Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകളുടെ കച്ചവടം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സവര്‍ക്കറുടെ ചെറുമകന്‍

ഡല്‍ഹി: ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ നല്‍കിയ സംഘ്പരിവാര്‍ സ്ഥാപക നേതാവ് വി.ഡി സവര്‍ക്കറുടെ അതേ പാതയില്‍ സഞ്ചരിക്കുകയാണ് ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ-വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദുക്കളെല്ലാം മുസ്ലിംകളുമായുള്ള കച്ചവടങ്ങളും വ്യാപ്യാരങ്ങളും അവസാനിപ്പിക്കണമെന്നും ഹിന്ദുക്കള്‍ ഹിന്ദുക്കളുമായി മാത്രം കച്ചവട ഇടപാടുകള്‍ നടത്തണമെന്നുമാണ് രഞ്ജിത് ആഹ്വാനം ചെയ്തത്.

ഗോവയില്‍ നടക്കുന്ന ആറ് ദിവസത്തെ ‘വൈശ്വിക ഹിന്ദു രാഷ്ട്ര മഹോത്സവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മനുഷ്യാവകാശ ആക്റ്റിവിസ്റ്റ് കൊലപ്പെടുത്തിയതില്‍ പ്രതികളായ ഹിന്ദുത്വ തീവ്രവാദി സംഘടനയായ സനാതന്‍ സന്‍സ്തയുമായി സഹകരിക്കുന്ന ഹിന്ദു ജനജാഗൃതി സമിതിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘നമ്മളുടെ പണം മുസ്ലീം കശാപ്പുകാരുടെ പക്കല്‍ പോകാതിരിക്കാന്‍ ഹിന്ദു ദര്‍ശകരോട് തങ്ങളുടെ അനുയായികളോട് ‘ഝട്ക’ മാംസം മാത്രം കഴിക്കാന്‍ പറയണമെന്നും’ രഞ്ജിത് ആവശ്യപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ‘ഞമ്മള്‍ ഇസ്ലാമുമായി വ്യാപാരം നടത്തില്ല എന്നതായിരിക്കണം പ്രചാരണം നടത്തേണ്ടത്. കച്ചവടം ഹിന്ദുക്കള്‍ തമ്മിലായിരിക്കും…” അദ്ദേഹം പറഞ്ഞു. വിനായക് ദാമോദര്‍ (വി.ഡി)സവര്‍ക്കര്‍ ഇന്ത്യയിലെ ഹിന്ദുത്വ ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യ സൈദ്ധാന്തികനാണ്.

Related Articles