Current Date

Search
Close this search box.
Search
Close this search box.

സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ യെമനില്‍ 12 പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. തിങ്കളാഴ്ച ഹൊദൈദ തീരപ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. അല്‍ ഹാലി ജില്ലയില്‍ ഒരു വീട് തകര്‍ക്കപ്പെട്ടു.

മറ്റു പ്രവിശ്യകളില്‍ നിന്നും നാടുകടത്തപ്പെട്ട സാധാരണക്കാരായിരുന്നു ഈ വീട്ടില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ 12 പേരും ഒരേ കുടുംബത്തില്‍പ്പെട്ടവരാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനു സമീപം ചെറിയ കുട്ടികളുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വിമതരുടെ ശക്തി കേന്ദ്രമായ ഹൊദൈദ ലക്ഷ്യം വച്ചാണ് സൗദിയുടെ യുദ്ധവിമാനം ആക്രമണം നടത്തിയത്. സുന്നി മുസ്ലിംകള്‍ കൂടുതലുള്ള സ്ഥലമാണിത്. സൗദിയുടെ ആക്രമണത്തില്‍ യു.എന്‍ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

Related Articles