Current Date

Search
Close this search box.
Search
Close this search box.

2015ലെ കരാര്‍ അംഗീകരിച്ച് ഇറാന്‍ ഉപരോധം യു.എസ് നീക്കണം: യു.എന്‍

വാഷിങ്ടണ്‍: 2015ലെ കരാറില്‍ അംഗീകരിച്ചതു പ്രകാരം ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ മുഴുവനും അമേരിക്ക പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്രസഭ. ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ നിര്‍മിച്ച കരാര്‍ യു.എസ് അംഗീകരിച്ചതാണെന്നും ആ കരാറിലേക്ക് മടങ്ങണമെന്നുമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞത്.

വ്യാപാരക്കച്ചവടവുമായി ബന്ധപ്പെട്ട് അമേരിക്ക ഇറാന് നല്‍കിയ ഇളവുകള്‍ നീട്ടാനും ഗുട്ടെറസ് അമേരിക്കയോട് ആവശ്യപ്പെട്ടു. ആണവായുധം കൈവശം വെക്കുന്നത് തടയുന്ന പദ്ധതികള്‍ പൂര്‍ണമായും പുതുക്കാന്‍ യു.എസ് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്‍ സുരക്ഷ കൗണ്‍സിലിന് മുന്നില്‍ ഇക്കാര്യമാവശ്യപ്പെട്ടുള്ള കത്തും നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച 15 അംഗ സുരക്ഷ കൗണ്‍സില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. 2015ല്‍ യു.എസ്, ഫ്രാന്‍സ്, യു.കെ, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുമായാണ് ഇറാന്‍ ആണവ കരാര്‍ ഉണ്ടാക്കിയത്. പിന്നീട് 2019ല്‍ ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

Related Articles