Current Date

Search
Close this search box.
Search
Close this search box.

പരിമളം പരത്തുന്നവള്‍

കേഴുകയില്ല ഞാനൊ
രിക്കലും ജീവനുവേണ്ടി,
ജീവിതമിതല്ലെന്നു ഞാന
റിവൂയെന്നുമ്മാ..
മൃദുലമാണ് കൈകളെന്‍
കൊല ചെയ്ത കൈകളില്‍
നീചന്റെ നിണമില്ല
പാപവുമില്ല.
എന്റെ മാനം കാക്കുവാനായ്
എന്റെ ശരീരം പുഴു
വരിക്കാതിരിക്കുവാനായ്
എന്റെ ദീനിനെ
ഉയര്‍ത്തുവാനായ്
ഞാനുമിന്നു പ്രതിയായ്.

മുടിമുറിച്ചു കളഞ്ഞു
ഇവരെന്റെ
നഖമിറുത്തു കളഞ്ഞു
ഇന്നെന്റെ
ജീവനും ബാക്കിയായതില്ല.
ഹൃദയം പിടക്കയില്ലെ
ന്റെ കണ്ണുകള്‍ മരിക്കയില്ല.
കണ്ണും കരളുമസ്ഥിയും
പിന്നെയെന്റെ ഹൃദയവും
മിടിക്കട്ടെ വീണ്ടും …
ഉമ്മാക്ക് പോന്നുമ്മകള്‍
എന്റെ കണ്ണുനീരണിയാത്ത
തേനുമ്മകള്‍.
ദൈവത്തിനാകട്ടെ
സകല സ്തുതിയും.
എന്നിലെ പരിമളം
തിരിച്ചറിയുന്ന നാളിലേ
ക്കാണെന്റെ യാത്ര.

എന്റെ രക്ഷിതാവിങ്കല്‍
എനിക്കാശ്രയം.
എന്റെ കരളിന്നു കുളിരേകിടാന്‍
എന്റെ ദൈവതാലവര്‍ക്ക്
ശിക്ഷ !
ഖിലാസ് കഴുമരചോട്ടില്‍
ഞാനിതാ കലിമയും ചൊല്ലി
അല്ലാഹുവിലേക്ക്…

Related Articles