Current Date

Search
Close this search box.
Search
Close this search box.

അതിര്‍ത്തി സുരക്ഷ, അഫ്ഗാന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പാകിസ്താനും ഇറാനും

ഇസ്ലാമാബാദ്: വിവിധ മേഖലകളില്‍ വിശാലമായ ഉഭയകക്ഷി ചര്‍ച്ച നടത്തി പാകിസ്താനും ഇറാനും. മേഖലയിലെ സുരക്ഷ സംബന്ധിച്ചും അഫ്ഗാനിസ്താന്‍ താലിബാന്‍ ഭരണമേറ്റെടുത്തതിനെക്കുറിച്ചും അതിര്‍ത്തി സുരക്ഷയെക്കുറിച്ചുമെല്ലാം ഇരു വിഭാഗം പ്രതിനിധികളും ചര്‍ച്ച ചെയ്തു. കഴിഞ്ഞയാഴ്ച അഫ്ഗാനുമായുള്ള അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പില്‍ ഒരു പാകിസ്താനി സൈന്യം കൊല്ലപ്പെട്ടിരുന്നു.

ഇരു വിഭാഗവും തമ്മിലുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാരം, കണക്റ്റിവിറ്റി, സുരക്ഷ, ഊര്‍ജ്ജം, വിദ്യാഭ്യാസം, കമ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവന്‍ മേഖലകളെക്കുറിച്ചും അവലോകനം ചെയ്തതായി പാകിസ്താന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച വാര്‍ത്തകുറിപ്പ് പുറത്തുവിട്ടിട്ടില്ല.

ഇറാന്‍ പ്രസിഡന്റായി ഇബ്രാഹിം റഈസി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് ഇരു വിഭാഗവും ചര്‍ച്ച നടത്തുന്നത്. ഇറാനിയന്‍ വിദേശകാര്യ സഹമന്ത്രി അലി ബഗേരി കാനിയും പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി സുഹൈല്‍ മഹ്‌മൂദും തമ്മിലാണ് ചൊവ്വാഴ്ച പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് ചര്‍ച്ച നടത്തിയത്.

പ്രാദേശിക സാഹചര്യങ്ങള്‍, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, ഇന്ത്യയുമായുള്ള കശ്മീരിലെ തര്‍ക്ക പ്രദേശങ്ങള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുവെന്നും പാക് പ്രസ്താവനയില്‍ പറയുന്നുണ്ട്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles