Current Date

Search
Close this search box.
Search
Close this search box.

‘മുസ്‌ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താതെ ഒരു മാസവും കടന്നുപോകുന്നില്ല’ -പാര്‍ലമെന്റില്‍ അസദുദ്ധീന്‍ ഉവൈസി

ന്യൂഡല്‍ഹി: മുസ്‌ലിംകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താതെ ഒരു മാസവും കടന്നുപോകുന്നില്ലെന്ന് എ.ഐ.എം.ഐ.എം (All India Majlis-e-Ittehadul Muslimeen) അധ്യക്ഷന്‍ അസദുദ്ധീന്‍ ഉവൈസി. കര്‍ണാടകയിലെ കല്‍ബുര്‍ഗി റെയില്‍വേ സ്‌റ്റേഷന്റെ ചുവരുകളില്‍ നിന്ന് പച്ച നിറം നീക്കം ചെയ്തതിനെയും അസദുദ്ധീന്‍ ഉവൈസി വിമര്‍ശിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അസദുദ്ധീന്‍ ഉവൈസി.

ഭരണകക്ഷിയിലെ ഒരു എം.പി പറഞ്ഞത്, പച്ചക്കറിക്ക് വേണ്ടി മാത്രമല്ല, മുസ്‌ലിംകളുടെ കഴുത്ത് വെട്ടാനും കത്തി ഉപയോഗിക്കരുതെന്നാണ്. പാര്‍ട്ടിയിലെ മറ്റൊരു എം.പി ഡല്‍ഹിയില്‍ പറഞ്ഞത്, മുസ്‌ലിംകളെ സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നാണ്. മുസ്‌ലിംകളുടെ നിറമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കല്‍ബുര്‍ഗി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പച്ച നിറം നീക്കം ചെയ്തത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ പതാകയില്‍ നിന്ന് പച്ച നിറം നീക്കം ചെയ്യുമോ എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ് -എ.ഐ.എം.ഐ.എം അധ്യക്ഷന്‍ പാര്‍ലമെന്റില്‍ ചോദിച്ചു.

ബില്‍ക്കിസ് ബാനു മുസ്‌ലിമായിരുന്നില്ലെങ്കില്‍ അവര്‍ക്ക് നീതി ലഭിക്കുമായിരുന്നു. 20 വര്‍ഷമായി ബില്‍ക്കിസ് ബാനു പോരാടുകയാണ്. അവരുടെ പേര് ബില്‍ക്കിസ് ബാനു എന്നതായത് കൊണ്ട് നിങ്ങള്‍ നീതി നടപ്പാക്കാന്‍ തയാറാകുന്നില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles