Current Date

Search
Close this search box.
Search
Close this search box.

ഭാവിക്കായി വിദേശത്ത് പോരാടി ലബനാൻ വിദ്യാർഥികൾ

ബയ്റൂത്ത്: ലബനാനിലെ ജന്മനാട് വിട്ട് ഉന്നത പഠനത്തിന് യു.കെയിലെത്തിയതാണ് 18കാരനായ സാമിർ അൽ ഗരീബ്. ഇപ്പോൾ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ ബയോമെട്രിക്കൽസ് ഏൻഡ് ടിഷ്യു എഞ്ചിനീയറിങിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നു. ദശാബ്ദങ്ങളായി ലബനാൻ മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അത് ആയിരക്കണക്കിന് പേരെ പട്ടിണിയിലാഴ്ത്തി. കോവി‍ഡ് -19 മഹാമാരിയും, 2020 ആഗസ്റ്റിലെ ബയ്റൂത്ത് തുറമുഖ സ്ഫോടനവും അസ്ഥിരപ്പെടുത്തിയ സാമ്പത്തിക സാഹചര്യം ഇതര കുടുംബങ്ങളെ പോലെ ഗരീബിന്റെ കുടുംബത്തെയും ബാധിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ഗരീബ് തന്റെ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് ലണ്ടനിലെ റെസ്റ്റോറന്റിൽ വെയ്റ്ററായി സേവനം ചെയ്തുവരുകയായിരുന്നു. ജനുവരിയിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് യു.കെ ഭരണകൂടം ലോക്ഡൗൺ പ്രഖ്യാപിച്ചത് ഗരീബിന്റെ ജീവിതത്തിലും വെല്ലുവിളി ഉയർത്തി. യൂണിവേഴ്സിറ്റി ഫീസും ജീവിതച്ചെലവും കണ്ടെത്താൻ ഇതര മാർഗങ്ങളന്വേഷിച്ച ഗരീബ് സാമൂഹിക മാധ്യമങ്ങളെ ആശ്രിയിക്കുകയായികരുന്നു – അൽജസീറ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. പഠനത്തിനും ജീവിതത്തിനും വേണ്ടി പോരാടുന്ന സാമിർ അൽ ഗരീബുമാർ വിദേശ നാടുകളിൽ നിരവധിയാണ്. ലബനാനിലെ അവസാന ശിലയും ഇളകികൊണ്ടിരിക്കുമ്പോൾ സഹായത്തിനായി നിവാസികൾ രാജ്യം വിടുന്ന കാഴ്ച തുടരുകയുമാണ്.

Related Articles