Current Date

Search
Close this search box.
Search
Close this search box.

ജൂലാന്‍ എന്നും ഇസ്രയേല്‍ പരമാധികാരത്തിന് കീഴിലായിരിക്കും: നെതന്യാഹു

ഖുദ്‌സ്: സിറിയയുടെ ജൂലാന്‍ കുന്നുകളില്‍ നിന്നും പിന്‍വാങ്ങാന്‍ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്നും അതെന്നും ഇസ്രയേലിന്റെ പരമാധികാരത്തിന് കീഴിലായിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ചൊവ്വാഴ്ച്ച ജൂലാന്‍ കുന്നുകളിലൂടെ നെതന്യാഹു നടത്തിയ സന്ദര്‍ശനത്തിലാണ് ഈ പ്രസ്താവന നടത്തിയത്.
1967 ജൂണിലാണ് സിറിയയുടെ ജൂലാന്‍ കുന്നുകളില്‍ ഇസ്രയേല്‍ അധിനിവേശം നടത്തിയത്. 1981ല്‍ ജൂലാന്‍ കുന്നുകള്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമായി ഇസ്രയേല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ജൂലാന് മേല്‍ ഇസ്രയേല്‍ പരമാധികാരം നിലനിര്‍ത്താനാണ് അമേരിക്കയുടെയും റഷ്യയുടെയും തീരുമാനമെന്നും നെതന്യാഹു അറിയിച്ചു. വെസ്റ്റ്ബാങ്കിലെ മുഴുവന്‍ ഭൂപ്രദേശങ്ങളുടെയും സുരക്ഷാ മേധാവിത്വം ഇസ്രയേലിനാണെന്നുള്ള സമാനസ്വരത്തിലുള്ള മറ്റൊരു പ്രസ്താവനയും മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹു നടത്തിയിരുന്നു. സമാധാനം സ്ഥാപിക്കുന്നതിനുള്ള ഉപാധിയായി ഫലസ്തീനികള്‍ ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കണമെന്നും അതില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
1967 ജൂണിലുണ്ടായ യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ ദിവസം ഇസ്രയേല്‍ ആഘോഷിച്ചു. പ്രസ്തുത യുദ്ധത്തിലൂടെയാണ് ഇസ്രയേല്‍ സീനാ ഉപദ്വീപിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും, സിറിയയുടെ ജൂലാന്‍ കുന്നുകളിലും അധിനിവേശം നടത്തിയത്.

Related Articles