Tuesday, March 2, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Life Personality

വൈകാരികതയിൽ നിന്നും രൂപംകൊള്ളുന്ന വ്യക്തിത്വം

സൗദ ഹസ്സൻ by സൗദ ഹസ്സൻ
15/02/2021
in Personality
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മനുഷ്യരിലെ വികാരങ്ങളും വിചാരങ്ങളും മിക്കപ്പോഴും വിവിധ ഭാവത്തിലും വിവിധ രൂപത്തിലും വിവിധ തലത്തിലും പ്രകടമാകാറുണ്ട്. വികാരങ്ങൾക്കെല്ലാം അതിന്റേതായ എടുത്തു പറയത്തക്ക ചില പൊതുസ്വഭാവങ്ങൾ കാണുമെങ്കിലും ചുറ്റിലുമുള്ള മനുഷ്യരിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അതിലെ വ്യതിയാനങ്ങളും വൈജാത്യങ്ങളും ദൃശ്യമാകും. സസൂക്ഷ്മം പരിശോധിച്ചാൽ ഓരോരോ വിധത്തിലാണ് വൈകാരികത ഓരോ മനുഷ്യനിലും പ്രത്യക്ഷമാകുന്നതും പ്രകടമാക്കപ്പെടുന്നതും അവർക്ക് അനുഭവപ്പെടുന്നതും അവരിൽ നിന്ന് പ്രതിധ്വനിക്കുന്നതുമെല്ലാം. ഏവരിലും സന്തോഷമെന്ന വികാരം പകരുന്നത് ആഹ്ലാദകരമായ നിമിഷങ്ങളാണ്, അതേസമയം ദുഃഖം വേദനാജനകവും സങ്കടകരമായതും നിരാശാപരവുമാണ്. വൈകാരികതയുടെ പ്രതിപ്രവർത്തനവും അതിന്റെ പരിണിതഫലവും പ്രത്യാഘാതങ്ങളും ഓരോ മനുഷ്യന്റെ ജീവിതത്തിലും വ്യത്യസ്തമായി ഭവിക്കുന്നതിനും മതിയായ കാരണങ്ങൾ ഉണ്ട്. അവയെല്ലാം വിശദമായി ചർച്ച ചെയ്യപ്പെടേണ്ടവ തന്നെ.

ഉയർച്ചയ്ക്കും ഉന്നതിയ്ക്കും അതിജീവനത്തിനും വേണ്ടി തന്റേതായ യുക്തിയും വിവേചനബുദ്ധിയും, വിവേകവും പക്വതയും മൂലധനമാക്കി സ്വരൂപിച്ച് വെച്ചുകൊണ്ട് അതിജീവന ദൗത്യമെന്ന പേരിൽ നിരന്തരം ജീവിതവുമായി മല്ലടിച്ചുകൊണ്ട് തഴക്കവും വഴക്കവും വന്ന മനുഷ്യന് സ്വന്തം ചിന്തകൾക്കപ്പുറം എപ്പോഴും അയാളെ മനുഷ്യനാക്കി നിർത്തുന്നതിന്റെ പിന്നിൽ വൈകാരികതയ്ക്കുള്ള പങ്ക് അത്രത്തോളം ചെറുതല്ല. ഇരുപത്തി ഏഴോളം ഇമോഷൻസ് (വികാരങ്ങൾ) ആണ് മൊത്തത്തിൽ മനുഷ്യരിൽ കാണപ്പെടുന്നത് അതല്ല 32 ഇമോഷൻസ് ഉണ്ട് എന്നും തർക്കം നിലനിൽക്കുന്നു. അവയിൽ അത്യധികം ശക്തവും വ്യക്തിത്വത്തെ പ്രതികൂലമായും സാരമായും ബാധിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതുമായ വികാരം ഭയമാണ്. ഭീതി, ഉത്കണ്ഠ, പരിഭ്രാന്തി ഇവയെല്ലാം ഭയം എന്ന വികാരത്തിന്റെ വ്യത്യസ്തമായ പതിപ്പുകളാണ്. ജീവിക്കുന്ന പരിതസ്ഥിതിയെ അല്ലെങ്കിൽ ആളുകളെ അനുനിമിഷം ഭയന്ന് ജീവിക്കേണ്ടി വരുന്ന അവസ്‌ഥ അതിദയനീയവും ഭയാനകവും തന്നെ. അതേപോലെ ജീവിതസാഹചര്യങ്ങളെ ഉൾഭയം മൂലം അഭിമുഖീകരിക്കാൻ പ്രയാസ്സപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിതം ഒട്ടും സുഖകരമാവില്ല, ആ വ്യക്തിയോടൊപ്പം ജീവിതം പങ്കിടുന്നവരെയും ചെറിയ തോതിലെങ്കിലും ഭയം വേട്ടയാടിക്കൊണ്ടിരിക്കും.

You might also like

വൈകാരികമായ പക്വത

വ്യക്തിത്വവും വൈകാരികമായ പിന്തുണയും

പ്രകാശം പരത്തുന്ന വ്യക്തിത്വം

ഊർജ്ജസ്വലമായ വ്യക്തിത്വത്തിന്

അസ്വസ്ഥതയും അസ്ഥിരതയും വിതക്കുന്ന ജീവിതത്തോടൊപ്പം ഒറ്റപ്പെടലിന്റെയും സങ്കടത്തിന്റെയും നീറ്റലിൽ നിന്നും നുരഞ്ഞുപൊന്തുന്ന അരക്ഷിതാവസ്ഥ ഒരാളിൽ കടുത്ത ഭീതി നിറക്കും. ദുർബലവും പ്രതിരോധശേഷി കുറഞ്ഞതുമായ മനസ്സാണെങ്കിൽ നാളുകൾ ചെല്ലവെ അയാളുടെ മനോനില തകരാറിലാവാനുള്ള സാധ്യതയും ഏറെയാണ്. മിക്ക കേസുകളിലും അത്തരക്കാരുമായി അടുത്തിടപഴകുന്ന ആളുകളിലേക്കും ഇപ്പറയുന്ന വിഭ്രാന്തിയും നിഷേധാത്മക മനോഭാവവും പടർന്നുപിടിക്കുന്നതും ഒരു സ്ഥിരകാഴ്ചയാണ് . ഒരു തരം പകർച്ചവ്യാധിയെ പോലെയാണ് ഇത്, നെഗറ്റീവ് എനർജിയുടെ മൂർത്തിരൂപമായി മാറുന്ന ഒരാളിൽ നിന്ന് പടർന്ന് പിടിക്കുന്ന ജ്വരം പോലെ. അയാളും കുടുംബവും സമൂഹത്തെ വരെ ഭീതിനിറഞ്ഞ കണ്ണിലൂടെ നോക്കിക്കാണുന്ന സ്ഥിതിവിശേഷവും, നിലനിൽപ് അതീവ ദുഷ്ക്കരമായിത്തീരുകയും ചെയ്യും. അല്ലെങ്കിൽ അനുയോജ്യമായ ചികിത്സയോ കൗണ്സിലിംഗോ നൽകി അവരെ രക്ഷിയ്ക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കണം.

പേടി അല്ലെങ്കിൽ ഭയം മനുഷ്യനിൽ കടന്ന് കൂടിയാൽ സകലതിൽ നിന്നും ഉൾവലിഞ്ഞ് ജീവിക്കാനായ് അത് അവരെ പ്രേരിപ്പിക്കുകയും, അനന്തരം മറ്റുള്ളവരെ പോലെയുള്ള സാധാരണ ജീവിതവും സാമൂഹിക ജീവിതവും അവർക്ക് വെറുമൊരു സ്വപനം മാത്രമായി തീരുകയും ചെയ്യുന്നു. ഇത്തരക്കാർ ദാരിദ്ര്യത്തിലും കഷ്ടപ്പാടിന്റെ നേരിപ്പൊടിലും കഴിക്കുന്നവരും കൂടെയെങ്കിൽ അവരെ നിർദയം ചൂഷണം ചെയ്യാൻ വിക്രബുദ്ധിയും കുടിലചിന്തകളുമായി അവർക്ക് ചുറ്റിനും വട്ടമിട്ട് പറക്കുന്ന ദുഷ്ടമനസ്സുകൾ കുറെ ഉണ്ടാകും. സുഖഭോഗങ്ങളിൽ മതിമറന്ന് ശയിക്കാനും ആഡംബരപൂർണ്ണമായ ഒരു ജീവിതവും ലാക്കാക്കി അതിനിഷ്ഠൂരം പാവങ്ങളെ ഇപ്പറയുന്ന സ്വാർത്ഥലാഭ മോഹികൾ മുതലെടുപ്പ് നടത്തുന്നത് ഇന്നത്തെ ലോകത്തിന്റെ നേർക്കാഴ്ചയാണ്. ആത്മാവിശ്വാസക്കുറവ് വലിയൊരു പ്രശ്‌നമാണ്. അവനവനിൽ ഒട്ടും വിശ്വാസമില്ലായ്‌മ ഉള്ളിൽ ഭീതി ജനിപ്പിക്കുന്നതിനും ധൈര്യകുറവിനും ഹേതുവാക്കപ്പെടാറുണ്ട്.

ഇമോഷൻസിന് 34000ത്തിലധികം വരുന്ന വെരിയേഷൻസ് ഉണ്ടെന്നും ഇവയെല്ലാം അനുഭവിച്ചറിയാൻ ചില മനുഷ്യർക്കെങ്കിലും കഴിയുമെന്നും ഇമോഷണൻസിനെ കുറിച്ച് പഠനം നടത്തിയ വാട്കിൻസ് എന്ന സൈക്കോളജിസ്റ്റ് പറയുന്നു. വികാരങ്ങൾ പലപ്പോഴും ചിന്തകളുടെ മേൽ പല വിധത്തിലും ആധിപത്യം സ്ഥാപിക്കുകയും അവയിൽ അതിയായ സമ്മർദ്ദം ചെലുത്തുകയും അങ്ങനെ
സ്വാഭാവിക ചിന്തകൾക്ക് അതീതമായി പ്രവൃത്തിക്കാൻ മനസ്സ് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം വൈകാരികതയ്ക്ക് വഴിപ്പെട്ടും കീഴടങ്ങിയും ജീവിക്കുന്ന മനുഷ്യന്റെ തലച്ചോറിൽ യുക്തി വർക്ക് ഔട്ട് ആവാതെ പോകുന്നു എന്നത് വലിയൊരു സത്യമാണ്. ആ മനുഷ്യന്റെ അധഃപതനത്തിന് ഹേതുവാക്കപ്പെടുന്നത് മറ്റാരുമല്ല അയാളും അയാളിലെ അമിത വൈകരികതയും തന്നെയായിരിക്കും. വികാരങ്ങളെ നിയന്ത്രിക്കാൻ മനുഷ്യർ നിർബ്ബന്ധമായും പഠിച്ചിരിക്കണം. കുട്ടികളെ പരിശീലിപ്പിക്കേണ്ടതും മനസ്സിലാക്കിക്കൊടുക്കേണ്ടതും അവരുടെ സ്വന്തം അച്ഛനമ്മമാർ ആണ്. പലപ്പോഴും അച്ഛനമ്മമാരോട് കയർത്ത് സംസാരിക്കുന്നതും അവരുടെ വാക്കുകളെ തട്ടിത്തെറിപ്പിച്ചും അജ്ഞത മൂലം കുട്ടികളിലെ വൈകാരികത അനിയന്ത്രിതമാകുന്നത് കാണാം. ഇത്തരം അവസരങ്ങളിൽ മാതാപിതാക്കളിൽ കാണുന്ന ഈഗോ സങ്കീർണ്ണത സൃഷ്ടിക്കും.

“ഫോബിയ” എന്നൊരു വാക്ക് പലരും കേട്ടിട്ടുണ്ടാകും. ഫോബിയ എന്നാൽ എന്തിനോടെങ്കിലും ഏതെങ്കിലും വിധത്തിൽ ഉണ്ടാകുന്ന ഭയത്തെയാണ് സൂചിപ്പിക്കുന്നത്. ഓരോ മനുഷ്യനിലും ഏതെങ്കിലും വിധത്തിലുള്ള ഒരു ഫോബിയ കണപ്പെടുമെന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്. ഫോബിയ നേരിടുന്നവർക്ക് അതിൽ നിന്ന് മോചനം നേടത്തക്ക വഴികൾ ഉണ്ട്. ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ മതി. നിർഭയരാവാനും ശക്തമായൊരു വ്യക്തിത്വം വാർത്തെടുക്കാനും കുഞ്ഞുങ്ങൾക്ക് പരിശീലനം നൽകിണം. സധൈര്യം എന്തിനെയാണോ ഭയക്കുന്നത് അത് ചെയ്യാൻ മനസ്സിനെ തയാറാക്കിയെടുക്കണം. സഭാകമ്പം, പൊക്കത്തിൽ നിന്ന് താഴേയ്ക്ക് നോക്കുമ്പോൾ, പാലം കടക്കുമ്പോൾ, ആഴമുള്ള ജലാശയം, ചില ജീവികൾ, വാഹനങ്ങൾ എന്നിവയോടൊക്കെ ഉള്ളിൽ തോന്നുന്ന ഭീതി ആകറ്റിയെടുക്കാവുന്നതെ ഉള്ളൂ.

ജീവശാസ്ത്രത്തിന് വഴിത്തിരിവായി മാറിയ പരിണാമ സിദ്ധാന്തം ലോകത്തിന് മുന്നിൽ സമർപ്പിച്ച, പ്രകൃതി ശാസ്ത്രപണ്ഡിതൻ ചാൾസ് ഡാർവിൻ മനുഷ്യരുടെ മുഖത്ത് പ്രകടമാകുന്ന വികാരങ്ങൾ അടിസ്ഥാനപരമായി ഏഴ് എണ്ണമാണെന്ന് കണ്ടെത്തുകയും കൂടാതെ ദേശ, ഭാഷ, വർഗ്ഗ ഭേദമന്യേ ലോകത്താകമാനം കാണുന്ന മനുഷ്യരിലെല്ലാം പൊതുവായതും സാർവ്വജനീനവുമായ facial expressions ആണ് ഇപ്പറയുന്ന ഏഴ് വികരങ്ങൾക്കും എന്നതും അദ്ദേഹം നിരീക്ഷണത്തിലൂടെ മനസ്സിലാക്കുകയുമുണ്ടായി.

അവ ഏതൊക്കെയെന്ന് നോക്കിയാൽ…
1: സന്തോഷം, 2: ദുഃഖം, 3: ഭയം,
4: വെറുപ്പ്/മുഷിപ്പ്, 5: ദേഷ്യം,
6: പുച്ഛം, 7: ആശ്ചര്യം/അത്ഭുതം ഇവയൊക്കെയാണ്. സത്യത്തിൽ ഇവയൊന്നും രുചിച്ചറിയാത്ത മനുഷ്യർ ഉണ്ടാവുമോ എന്നത് സംശയമല്ലേ. വികാരങ്ങൾ സമാസമം ചേർത്ത് രുചിക്കൂട്ടോടെ വിളമ്പാൻ ചിലർക്കുള്ള കഴിവ് വലുതായിരിക്കും. ബന്ധങ്ങൾക്ക് ജീവനേകുന്നത് വികാരങ്ങളുടെ കൈമാറ്റ പ്രക്രിയയിലൂടെയാണ്. വൈകാരികത പ്രകടിപ്പിക്കുന്ന നിമിഷങ്ങൾ ഒരിക്കലും ചുറ്റിലുള്ള മനുഷ്യരെ വ്രണപ്പെടുത്തും വിധമോ, ഉപദ്രവിക്കും വിധമോ ആവാതെ നോക്കണം. പലരെയും അത് പ്രതികൂലമായും ബാധിച്ചേക്കും എന്ന ബോധം ഉണ്ടാവണം. വായിൽ തോന്നിയത് പരസ്യമായി വിളിച്ചു പറയുന്നത് വൈകാരികത അനിയന്ത്രിതമാവുമ്പോഴാണ്.

ഒറ്റപ്പെടുമോ എന്ന ഭയമാണ് ബഹുഭൂരിഭാഗം മനുഷ്യരെയും അലട്ടുന്നത്. ഒറ്റപ്പെടാൻ ഇവിടെ ആരും തന്നെ ആഗ്രഹിക്കുന്നില്ല എന്നത് നഗ്നമായൊരു സത്യവും. കുടുംബം സമൂഹം ഇതൊക്കെ അവരവരുടെ സുരക്ഷിതത്വത്തിന്റെ ഭാഗമാണ്. എല്ലാവരെയും ചേർത്ത് പിടിച്ച് മുന്നോട്ട് പോകുമ്പോൾ ഒറ്റപ്പെടുന്നത് എങ്ങനെ? സ്നേഹവും അതിശക്തമായൊരു വികാരമാണ്. സാവകാശവും സമയവും എടുത്ത് മറ്റൊരാളിലേക്ക് അത് പകരുവാൻ മനസ്സ് ഉണ്ടെങ്കിൽ മാത്രമേ സ്നേഹമെന്ന നിർമല വികാരത്തിന് ഉടലേകാൻ സാധിക്കുള്ളൂ.

അയൽ രാജ്യങ്ങളിൽ നിന്ന് സുരക്ഷ നേടാനും ആക്രമണത്തെ പ്രതിരോധിക്കാനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഓരോ രാജ്യത്തിന്റെയും രഹസ്യക്കലവറയിൽ മാരകായുദ്ധങ്ങളുടെയും പടക്കോപ്പുകളുടെയും ഒരു സംഭരണി സൂക്ഷിച്ചു വെയ്ക്കുന്നത് മറ്റൊന്നുമല്ല, രാജ്യത്തെ സംരക്ഷിക്കാൻ അതിർത്തിയിൽ സായുദ്ധ സേനയെ നിർത്തുന്നതും അടിസ്ഥാനപരമായി മനുഷ്യരിൽ കണ്ടുവരുന്ന ഇപ്പറയുന്ന ഭീതി, അതായത് ഏത് നേരവും വേണമെങ്കിൽ അക്രമിക്കപ്പെട്ടേക്കാമെന്ന ഭയം തന്നെ കാരണം.

പുരുഷനെ അപേക്ഷിച്ച് സ്ത്രീയിലാണ് വൈകാരികതയുടെ തോതും ആഴവും കൂടുതലെന്ന് തോന്നുന്നത് സ്വാഭാവികം. അതേപോലെ വൈകരികതയിൽ നിയന്ത്രണവും സ്ത്രീകൾക്ക് തന്നെയാണ്. സ്ത്രീ പുരുഷനേക്കാൾ എത്രയോ മടങ്ങ് എക്സ്പ്രെസ്സിവ് ആണ് എന്നുള്ളത് ശരിയാണ് എന്നുവെച്ച് പുരുഷനിൽ വൈകാരികത കുറവെന്നൊന്നും വാദിക്കാൻ ആർക്കും സാധ്യമല്ല. ഒരുപക്ഷേ ഏത് വികാരവും അവനേക്കാൾ ഭംഗിയായി/ശക്തമായി പ്രകടിപ്പിക്കുന്നത് അവളാണ്, അവളിൽ പ്രകൃതി വർത്തിക്കുന്നത് അങ്ങനെയാണ്. മാത്രമല്ല സ്ത്രീകൾ മറ്റുള്ളവരുടെ വികാരങ്ങളെ എളുപ്പം ആഗിരണം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. മറ്റൊരാളുടെ വേദനകളെ, ദുഃഖത്തെ, സ്നേഹത്തെ, പ്രണയത്തെ അതേപോലെ തന്നിലേക്ക് പകർത്തിയെടുക്കുന്നതിൽ സ്ത്രീകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. സ്ത്രീയിൽ പ്രകൃത്യാ തന്നെ കനിവ്, ദയ, അനുകമ്പ, സ്നേഹം എന്നീ വികാരങ്ങളുടെ സ്വാധീനം കൂടുതലായതിനാൽ അവളെ കബളിപ്പിക്കാനും മുതലെടുക്കാനും ചൂഷണം ചെയ്യാനും ആർക്കും എളുപ്പം കഴിയുന്നു. ലോലഹൃദയരാണ് അവർ. ബുദ്ധികൂർമ്മതയും, മനക്കരുത്തുമാർജ്ജിച്ച സ്ത്രീകളോട് അത് നടക്കില്ല എന്നതിനാൽ സ്ത്രീകളെയും പെണ്കുട്ടികളെയും ജാഗരൂകരാക്കി നിർത്താനുള്ള വഴികൾ കണ്ടെത്താം.

പ്രായത്തിനൊപ്പം പാകപ്പെട്ടേ തീരൂ മനുഷ്യർ. തന്നിലെ ചിന്തകളെ, വികരങ്ങളെയെല്ലാം തന്റെ നിയന്ത്രണ പരിധിയിലേക്ക് കൊണ്ടെത്തിക്കാൻ സാവകാശമെടുത്ത് പരിശീലിക്കണം. കാലക്രമേണ (Gradually) സ്വന്തം കടിഞ്ഞാൺ സ്വന്തം കൈകളിൽ തന്നെ വന്നുചേരും. കുട്ടികൾ പ്രകോപിതാരാവുന്ന ഘട്ടത്തിൽ മാതാപിതാക്കൾ സംയമനം പാലിക്കുകയും ക്ഷമയോടെ തിരുത്തിക്കൊടുക്കുകയും വേണം.. കുഞ്ഞുമനസ്സുകൾ വളരെയധികം മൃദുലവും അതിലോലവുമായിരിക്കും. മാതാപിതാക്കൾ തമ്മിലുണ്ടാവുന്ന കലഹങ്ങളും മൽപിടുത്തങ്ങളും വാക്ശരങ്ങളും തർക്കങ്ങളും അവരിൽ ഏൽപ്പിക്കുന്ന മുറിവിന്റെ ആഘാതമൊന്നും താങ്ങാൻ പിഞ്ചുമനസ്സുകൾക്ക് കഴിഞ്ഞെന്നു വരില്ല. വളരെ കുഞ്ഞുപ്രായത്തിൽ നേരിടുന്ന പല ഇൻസിഡന്റസും മരണം വരെ മറവിയിലേക്ക് മായാതെ അവരെ വേട്ടയാടിക്കൊണ്ടിരിക്കും. ഉപബോധ മനസ്സിന്റെ വിക്രിയകളാണ് ഇവയൊക്കെ. മനസ്സിൽ മായാതെ കിടക്കുന്ന ഇത്തരം അനുഭവങ്ങൾ വളർന്നു വരുന്ന മക്കളുടെ വ്യക്തിത്വത്തെയും കുട്ടികളുടെ ഭാവിയെയും പല വിധത്തിലും പല അർത്ഥത്തിലും ബാധിക്കും. രക്ഷിതാക്കൾ ഒരിക്കലും ഇതൊന്നും വിസ്മരിക്കാതിരിക്കും.

Facebook Comments
സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Posts

Personality

വൈകാരികമായ പക്വത

by സൗദ ഹസ്സൻ
01/03/2021
Personality

വ്യക്തിത്വവും വൈകാരികമായ പിന്തുണയും

by സൗദ ഹസ്സൻ
21/02/2021
Personality

പ്രകാശം പരത്തുന്ന വ്യക്തിത്വം

by സൗദ ഹസ്സൻ
08/02/2021
Personality

ഊർജ്ജസ്വലമായ വ്യക്തിത്വത്തിന്

by സൗദ ഹസ്സൻ
01/02/2021
Personality

ബന്ധങ്ങൾക്ക് ഊഷ്മളതയേകാൻ

by സൗദ ഹസ്സൻ
25/01/2021

Don't miss it

NotInMyName.jpg
Editors Desk

വര്‍ഗീയതയെ സാഹോദര്യം കൊണ്ട് ചെറുത്തുതോല്‍പിക്കുക

01/07/2017
incidents

ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച പ്രവാചകന്‍

17/07/2018
Civilization

സംഘര്‍ഷങ്ങളും മുസ്‌ലിംകളുടെ സഹിഷ്ണുതയും

16/10/2015
Views

ആര്‍.എസ്.എസ് സൃഷ്ടിച്ചെടുക്കുന്ന ദേശീയവ്യക്തിത്വങ്ങള്‍

08/06/2015
Views

വിവാഹ മാമാങ്കം ; വേണം ഒരു സമഗ്ര തിരുത്ത്

23/09/2014
Quran

വിശുദ്ധ ഖുര്‍ആനില്‍ അറബിയല്ലാത്ത പദങ്ങളുണ്ടോ?

09/09/2019
Art & Literature

ആ രണ്ട് സിംഹങ്ങളുള്ളപ്പോൾ ഞാനെങ്ങനെ ഉറങ്ങും ?

15/01/2021
parenting.jpg
Family

പിതാവിന്റെ രണ്ടാം വിവാഹം

27/02/2014

Recent Post

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

01/03/2021

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

01/03/2021

ഉറങ്ങുന്നവരെ ഉണർത്താം

01/03/2021

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക: എം.ഐ അബ്ദുല്‍

01/03/2021

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

01/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!