Current Date

Search
Close this search box.
Search
Close this search box.

റഷ്യയുടെ ഇറാന്‍ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ചൈന

ബീജിങ്: ഇറാന്‍-യു.എസ് സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ മുന്നോട്ടു വെച്ച ഉച്ചകോടിയെ സ്വാഗതം ചെയ്ത് ചൈന രംഗത്ത്. ഇറാനെതിരെ യു.എന്‍ ഉപരോധം തിരിച്ചുകൊണ്ടുവരാനുള്ള യു.എസ് ശ്രമത്തെ തടയുന്നതിന്റെ ഭാഗമായാണ് റഷ്യ ലോകനേതാക്കളെ ഉള്‍പ്പെടുത്തി ഉച്ചകോടി വിളിച്ചുകൂട്ടുന്നത്. ഇറാനെതിരെയുള്ള ആയുധ നിരോധനം നീട്ടണമെന്ന യു.എന്‍ സുരക്ഷ സമിതിയിലെ യു.എസിന്റെ ശ്രമം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ഇറാന്‍ ആയുധ നിരോധന വിഷയത്തില്‍ യു.എന്നില്‍ യു.എസ് പ്രമേയം കൊണ്ടുവന്നത്.

നിരോധനം അനിശ്ചിതമായി നീട്ടാനുള്ള വോട്ടെടുപ്പിന് കാര്യമായ പിന്തുണ ലഭിച്ചില്ല. 15 അംഗ സമിതിയില്‍ ഏറ്റവും ചുരുങ്ങിയത് അനുകൂലമായി ഒന്‍പത് വോട്ടെങ്കിലും ലഭിക്കണം. ഇതില്‍ ഫ്രാന്‍സ്,ജര്‍മനി,യു.കെ അടക്കം 11 അംഗരാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. നിലവിലെ വിലക്ക് 13 വര്‍ഷത്തേക്ക് നീട്ടാനുള്ള നീക്കത്തെ റഷ്യയും ചൈനയും അതിശക്തമായി എതിര്‍ത്തു. നിലവില്‍ ഇറാനെതിരെ നിലനില്‍ക്കുന്ന ആയുധ നിരോധനം ഒക്ടോബര്‍ 18ന് അവസാനിക്കുകയാണ്. 2015 ആണവ കരാര്‍ ഉടമ്പടി പ്രകാരമാണ് വിലക്ക് അവസാനിക്കുന്നത്. ഇത് നീട്ടാനാണ് അമേരിക്ക ശ്രമിച്ചത്.

അതേസമയം, റഷ്യയുടെ നേതൃത്വത്തിലുള്ള ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Related Articles