Current Date

Search
Close this search box.
Search
Close this search box.

രാജ്യസഭയിലേക്ക് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ അയക്കണം: ജാര്‍ഖണ്ഡിലെ മുസ്ലിം സംഘടന

റാഞ്ചി: രാജ്യസഭയിലേക്ക് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ എങ്കിലും സംസ്ഥാനത്ത് നിന്നും അയക്കണമെന്ന് ജാര്‍ഖണ്ഡിലെ മുസ്ലിം സംഘടനയായ ഇദാറെ ഷരീഹ രംഗത്ത്. ഉര്‍ദു ദിനപത്രമായ റോസ്‌നാമ രാഷ്ട്രീയ സഹാറയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സമുദായം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ മതേതര പാര്‍ട്ടികള്‍ ഇതുവരെ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെയും രാജ്യസഭയിലേക്ക് അയച്ചിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി. രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് ജൂണ്‍ 10ന് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജാര്‍ഖണ്ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുഖ്താര്‍ അബ്ബാസ് നഖ്വിയുടെയും മഹേഷ് പൊദ്ദാറിന്റെയും കാലാവധി ജൂണ്‍ 7 ന് അവസാനിക്കുന്നതിനാല്‍ രാജ്യസഭയില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. ഇതിലേക്ക് മുസ്ലിംകളെ പരിഗണിക്കണമെന്നാണ് ആവശ്യം.

റാഞ്ചിയിലെ മധുബന്‍ മാര്‍ക്കറ്റില്‍ നടന്ന യോഗത്തില്‍ ഇദാറെ ഷരീഹയുടെ നേതാക്കളും മറ്റു അംഗങ്ങളും കൂടാതെ പ്രാദേശിക മുസ്ലീം പണ്ഡിതരും പങ്കെടുത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്ത് നിന്ന് ഒരു മുസ്ലീമിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന് ഈ യോഗത്തിലൂടെയാണ് അവര്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles