Current Date

Search
Close this search box.
Search
Close this search box.

ലഖ്‌നൗ ലുലുമാള്‍; മത പ്രാര്‍ത്ഥനകള്‍ അനുവദനീയമല്ലെന്ന് മാള്‍ മാനേജ്‌മെന്റ്

ലഖ്‌നൗ: കഴിഞ്ഞയാഴ്ച ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത എം.എ യൂസുഫ് അലിയുടെ ഉടമസ്ഥതയിലുള്ള ലുലുമാളില്‍ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. മാളില്‍ വെച്ച് ഒരു സംഘം ജമാഅത്തായി നമസ്‌കരിക്കുകയും അതിന് ശേഷം പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാളിനകത്ത് വെച്ച് മത പ്രാര്‍ത്ഥനകള്‍ ഒന്നും പാടില്ലെന്ന മുന്നറിയിപ്പ് ബോര്‍ഡ് വെച്ചിരിക്കുകയാണ് മാള്‍ മാനേജ്‌മെന്റ്.

മാള്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പൊലിസ് നമസ്‌കരിച്ചവര്‍ക്കെതിരം കേസെടുത്തത്. അനുമതിയില്ലാതെ ഒരു സംഘം മാളിലെത്തി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു എന്നാണ് പരാതി. മാള്‍ പി.ആര്‍ മാനേജര്‍ സിബ്തൈന്‍ ഹുസൈന്‍ ആണ് കേസ് നല്‍കിയത്.

യു.പിയില്‍ പൊതുസ്ഥലത്ത് വെച്ച് നമസ്‌കാരം നിര്‍വഹിക്കുന്നതിന് നിരോധനമുണ്ട്. മാളില്‍ വെച്ച് നമസ്‌കാരം നടന്നു എന്നാരോപിച്ച് ഹിന്ദു മഹാസഭ കഴിഞ്ഞ ദിവസം ലുലു മാളിനെതിരെ ബഹിഷ്‌കരണാഹ്വാനം നടത്തിയിരുന്നു.

ലുലുമാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നുമാണ് ഹിന്ദുമഹാസഭ ആരോപിച്ചത്. മാളില്‍ നമസ്‌കാരം തുടരുകയാണെങ്കില്‍ രാമായണ മാസത്തില്‍ അവിടെ വെച്ച് സുന്ദരകാണ്ഡം വായിക്കുമെന്നും ഹിന്ദു മാഹസഭ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു.

മാളിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പ്രചരിപ്പിക്കുന്നത്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലിംകളും വനിത ജീവനക്കാര്‍ എല്ലാം ഹിന്ദുക്കളാണെന്നും ഇതിലൂടെ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് മറ്റൊരു പ്രചാരണം. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

?? കൂടുതല്‍ വായനക്ക് വാട്സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ??: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles