Current Date

Search
Close this search box.
Search
Close this search box.

എട്ട് ശതമാനം മുസ്‌ലിംകള്‍ യു.പിയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതായി സര്‍വേ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എതിര്‍ത്ത് മുസ്‌ലിംകള്‍ വോട്ട് ചെയ്തുവെന്ന പൊതുധാരണ ഉണ്ടായിരുന്നിട്ടും, എട്ട് ശതമാനം മുസ്‌ലിം വോട്ടുകള്‍ ബ.ജെ.പിക്ക് നേടാനായതായി സി.എസ്.ഡി.എസ്-ലോക്‌നീതിയുടെ സര്‍വേ. 20 ശതമാനം മുസ്‌ലിം വോട്ടുകളില്‍ സമാജ്‌വാദി പാര്‍ട്ടി 79 ശതമാനവും, ബി.ജെ.പി എട്ട് ശതമാനവും നേടിയതായും, ഇത് 2017നെ അപേക്ഷിച്ച് ഒരു ശതമാനം വര്‍ധനവാണ് കാണിക്കുന്നതായും സര്‍വേയില്‍ പറയുന്നു.

മുസ്‌ലിം സമൂഹം ബി.ജെ.പിയെ പിന്തുണക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു. യു.പിയിലെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയിലുള്ള വിവിധ ക്ഷേമ പദ്ധതികള്‍ ഹിന്ദു സമൂഹത്തെ പോലെ മുസ്‌ലിം സമൂഹത്തിനും പ്രയോജനപ്പെട്ടുവെന്നാണ് മുസ്‌ലിം വോട്ടിലെ ഈ മാറ്റത്തിലുള്ള പ്രധാന കാരണം -മുസ്‌ലിം മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ദളിതുകളെക്കാള്‍ മോശമാണ് മുസ്‌ലിംകളുടെ അവസ്ഥയെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ശതമാനം മുസ്‌ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതായി യു.എസ് ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ ‘ഇന്ത്യയിലെ മത, ജാതി, ദേശീയ മനോഭാവം’ എന്ന സര്‍വേ വ്യക്തമാക്കിയിരുന്നു. അഞ്ചില്‍ ഒരു മുസ്‌ലിം ബി.ജി.പിക്ക് വോട്ട് ചെയ്യുന്നുവെന്നാണ് സര്‍വേ ചൂണ്ടിക്കാണിച്ചത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles