ജറൂസലേം: മസ്ജിദുല്‍ അഖ്‌സ കോംപ്ലക്‌സിനകത്ത് ജൂത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്ക് അവസരം നല്‍കികൊണ്ടുള്ള ഇസ്രായേലി കോടതി വിധിക്കെതിരെ പ്രതിഷേധവുമായി ഫലസ്തീനികള്‍. യഹൂദ ആരാധകരുടെ പ്രാര്‍ത്ഥന നിശബ്ദമായി തുടരുകയാണെങ്കില്‍ അത് ക്രിമിനല്‍ പ്രവൃത്തിയായി കാണേണ്ടതില്ലെന്നും അത് അുവദിക്കാമെന്നുമാണ് ഇസ്രായേല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.
വ്യാഴാഴ്ച നടപടിയെ അപലപിച്ച ഫലസ്തീനികള്‍ ഈ വിധിപ്രകാരം മുസ്ലിംകള്‍ അല്‍-അഖ്സയില്‍ മുസ്ലീങ്ങള്‍ ആരാധിക്കുമ്പോള്‍ ജൂതന്മാര്‍ക്ക് അടുത്തുള്ള പടിഞ്ഞാറന്‍ മതിലിന്റെ ഭാഗത്ത് ആരാധിക്കാന്‍ ഒരു ദീര്‍ഘകാല ഉടമ്പടിക്കാണ് ഇത് അംഗീകാരം നല്‍കുന്നതെന്നും പറഞ്ഞു. അല്‍ അഖ്‌സയിലേക്ക് ജൂതര്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ കുടിയേറ്റക്കാരനായ റബ്ബി ലിപ്പോയാണ് കോടതിയെ സമീപിച്ചത്.
അഖ്‌സ കോംപൗണ്ടിലെ നിലവിലെ അവസ്ഥ നിലനിര്‍ത്താനുള്ള പ്രതിജ്ഞ നിറവേറ്റാന്‍ അമേരിക്ക രംഗത്തുവരണമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് ഇബ്രാഹിം ഷത്വിയ്യ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അറബ് രാഷ്ട്രങ്ങള്‍ പലസ്തീനികളോട് ഐക്യദാര്‍ഢ്യപ്പെടണമെന്നും വിശുദ്ധ അല്‍ അഖ്സ പള്ളിയില്‍ ഒരു പുതിയ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കെതിരെ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE