Current Date

Search
Close this search box.
Search
Close this search box.

സത്യത്തിലും നീതിയിലുമധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം അതിശക്തമായി തുടരും: മീഡിയവണ്‍

കോഴിക്കോട്: മീഡിയവണ്ണിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് 14 മണിക്കൂറിനു ശേഷം പിന്‍വലിച്ച കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി, ജനകീയ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധവും പ്രേക്ഷകരും പൊതുജനങ്ങളും മീഡിയവണ്ണിന് നല്‍കിയ പിന്തുണയുമാണ് വിലക്ക് നീക്കുന്നതിലേക്ക് നയിച്ചതെന്നും സത്യത്തിലും നീതിയിലും അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം മീഡിയവണ്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

”14 മണിക്കൂറിനുശേഷം മീഡിയവണ്‍ വീണ്ടും ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ഇരുട്ടിലായ 14 മണിക്കൂര്‍ ഈ നാട്ടിലെ ജനങ്ങളും ഞങ്ങളുടെ പ്രേക്ഷകരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതാക്കന്മാരും സഹമാധ്യമങ്ങളും നല്‍കിയ പിന്തുണക്ക് ഹൃദയം നിറഞ്ഞ നന്ദി ആദ്യമായി രേഖപ്പെടുത്തുകയാണ്. 48 മണിക്കൂര്‍ വിലക്കാണ് മീഡിയവണ്ണിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയത്. 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വിലക്ക് കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ നീക്കുകയും ചെയ്തു.

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ള സന്തോഷം ഞാനിവിടെ രേഖപ്പെടുത്തുകയാണ്. ജനങ്ങളുടെ പ്രതിഷേധവും, മീഡിയവണ്ണിനൊപ്പം നിന്നുകൊണ്ട് ജനങ്ങള്‍ നല്‍കിയ വലിയ തോതിലുള്ള പിന്തുണയുമാവാം നേരത്തെ തന്നെ ഈ വിലക്ക് പിന്‍വലിക്കാന്‍ കാരണമായതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ജനകീയ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നു എന്നു കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ജനങ്ങളുടെ പ്രതിഷേധവും, മീഡിയവണ്ണിനൊപ്പം നിന്നുകൊണ്ട് ജനങ്ങള്‍ നല്‍കിയ വലിയ തോതിലുള്ള പിന്തുണയുമാവാം നേരത്തെ തന്നെ ഈ വിലക്ക് പിന്‍വലിക്കാന്‍ കാരണമായതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ജനകീയ വികാരത്തെ സര്‍ക്കാര്‍ മാനിക്കുന്നു എന്നു കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
സി.എല്‍ തോമസ്, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ്
ഈ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് ഇന്നലെ വിലക്ക് നടപ്പാക്കിക്കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ഔദ്യോഗികിമായി ലഭിക്കുന്നത്. 7.30 മുതല്‍ വിലക്കേര്‍പ്പെടുത്തി ഞങ്ങളുടെ അപ് ലിങ്കിങ് സ്റ്റേഷനിലേക്ക് മന്ത്രാലയത്തില്‍നിന്നുള്ള അറിയിപ്പ് വിടുകയും അവിടെനിന്ന് ഞങ്ങളറിഞ്ഞ് അപ്പോള്‍തന്നെ വിലക്ക് പ്രാബല്യത്തില്‍ വരികയും ചെയ്തു. അതിനുശേഷമാണ് ഇതിനെക്കുറിച്ചുള്ള വിശദമായ കത്ത് മീഡിയവണ്ണിന് കിട്ടിയത്.

പ്രിയപ്രേക്ഷകരുടെ പിന്തുണ ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ഞങ്ങള്‍ തിരിച്ചുവന്നതിനു ശേഷവും തുടര്‍ന്നങ്ങോട്ടും ഇതുവരെ മീഡിയവണ്‍ പിന്തുടര്‍ന്നുവന്ന പാത അങ്ങനെ തന്നെ തുടരുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചുനിന്ന് സത്യത്തിലും നീതിയിലും അധിഷ്ഠിതമായ മാധ്യമപ്രവര്‍ത്തനം അതിശക്തമായി ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. അതിനായി മുഴുവന്‍ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.” വിലക്കിനുശേഷം മീഡിയവണ്‍ വാര്‍ത്താസംപ്രേഷണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എഡിറ്റര്‍ ഇന്‍ ചീഫ് പറഞ്ഞു.

”നിയമവിരുദ്ധമായി മാധ്യമപ്രവര്‍ത്തനം മീഡിയവണ്‍ നടത്തിയിട്ടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചു മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. വിലക്കേര്‍പ്പെടുത്തിയത് 1995-ലെ കേബിള്‍ ടി.വി ആക്ട് ലംഘിച്ചു എന്നാരോപിച്ചാണ്. ആ ആക്ടില്‍ പറയുന്ന വിധത്തില്‍, വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ തരത്തിലോ കലാപം ഒരു സ്ഥലത്ത് സംഭവിക്കുമ്പോള്‍ അത് വ്യാപിക്കാനുതകുന്ന തരത്തിലോ ഒരു വാര്‍ത്തയും മീഡിയവണ്‍ കൊടുത്തിട്ടില്ല. ഡല്‍ഹി കലാപത്തിനിടയില്‍ നടന്ന സംഭവങ്ങളെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണ് മീഡിയവണ്‍ ചെയ്തത്. അതില്‍ ഇരകളായ മനുഷ്യരുടെ ദുഃഖം, രണ്ട് പക്ഷത്തുമുള്ള മനുഷ്യരുടെ വിഷമങ്ങള്‍, മതസൗഹാര്‍ദത്തിന്റെ രജതരേഖകളായി തെളിഞ്ഞ കാര്യങ്ങള്‍ എല്ലാം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ”

മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ അനുസരിച്ചു മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. വിലക്കേര്‍പ്പെടുത്തിയത് 1995-ലെ കേബിള്‍ ടി.വി ആക്ട് ലംഘിച്ചു എന്നാരോപിച്ചാണ്. ആ ആക്ടില്‍ പറയുന്ന വിധത്തില്‍, വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ തരത്തിലോ കലാപം ഒരു സ്ഥലത്ത് സംഭവിക്കുമ്പോള്‍ അത് വ്യാപിക്കാനുതകുന്ന തരത്തിലോ ഒരു വാര്‍ത്തയും മീഡിയവണ്‍ കൊടുത്തിട്ടില്ല. ഡല്‍ഹി കലാപത്തിനിടയില്‍ നടന്ന സംഭവങ്ങളെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണ് മീഡിയവണ്‍ ചെയ്തത്.
സി.എല്‍ തോമസ്, മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ്

”വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മന്ത്രാലയം പുറത്തിറക്കിയ രേഖയില്‍ അതിവിചിത്രമായ ചില ന്യായങ്ങള്‍ പറയുന്നുണ്ട്. ഡല്‍ഹി പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു, അത് ഡല്‍ഹി പൊലീസിനെതിരായ വിമര്‍ശനമാണ്, ആര്‍.എസ്.എസ്സിനെ വിമര്‍ശിച്ചു തുടങ്ങിയ കാരണങ്ങള്‍. വിലക്ക് നീക്കിയ സാഹചര്യത്തില്‍ അത്തരം കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചിരിവരുന്ന തരത്തിലുള്ള ന്യായങ്ങള്‍ പറഞ്ഞിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. അക്കാര്യം തിരിച്ചറിഞ്ഞിട്ടു തന്നെയാവാം 48 മണിക്കൂറിന് ഏര്‍പ്പെടുത്തിയ വിലക്ക് 14 മണിക്കൂറിനു ശേഷം പിന്‍വലിക്കാന്‍ മന്ത്രാലയം തയ്യാറായത്. അത് നല്ലൊരു സൂചനയായിത്തന്നെ കാണാവുന്നതാണ്. ഏതായാലും വാര്‍ത്താപ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അത് ജനങ്ങളുടെ പക്ഷത്തുനിന്നു കൊണ്ട്, സത്യത്തിന്റെ അടിസ്ഥാനത്തുള്ള മാധ്യമപ്രവര്‍ത്തനം മീഡിയവണ്‍ തുടരുക തന്നെ ചെയ്യും.” – എഡിറ്റര്‍ ഇന്‍ ചീഫ് പറഞ്ഞു.

”വിശദീകരണം ചോദിച്ചുകൊണ്ടുള്ള ഒരു കത്ത് നമുക്ക് കഴിഞ്ഞയാഴ്ച കിട്ടിയിരുന്നു.ട്ടുണ്ട്. അതിന് വിശദമായ മറുപടി നല്‍കുകയും ചെയ്തു. കേബിള്‍ ടി.വി ആക്ടിലെ വ്യവസ്ഥകള്‍ ഒരു തരത്തിലും ലംഘിച്ചിട്ടില്ല എന്ന് മറുപടിയില്‍ കാര്യകാരണസഹിതം വ്യക്തമാക്കിയിരുന്നു. നമുക്ക് തന്ന മെമ്മോയില്‍ പറഞ്ഞിരുന്ന ഓരോ കാര്യത്തിനും വളരെ വിശദമായ മറുപടി മന്ത്രാലയത്തിന് നല്‍കിയിരുന്നു. അത് കണക്കിലെടുക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.” വിലക്ക് നീക്കാന്‍ മീഡിയവണ്‍ ഒരുതരത്തിലുള്ള അഭ്യര്‍ത്ഥനയും നടത്തിയിട്ടില്ലെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സ്വമേധയാ വിലക്ക് പിന്‍വലിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles