Current Date

Search
Close this search box.
Search
Close this search box.

സിറിയ: സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ കൊല്ലപ്പെട്ടു

ഇദ്‌ലിബ്: സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാലു പേര്‍ കുട്ടികളാണ്.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അവസാന വിമത ശക്തികേന്ദ്രത്തില്‍ സിറിയന്‍ ഭരണകൂടത്തിന്റെ സൈനിക വ്യാപനത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഷെല്ലാക്രമണം നടത്തിയത്. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം തുര്‍ക്കിയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

കഴിഞ്ഞയാഴ്ച പ്രസിഡന്റായി ബശ്ശാര്‍ അല്‍ അസദ് വീണ്ടും അധികാരമേറ്റെടുത്ത ശേഷം വിമതരുടെ കൈവശമുള്ള വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് സൈന്യം ബോംബിംങ്് ശക്തമാക്കിയിരുന്നു. പുതിയ ആക്രമണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഈ മാസം മാത്രം 17 കുട്ടികള്‍ വ്യോമാക്രമണത്തില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തെ പോരാട്ടത്തിനിടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശത്തിന്റെ നിയന്ത്രണം പുനസ്ഥാപിക്കുമെന്ന് സിറിയന്‍ ഭരണകൂടം നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.

Related Articles