Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ ഖഷോഗി വധം: പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി

റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ അഞ്ച് പേരുടെ വധശിക്ഷ സൗദിയിലെ കോടതി റദ്ദാക്കി. പകരം ജീവപര്യന്തം തടവാക്കി ചുരുക്കുകയായിരുന്നു. മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഏഴു വര്‍ഷവും രണ്ടു പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയുമാണ് തിങ്കളാഴ്ച റിയാദ് ക്രിമിനല്‍ കോടതി വിധിച്ചതെന്ന് സൗദി സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ അന്തിമ വിധിയാണിത്. വിധി അന്തിമമാണെന്നും നടപ്പാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തതായി ഖഷോഗിയുടെ മക്കള്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോടതി വധശിക്ഷ ജീവരപര്യന്തമാക്കി കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നേരത്തെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

വിധി നീതിക്ക് അപഹാസ്യമാണെന്നാണ് യു.എന്‍ വക്താവ് ആഗ്നസ് കലമാര്‍ദ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി എംബസിയില്‍ വെച്ച് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനുമായിരുന്ന ഖഷോഗിയെ കൊലപ്പെടുത്തിയത്. സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles