Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ സ്‌കൂള്‍ കല്ലെറിഞ്ഞ് നശിപ്പിച്ച് ഇസ്രായേല്‍ കുടിയേറ്റക്കാര്‍

ജറൂസലം: നാബലുസിന് തെക്കുള്ള ഉരീഫ് ഗ്രാമത്തിലെ ഫലസ്തീന്‍ ബോയ്‌സ് സ്‌കൂള്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ കല്ലെറിഞ്ഞ് നശിപ്പിച്ചതായി വഫാ വാര്‍ത്ത ഏജന്‍സി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 40ലധികം കുടിയേറ്റക്കാര്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കുകയും പ്രാദേശിക സെക്കണ്ടറി ബോയ്‌സ് സ്‌കൂളിന് നേരെ കല്ലെറിയുകയും വിദ്യാലയത്തിന്റെ വൈദ്യുതി ആവശ്യത്തിന് ഉപയോഗപ്പെടുത്തിയിരുന്ന സോളാര്‍ പാനലുകള്‍ നശിപ്പിക്കുകയും ചെയ്തതായി നാബലുസിലെ ഇസ്രായേല്‍ കുടിയേറ്റങ്ങള്‍ നിരീക്ഷിക്കുന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥനായ ഗസ്സാന്‍ ദഗ്ലസ് പറഞ്ഞു.

ഫലസ്തീനികളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പ്രത്യേകിച്ച് നാബലുസ് മേഖലയില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി ഗസ്സാന്‍ ദഗ്ലസ് കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ വസ്തുക്കള്‍ നശിപ്പിക്കാന്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പുലര്‍ച്ചെയാണ് വന്നതെന്ന് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശേഷം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ കുടിയേറ്റം തുടരുന്നത്. 1967ല്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിര്‍മിച്ച 130ലധികം സെറ്റില്‍മെന്റുകളിലായി ഏകദേശം 650000 തീവ്ര ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles