Current Date

Search
Close this search box.
Search
Close this search box.

‘ദൂലിയയുടെത് ഹിജാബി പെണ്‍കുട്ടികളുടെ അവകാശം ഉയര്‍ത്തിപ്പിടിച്ച വിധി’

ബംഗളൂരു: കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിധിപ്രസ്താവം നടത്തിയ ജസ്റ്റിസ് സുധാന്‍ശു ദൂലിയയുടെ വിധിപ്രസ്താവം സ്വാഗതം ചെയ്യുന്നുവെന്ന് കര്‍ണാടകയില്‍ ഹിജാബ് സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റ് ആലിയ ആസാദി.

ജസ്റ്റിസ് ദൂലിയയുടെ വിധിന്യായം തന്റെ പ്രതീക്ഷയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നാണ് ആലിയ പറഞ്ഞത്. ‘ഈ വിധി ഇരകളായ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ബഹുമാനപ്പെട്ട ജസ്റ്റിസ് ധൂലിയയുടെ പ്രസ്താവന, ന്യായമായ വിധിയിലും ഭരണഘടനാ മൂല്യത്തിലുമുള്ള നമ്മുടെ പ്രതീക്ഷയെ കൂടുതല്‍ ബലപ്പെടുത്തുന്നു. ആയിരക്കണക്കിന് ഹിജാബി വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. തവക്കല്‍തു അല്ലാഹ്’- ആലിയ ട്വീറ്റ് ചെയ്തു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഉഡുപ്പി സര്‍ക്കാര്‍ കോളേജില്‍ നിന്നും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിയാണ് ആലിയ. ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിക്കുകയും ‘ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയുള്‌ല പോരാട്ടത്തിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ആലിയ.

ജസ്റ്റിസ് ധൂലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍, ഹിജാബ് നിരോധിക്കുന്നത് മുസ്ലീം പെണ്‍കുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പിനെയും ലംഘിക്കുന്നില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞത്.

‘ഞങ്ങളുടെ അപേക്ഷ നേരായതും ലളിതവുമായിരുന്നു, ഞങ്ങള്‍ ചോദിച്ചത് ഞങ്ങളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പും അന്തസ്സുമായിരുന്നു.
ഞങ്ങളുടെ അഭ്യര്‍ത്ഥന ജസ്റ്റിസ് ധൂലിയ ശരിയായി അംഗീകരിച്ചതില്‍ സന്തോഷമുണ്ട്, വിദ്യാര്‍ത്ഥികളെന്ന നിലയില്‍, ഹിജാബ് ധരിക്കാനുള്ള ഞങ്ങളുടെ തിരഞ്ഞെടുപ്പിനൊപ്പം നമ്മുടെ ജനാധിപത്യം വിദ്യാഭ്യാസ അവകാശങ്ങളില്‍ നിന്ന് ഒരിക്കലും ഞങ്ങളെ നഷ്ടപ്പെടുത്തില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും’ ഹിജാബ് നിരോധനത്തിനെതിരെ പോരാടിയ മറ്റൊരു വിദ്യാര്‍ത്ഥിനിയായ ഹിബ ശൈഖ് പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളായ ജി.ഐ.ഒ, എം.എസ്.എഫ്, എസ്.ഐ.ഒ എന്നിവരും ഹിജാബ് നിരോധനം ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് പ്രതികരണവുമായി രംഗത്തുവന്നു.

 

Related Articles