Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് എന്റെ അവസാന പോരാട്ടം: മമത

കൊല്‍ക്കത്ത: 2024 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് തന്റെ അവസാന പോരാട്ടമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി.

‘2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണം. കേന്ദ്രത്തില്‍ കാവി പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ഡല്‍ഹി പോരാട്ടമാണ് എന്റെ അവസാന പോരാട്ടം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു,’ 67 കാരിയായ തൃണമൂല്‍ നേതാവ് ഒരു റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

”ബിജെപിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണം. പശ്ചിമ ബംഗാളിനെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ പോരാട്ടം. 2024ല്‍ കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും-ബാനര്‍ജി തുടര്‍ന്നു.

എല്ലാവരും തോല്‍വി ആസ്വദിക്കണം. ഇന്ദിരാഗാന്ധി ശക്തയായ രാഷ്ട്രീയ നേതാവായിരുന്നു, പക്ഷേ അവരും പരാജയം രുചിച്ചിരുന്നു. ബി.ജെ.പിക്ക് 300-ഓളം എം.പിമാരുണ്ട്, എന്നാല്‍ ബിഹാര്‍ പോയി, കൂടുതല്‍ പേര്‍ വരും. തെരഞ്ഞെടുപ്പിന് മുമ്പ്, അവര്‍ പൂജ്യം നേതാക്കള്‍ക്കൊപ്പം ഇരിക്കും. 1984ല്‍ 400-ലധികം സീറ്റുകള്‍ നേടിയിട്ടും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1989-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞു.

Related Articles