Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറില്‍ വീണ്ടും സംഘര്‍ഷം; 90 റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു

റാഖേന്‍: അറാകാനിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ തൊണ്ണൂറോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം 12 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി. പോലീസ്, സൈനിക കേന്ദ്രങ്ങള്‍ സായുധസംഘങ്ങള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ ആക്രമണമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. 24 പോലീസ് കേന്ദ്രങ്ങള്‍ സായുധ സംഘങ്ങളുടെ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. വടക്കന്‍ അറാകാനിലെ മോങ്ഡാവ് പ്രദേശത്തെ കേന്ദ്രങ്ങള്‍ 150 അംഗ റോഹിങ്ക്യന്‍ സായുധ സംഘം നാടന്‍ ബോംബുകളുപയോഗിച്ച് ആക്രമിച്ചെന്ന് ഭരണകൂടത്തിന്റെ പ്രസ്താവ പറഞ്ഞു. സുരക്ഷാ സേനക്കെതിരെയുള്ള ആസൂത്രിത ആക്രമണങ്ങളെ അപലപിച്ച ഐക്യരാഷ്ട്രസഭ കോര്‍ഡിനേറ്റര്‍ റെനാറ്റാ ലോക് ഡെസ്സാലിന്‍ മുഴുവന്‍ കക്ഷികളോടും അക്രമം വെടിഞ്ഞ് ശാന്തരാവാനും ക്രമസമാധാന നില വീണ്ടെടുക്കാനും ആഹ്വാനം ചെയ്തു.
മുന്‍ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി കോഫി അന്നാന്‍ സംഘര്‍ഷങ്ങളോട് ഭരണകൂടം സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച ഒരു കൂട്ടം നിര്‍ദേശങ്ങള്‍ മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂകിക്ക് നല്‍കിയതിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നത്. പൗരത്വം നിഷേധിക്കപ്പെടുകയും കടുത്ത വിവേചനം നേരിടുകയും ചെയ്യുന്ന റാഖേനിലെ മുസ്‌ലിംകളുടെ അവസ്ഥ കടുത്ത മനുഷ്യാവകാശ പ്രതിസന്ധിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്തുത റിപോര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles