Current Date

Search
Close this search box.
Search
Close this search box.

‘ജയ് ശ്രീറാം’ വിളിക്കാന്‍ നിരസിച്ച മുസ്‌ലിം ബാലനെ തീകൊളുത്തി കൊന്നു

ചന്ദൗലി: ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിരസിച്ചതിന് 15കാരനായ മുസ്‌ലിം ബാലനെ ഉത്തര്‍പ്രദേശില്‍ തീകൊളുത്തി കൊന്നു. യു.പിയിലെ ചന്ദൗലി ജില്ലയിലാണ് സംഭവം. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി വാരണാസിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഒരു കൂട്ടം ആളുകള്‍ തന്നോട് ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും എന്നാല്‍ അത് നിരസിച്ച തന്നെ അടിക്കുകയും കൈകള്‍ കെട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും കുട്ടി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ വീഡിയോ ആശുപത്രിയിലെ സി.സി ക്യാമറയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കുട്ടിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പൊലിസ് പറയുന്നത്. കുട്ടി സ്വയം തീകൊളുത്തിയതാണെന്നും പൊലിസ് പറയുന്നുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം.

‘ഞാന്‍ ദൂധരി പാലത്തിലൂടെ നടന്നു പോകുമ്പോള്‍ നാലു പേര്‍ എന്നെ തട്ടിക്കൊണ്ട് പോകുകയും ഇതില്‍ രണ്ടു പേര്‍ എന്റെ കൈകള്‍ കെട്ടി. മൂന്നാമത്തെയാള്‍ എന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു’ എന്നാണ് കുട്ടി നല്‍കിയ മരണമൊഴി. ജയ് ശ്രീറാം എന്നു വിളിക്കാന്‍ അവര്‍ നിര്‍ബന്ധി

Related Articles