Current Date

Search
Close this search box.
Search
Close this search box.

‘ഞാന്‍ സന്തോഷത്തിലാണ്,ഒന്‍പത് തലകള്‍ കാത്തുകിടപ്പുണ്ട്’; കൊലവിളിയുമായി ഹിന്ദുത്വ നേതാവ്

ബംഗളൂരു: ദക്ഷിണ കര്‍ണാടകയില്‍ കൊലപാതക പരമ്പരയെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത നിലനില്‍ക്കെ കൊലവിളിയുമായി സംഘ്പരിവാര്‍ നേതാവ്. കര്‍ണാടകയിലെ കാളി മഠത്തിലെ ഋഷികുമാര്‍ സ്വാമിയെന്ന സന്യാസിയാണ് മുസ്ലീം വംശഹത്യക്ക് വേണ്ടി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

‘മംഗലാപുരത്തെ മുസ്ലീം യുവാവായ ഫാസിലിന്റെ കൊലപാതകം ഞങ്ങളുടെ ആളുകളാണ് ചെയ്തതെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇനിയും ഇതുപോലെ ഒന്‍പത് തലകള്‍ കാത്തുകിടപ്പുണ്ട്’; ഒരു തലയ്ക്കെതിരെ 10 തലകള്‍ പകരം ചോദിക്കണം’ ഋഷികുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.”പോലീസിന് പ്രതികളെ നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ തോക്കുകള്‍ ഞങ്ങള്‍ക്ക് തരൂ, അത് എങ്ങനെയെന്ന് ഞങ്ങള്‍ കാണിച്ചുതരാം.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പും സമാനമായ വിവാദ പ്രസ്താവനകള്‍ നടത്തിയയാളാണ് ഇദ്ദേഹം.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിലെ മുസ്ലീം പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്തതിന് ആറ് മാസം മുമ്പ് ഋഷികുമാര്‍ സ്വാമി അറസ്റ്റിലായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സംസ്ഥാനത്തെ മുസ്ലീംകളുടെ കച്ചവടസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും നേരത്തെ ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ടെലിവിഷന്‍ ഷോയായ ബിഗ് ബോസ് കന്നഡയുടെ ആദ്യ സീസണില്‍ പങ്കെടുത്ത ഇദ്ദേഹം ‘കുഴപ്പക്കാരന്‍’ എന്ന കുപ്രസിദ്ധി നേടിയിരുന്നു.
.

Related Articles