Current Date

Search
Close this search box.
Search
Close this search box.

ഫിഫ ക്ലബ് ലോകകപ്പിന് വേദി നോട്ടമിട്ട് ഖത്തറും യു.എ.ഇയും

ദോഹ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി യു.എ.ഇയും ഖത്തറും രംഗത്ത്. നേരത്തെ ജപ്പാനില്‍ വേദി നിശ്ചയിച്ച മത്സരത്തില്‍ നിന്ന് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജപ്പാന്‍ പിന്‍മാറുകയായിരുന്നു. ഡിസംബറില്‍ നടക്കുന്ന ടൂര്‍ണമെന്റിന് പകരം വേദി തേടുകയാണ് ഇപ്പോള്‍ ഫിഫ. ഇതിനിടെയാണ് സന്നദ്ധത അറിയിച്ച് ഇരു രാഷ്ട്രങ്ങളും രംഗത്തെത്തിയത്.

ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് എന്നിവയുടെ ആതിഥേയത്വത്തെ തുടര്‍ന്ന് ജപ്പാന്‍ കോവിഡിനെത്തുടര്‍ന്നുള്ള അടിയന്തര നിയന്ത്രണങ്ങള്‍ നീട്ടുകയായിരുന്നു. തുടര്‍ന്നാണ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്.

അടുത്ത വര്‍ഷം ഖത്തറില്‍ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഖത്തര്‍. ഇതിനായി മിക്ക സ്‌റ്റേഡിയങ്ങളും സജ്ജമാണ്. ഇത് മുന്‍നിര്‍്ത്തിയാണ് ഖത്തര്‍ സന്നദ്ധത അറിയിച്ചത്. തുടക്കത്തില്‍ ബ്രസീലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. യു.എ.ഇയും സൗത്ത് ആഫ്രിക്കയുമാണ് ഖത്തറിന് പുറമെ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തയിത്. ഖത്തര്‍ നേരത്തെ രണ്ട് തവണ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. യു.എ.ഇയും രണ്ട് തവണ വേദിയായിട്ടുണ്ട്. വേദിയുടെ അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നാണ് ഫിഫ അറിയിച്ചത്.

Related Articles