടെ നിര്‍ദ്ദേശത്തില്‍ യു.എന്നില്‍ വോട്ടെടുപ്പ്. തി ങ്കളാഴ്ചയാണ് യു.എന്‍ രക്ഷാസമിതി വോട്ടെടുപ്പ് നടത്തിയത്.

ഈ വര്‍ഷം യു.എ.ഇയില്‍ ഹൂതികള്‍ നിരവധി ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഹൂതി നേതാക്കള്‍ക്കെതിരെ നേരത്തെയുള്ള യു.എന്‍ ആയുധ ഉപരോധം ഗ്രൂപ്പിലേക്ക് മൊത്തമായി വ്യാപിപ്പിക്കുകയാണ്. ഈ നടപടിക്ക് അനുകൂലമായി ഒമ്പത് വോട്ടുകള്‍ ആവശ്യമാണ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിവയുടെ വീറ്റോയും വേണം.

2015ല്‍ ഇറാന്‍ അനുകൂല ഹൂതികള്‍ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള ഗവണ്‍മെന്റിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് യു.എ.ഇ ഉള്‍പ്പെടെയുള്ള സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ ഇടപെട്ടത്. അഴിമതി നിറഞ്ഞ സംവിധാനത്തിനും വിദേശ ആക്രമണത്തിനുമെതിരെയാണ് തങ്ങള്‍ പോരാടുന്നതെന്ന് ഹൂതികള്‍ പറയുന്നു. ഇറാന്‍ ഹൂതികള്‍ക്ക് ആയുധം നല്‍കിയെന്ന് സഖ്യസേനയും യു.എസും യു.എന്നും ആരോപിച്ചു, ഇത് ഇറാന്‍ നിഷേധിച്ചു.

Related Articles