Current Date

Search
Close this search box.
Search
Close this search box.

അഞ്ച് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ വിലക്ക്

കുവൈത്ത് സിറ്റി: സിറിയ, ഇറാഖ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസ അനുവദിക്കുന്നത് കുവൈത്ത് ഭരണകൂടം നിര്‍ത്തിവെച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന  സന്ദര്‍ഭത്തിലാണ് കുവൈത്ത് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് നേരെ ഇങ്ങനെ ഒരു സമീപനം ഉണ്ടാവുന്നത്. ഇസ്‌ലാമിക മതമൗലികവാദികള്‍ കടന്നു വരുമെന്ന് ഭയക്കുന്നതിനാല്‍ പറയപ്പെട്ട അഞ്ച് രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസക്ക് അപേക്ഷിക്കാനാവില്ലെന്ന് കുവൈത്ത് ഭരണകൂടം വ്യക്തമാക്കിയതായി സ്ഫുട്‌നിക് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ട്രംപിന്റെ നിരോധനത്തിന് മുമ്പേ സിറിയന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ രാജ്യമാണ് കുവൈത്ത്. സിറിയക്കാര്‍ക്ക് വിസ നല്‍കുന്നത് 2011ല്‍ കുവൈത്ത് നിര്‍ത്തലാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles