Current Date

Search
Close this search box.
Search
Close this search box.

ചെഗുവേര പടിയിറങ്ങുന്ന പോർ നിലങ്ങളിൽ സംഭവിക്കുന്നത്!

മലയാളത്തിൻ്റെ പ്രിയ കവി സച്ചിദാനന്ദൻ്റെ ഗ്രീൻ ബുക്സ് പുറത്തിറക്കിയ കവിതാ സമാഹാരത്തിൽ “ഭ്രാന്തന്മാർ” എന്നൊരു കവിതയുണ്ട്. അതിൻ്റെ അവസാന വരികൾ ഇങ്ങനെയാണ്:

ഭ്രാന്തന്മാർ/ നമ്മെപ്പോലെ / ഭ്രാന്തന്മാരല്ല!

പൂർണമായും അടിച്ചമർത്തി എന്ന് നാം കരുതുമ്പോഴും നിരന്തരം പുറത്തു വരുന്ന ജാതിഭ്രാന്തിൻ്റെ വാർത്തകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്.

മുഹമ്മദ് നബിയെ കുറിച്ചുള്ള വിഖ്യാതമായ ഒരു ചരിത്ര സംഭവം ഓർമ വരുന്നു:

കറുത്ത ശില പോലുള്ള ബിലാൽ എന്ന ആഫ്രിക്കൻ കാപ്പിരിയെ ഒരിക്കൽ, ഒരു ദുർബല നിമിഷത്തിൽ അബൂദർറ് എന്ന പ്രവാചക ശിഷ്യൻ “കറുത്തവളുടെ മകനേ!..” എന്നു വിളിച്ച് ആക്ഷേപിച്ചു. പ്രവാചകനെ ഇത് ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തിൻ്റെ മുഖം ചുവന്നു. കോപാകുലനായി:
“താങ്കളിൽ ഇപ്പോഴും അപരിഷ്കൃതത്തിൻ്റെ (ജാഹിലിയ്യത്ത്) അവശിഷ്ടങ്ങൾ ബാക്കി കിടപ്പുണ്ടല്ലേ!?.. താങ്കൾ ബിലാലിനെ മാതാവിൻ്റെ പേരിൽ ആക്ഷേപിച്ചുവല്ലേ?!” തിരുദൂതർ അബൂദർറിനു നേരെ ചോദ്യശരങ്ങളെറിഞ്ഞു. പശ്ചാത്താപ വിവശനായ പ്രവാചക ശിഷ്യൻ ഉടൻ ബിലാലിനെ തേടിയിറങ്ങി കറുകറുത്ത ആ മനുഷ്യനെ കെട്ടിപ്പിടിച്ചു മാപ്പിരന്നു എന്ന് ചരിത്രം! (ഈ സംഭവം നടക്കുന്നത് ഏഴാം നൂറ്റാണ്ടിലാണെന്നോർക്കണം!! )

മുഹമ്മദ് നബി മാത്രമല്ല, എല്ലാ മഹത്തുക്കളും ചിന്താശീലരും ജാതി സമ്പ്രദായത്തെയും വർണവെറിയെയും വംശീയതെയും ശക്തമാ യി എതിർത്തിട്ടുണ്ട്. ഇന്ത്യൻ പശ്ചാത്തലത്തിൽ ഗൗതമ ബുദ്ധനും വർധമാന മഹാവീരനും മുതൽ ഡോ: അംബേദ്കർ, മഹാത്മാഗാന്ധി, ജ്യോതിറാവു ഫൂലെ, ഇ. വി രാമസ്വാമി നായ്ക്കർ, സ്വാമി വിവേകാനന്ദൻ, ശ്രീനാരാ യണ ഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, കെ.കേളപ്പൻ, പി.കൃഷ്ണപ്പിള്ള, എ.കെ.ജി…എത്രയും നീട്ടാവുന്നതാണീ പട്ടിക.

ഇത്രയേറെ പരിഷ്കരണ സംരംഭങ്ങൾ നടന്നി ട്ടും ഖേദകരമെന്നു പറയട്ടെ, ഇന്ത്യൻ / കേരളീ യ പൊതുബോധത്തിൽ നിന്ന് ജാതീയത എന്ന കഠിന ഭ്രാന്തിനെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കുന്നില്ല!

കേന്ദ്ര മന്ത്രിയായിരിക്കേ ശ്രീ.വയലാർ രവി യുടെ പാദസ്പർശമേറ്റ് “അശുദ്ധ”മാക്കപ്പെട്ട ഗുരുവായൂർ ക്ഷേത്രാങ്കണം പുണ്യാഹം തളിച്ച് “വിശുദ്ധ”മാക്കിയത് സമീപകാല ചരിത്രമാണ്! ദേവസ്വം മന്ത്രിയായിരുന്ന ശ്രീ. ജി.സുധാകരൻ ഗാന ഗന്ധർവ്വൻ യേശുദാസിനുണ്ടായ പോയ കാല അനുഭവം ഓർത്ത് “യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം”എന്ന അഭി പ്രായം പറഞ്ഞതിനെപ്പോലും ചിലർ വിവാദമാക്കി കത്തിച്ചു നിർത്തി!

പോയ വർഷമാണല്ലോ കേരളത്തിൽ കെവിൻ “ജാതിക്കൊല” നടന്നത്! അതിനു മുമ്പും ഇവിടെ ജാതിക്കൊലകൾ ഉണ്ടായിട്ടുണ്ട്! (ജാതിയുടെ പേരിൽ നടക്കുന്ന കൊലകളെ “ദുരഭിമാനക്കൊല” എന്നല്ല, “ജാതിക്കൊല” എന്നു തന്നെ വിളിക്കണമെന്ന് കാഞ്ച ഐലയ്യ ) കൗതു കകരമായ കാര്യം ഭാര്യ നീനുവിൻ്റെ ബന്ധുക്കളാൽ അറുകൊല ചെയ്യപ്പെട്ട കോട്ടയത്തെ കെവിൻ ഒരു ക്രിസ്ത്യാനിയായിരുന്നു എന്നതാണ് ! (മതം മാറിയാലേ ജാതി നിർമൂലനം സാധ്യമാകൂ എന്ന “അംബേദ്കർ തിയറി”ക്കു പോലും കെവിൻ.പി ജോസഫിനെ രക്ഷിക്കാനൊത്തില്ല!)

അശാന്തൻ എന്ന പ്രശസ്തനായ ചിത്രകാരൻ്റെ മൃതദേഹത്തെപ്പോലും ക്ഷേത്ര വിശുദ്ധിക്ക് ഭംഗം വരും എന്ന പേരിൽ അപമാനിച്ചതും, ദലിത് സമൂഹത്തിൻ്റെ എത്രയോ കാലത്തെ പൊതു ഇടമായ വടയമ്പാടി മൈതാനത്ത് മനുഷ്യരെ വേർതിരിക്കുന്ന അസ്പൃശ്യതയുടെ ജാതി മതിലുയർത്താൻ വേണ്ടി ശബ്ദിച്ചതും “പ്രബുദ്ധ മലയാളികളി” ൽ പെട്ടവർ തന്നെയായിരുന്നില്ലേ? കൊട്ടാരക്കരയിൽ ഉപവാസ സമരം നടത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇരിപ്പിടത്തിൽ ചാണകവെള്ളം തെളിച്ച് “ശുദ്ധീകരിച്ച” വാർത്ത വന്നതും നാം മറന്നിട്ടില്ല! (ഇത്തരം സംഭവങ്ങൾ പുതിയതല്ല!)

ഇപ്പറഞ്ഞവയുടെയൊക്കെ പിന്നിൽ രാഷ്ട്രം മുഴുവൻ ചാതുർവർണ്യം തിരിച്ചു കൊണ്ടു വരാൻ ആസൂത്രിതമായി പണിയെടുക്കുന്ന, ഉനയും ഉന്നാവും ഹാഥറസും സൃഷ്ടിച്ച സംഘ് ഫാഷിസത്തിൻ്റെ കരങ്ങൾ ഉണ്ടെന്നത് വ്യക്തം!

(പൂജാരിയും ഈശ്വരനാണെന്നും അടുത്ത ജന്മത്തിലെങ്കിലും പൂണൂലിടുന്ന സവർണനായി ജനിക്കണമെന്നും, പരമാവധി അധ:മ ത്വത്തിൻ്റെയും അപകർഷതയുടെയും ഭാഷ യിൽ പ്രസംഗിച്ചത് സുരേഷ് ഗോപി എന്ന, ഇന്നലെ വരെ മലയാളി യുവത്വത്തിൻ്റെ ഹീറോ ആയിരുന്ന ബി.ജെ.പി എം.പി!)

എന്നാൽ കൂട്ടരേ, ചോദിക്കട്ടെ: “മുട്ടിലിഴയേണ്ടി വരികയാണെങ്കിൽ നിവർന്നു നിന്നു മരിക്കും” എന്നു പ്രഖ്യാപിച്ച രക്തതാരകം ചെഗുവേരയുടെ അനുയായികൾക്ക് എന്തു പറ്റി?

എം.ജി യൂനി: സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തിൽ എസ്.എഫ്. ഐ ജാതീയാധിക്ഷേപം നടത്തിയതായി പറയുന്നത് മറ്റാരുമല്ല, അതേ പാത പിന്തുടരുന്ന എ. ഐ.എസ്.എഫ് ആണ് !! (തിരിച്ചുമുണ്ട് ആരോപണം !)

ജനനം കൊണ്ടു മാത്രം ഒരാൾക്കും മഹത്വമില്ല. ബ്രഹ്മാവിൻ്റെ മുഖത്തു നിന്നു സൃഷ്ടിക്കപ്പെട്ടവർ എന്നത് ബ്രാഹ്മണ മേധാവിത്വത്തിൻ്റെ മനുഷ്യത്വ വിരുദ്ധമായ അന്ധവിശ്വാസം മാത്രമാണ്. യഥാർത്ഥ വിശ്വാസവുമായി ഈ വ്യാഖ്യാനത്തിന് യാതൊരു ബന്ധവുമില്ല. ഇക്കാര്യം എന്ന് തിരിച്ചറിയുന്നുവോ അന്നുവരെ നമുക്കിടയിൽ മനുവിൻ്റെ പ്രേതം വട്ടമിടുക തന്നെ ചെയ്യും!

രാഷ്ടീയ ഭേദമന്യേ വളരുന്ന തലമുറയിൽ പ്പോലും ഫാഷിസം പരകായപ്രവേശം നടത്തുന്നു എന്നതിലെ പാഠം ഇരകളെങ്കിലും തിരിച്ചറിയുന്നത് നന്ന്!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles