Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി-യു.എ.ഇ സഖ്യം

സന്‍ആ: കോവിഡ് പ്രതിസന്ധിക്കിടെയും സംഘര്‍ഷം തുടരുന്ന യെമനില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ധാരണയായി. യുദ്ധ മുന്നണിയിലുള്ള സൗദി-യു.എ.ഇ സഖ്യമാണ് കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി സമാധാന കരാറില്‍ ഏര്‍പ്പെടാന്‍ നേരത്തെ യു.എന്‍ ആഹ്വാനം ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്നാണ് സൗദി സഖ്യം സമാധാന കരാറില്‍ ഏര്‍പ്പെട്ടത്. മറഉ ഭാഗത്തുള്ള ഹൂതി വിമതര്‍ ഭാഗികമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരികയെന്ന് സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എസ്.പി.എ പറഞ്ഞു. അതേസമയം, ഹൂതികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Related Articles