ന്യൂഡല്‍ഹി: ത്രിപുരയില്‍ മുസ്‌ലിംകള്‍ ക്രൂരമായ രീതിയില്‍ പീഡിപിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ എത്രനാള്‍ ബി.ജെ.പി സര്‍ക്കാര്‍ ബധിരരും അന്ധരും ആയി നടിക്കുമെന്നും അദ്ദേഹം ചോദിച്ചു. വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ത്രിപുരയിലെ സംഘ്പരിവാര്‍ ആക്രമണങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
‘ത്രിപുരയില്‍ നമ്മുടെ മുസ്ലീം സഹോദരങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ഹിന്ദുവിന്റെ പേരില്‍ വിദ്വേഷവും അക്രമവും നടത്തുന്നവര്‍ ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്. അന്ധനും ബധിരനുമാണെന്ന് നടിച്ച് സര്‍ക്കാര്‍ എത്രനാള്‍ തുടരും’- രാഹുല്‍ ട്വീറ്റ് ചെയ്തു.
ത്രിപുരയിലെ മുസ്ലീം പള്ളികള്‍ക്കും മുസ്ലീം സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന സംസ്ഥാനവ്യാപക ആക്രമണങ്ങളില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും ഗാന്ധി ട്വിറ്ററില്‍ വിമര്‍ശിച്ചു. ഇപ്പോഴും വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഒരു പ്രശ്നവുമില്ലെന്ന് സര്‍ക്കാര്‍ നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗ്ലാദേശില്‍ ഹിന്ദുകള്‍ക്കെതിരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ത്രിപുരയില്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി മുസ്ലിംകള്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം നടത്തുന്നത്. ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധത്തിനിടെ ത്രിപുരയിലുടനീളം ഹിന്ദു അര്‍ദ്ധസൈനിക വിഭാഗങ്ങളായ ആര്‍എസ്എസ്, വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നിവര്‍ 15-ലധികം പള്ളികളും നിരവധി വീടുകളും മുസ്ലിംകളുടെ കടകളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU