Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Youth

പ്രണയിക്കും മുമ്പെ, ഒരു നിമിഷം

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
13/02/2014
in Youth
valantine33.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

നാളെ പ്രണയ ദിനമാണത്രെ, വാലന്റയിന്‍സ് ഡേ, കാമം ശാരീരികമാണ്, പ്രണയം ആത്മീയവും അതിനൊരു ദിവസം നിശ്ചയിക്കുന്നതിനേക്കാള്‍ വിഢിത്തം മറ്റെന്തുണ്ട്? വിവിധ വ്യാപാര ഏജന്‍സികളുടെ കച്ചവട തന്ത്രത്തിന്റെ ഭാഗം മാത്രമാണത്. പ്രണയം ഏതെങ്കിലും മണിക്കൂറിലോ ദിവസത്തിലോ ആഴ്ചയിലോ ഉണ്ടാവേണ്ടതല്ല. ജീവിതകാലം മുഴുവന്‍ പ്രണയിക്കണം. അത് ദമ്പതികള്‍ പരസ്പരമായിരിക്കണമെന്ന് മാത്രം. വിവാഹ ബാഹ്യ പ്രണയങ്ങളൊക്കെയും പാപമാണ്, അത്യന്തം അപകടകരവും.

സമീപ കാലത്ത് മുന്നിലെത്തിയ ദാമ്പത്യ പ്രശ്‌നങ്ങളില്‍ പലതും പ്രണയ വിവാഹിതരൂടേതായിരുന്നു. അതില്‍ മൂന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി ഒരു മാസം തികയുന്നതിനു മുമ്പേ കലഹമാരംഭിച്ച ദമ്പതികള്‍ തൊട്ട് മൂന്ന് കുട്ടികളുടെ മാതാപിതാക്കള്‍ വരെയുണ്ട്. ആ മാതാപിതാക്കള്‍ക്കിടയില്‍ പ്രശ്‌നങ്ങളാരംഭിച്ചതും വിവാഹിതരായി ഏറെകഴിയും മുമ്പെയാണ്. മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഏറെ വിവാദമുണ്ടാക്കി വിവാഹിതരായ മഞ്ചേരിയിലെ കമിതാക്കളും വേര്‍പിരിയാന്‍ ഏറെ കാലം വേണ്ടി വന്നില്ല. വിവാഹം മതപരമാവരുതെന്ന് നിര്‍ബന്ധമുള്ളവരായിരുന്നല്ലോ ഇരുവരും; മതമുക്തമായ ജീവിതം നയിക്കുന്നവരും രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും എറണാകുളത്തേക്ക് താമസം മാറ്റി. ഏറെ കഴിയും മുമ്പേ വധു വരനെ ഉപേക്ഷിച്ച് മറ്റൊരു ക്രിസ്ത്യന്‍ യുവാവിന്റെ കൂടെ പോയി. അവര്‍ തമ്മിലുള്ള ബന്ധം തകരാനും ഏറെ കാലം വേണ്ടി വന്നില്ല. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായി.

You might also like

സാഹിത്യവും ജീവിതവും

സൗന്ദര്യശാസ്ത്ര ചിന്തകൾ

വിശാലമാണ് കലയുടെ പ്രപഞ്ചം

എഴുത്ത് വിപ്ലവമാണ്

നമ്മുടെ സമൂഹത്തിലിന്ന് പ്രണയബന്ധങ്ങള്‍ വളരെയേറെ വര്‍ധിച്ച് കൊണ്ടിരിക്കുന്നു. അവരിലേറെപ്പേരും വിവാഹിതരാകാറുള്ളത് മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ പൂര്‍ണ ഇഷ്ടത്തോടെയും സംതൃപ്തിയോടെയുമല്ല. പലതും മാതാപിതാക്കള്‍ നിര്‍ബന്ധിതരായി സമ്മതിച്ച് കൊടുക്കുന്നവയാണ്. അവരെ ധിക്കരിച്ച് വിവാഹിതരാവുന്നവരും വളരെയൊന്നും വിരളമല്ല. ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. നവദമ്പതികളുടെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും രക്ഷിതാക്കുളുടെ സഹായ സഹകരണം അനിവാര്യമാണ്. അവര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുന്നത് പോലും വീട്ടുകാരും കുടുംബക്കാരുമാണ്. ദമ്പതികളിലിരുവര്‍ക്കും ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനോ പരസ്പരമല്ലാതെ മറ്റാരും ഇല്ലാതാവുന്നു. മാതാപിതാക്കളോടും മറ്റുംചെയ്യുന്ന ധിക്കാരത്തിന്റെ മന:പ്രയാസം ദാമ്പത്ത്യത്തിന്റെ ആദ്യനാളുകളില്‍ തന്നെ വേട്ടയാടിത്തുടങ്ങുകയും ചെയ്യുന്നു. ഇതെക്കെയും പ്രണയ ബന്ധത്തിലൂടെ വിവാഹിതരാവുന്നവരുടെ ദാമ്പത്ത്യത്തെ ദുര്‍ബലമാക്കുന്നു.

ചതിക്കുഴികള്‍
വിദ്യാലയങ്ങളിലോ ജോലിസ്ഥലത്തോ ബസ്സിലോ ട്രെയിനിലോ തെരുവിലോ അങ്ങാടിയിലോ വെച്ചു കണ്ടുമുട്ടുന്ന സ്ത്രീ-പുരുഷന്മാര്‍ പലപ്പോഴും പ്രണയ ബന്ധത്തിലേര്‍പെടാറുള്ളത് പരസ്പരം പഠിച്ചറിഞ്ഞും ശരിയായി അന്യോനം മനസിലാക്കിയുമല്ല. നോട്ടത്തിലോ സംസാരത്തിലോ ശരീര സൗന്ദര്യത്തിലോ മധുരവാക്കുകളിലോ സ്‌നേഹപ്രകടനങ്ങളിലോ ആകൃഷ്ടരായാണ്. ഇങ്ങനെ പരസ്പരം അടുക്കുന്ന പ്രണയിനികള്‍ തങ്ങളുടെ പങ്കാളികളുടെ മുമ്പില്‍ തങ്ങളുടെ സ്വഭാവത്തിന്റെ ഏറ്റവും മികച്ച വശമേ വെളിപ്പെടുത്തുകയുള്ളു. കാമുകന്‍ തന്റെ പ്രേമഭാജനത്തിന് പ്രിയപ്പെട്ടതേ പറയുകയുള്ളു. അനിഷ്ടകരമായതൊന്നും ചെയ്യുകയോ പറയുകയോ ഇല്ല. കാമുകിയുടെ സമീപനവും ഇവ്വിധം തന്നെയായിരിക്കും. അതിനാല്‍ പ്രണയകാലത്ത് ഇരുവര്‍ക്കുമുണ്ടാകുന്ന അനുഭവങ്ങളൊക്കെയും ഏറെ ആഹ്ലാദകരവും സംതൃപ്തവുമായിരിക്കും. എന്നാല്‍ വിവാഹിതരായി ദാമ്പത്യത്തിലേക്ക് പ്രവേശിക്കുന്നതോടെ യതാര്‍ത്ഥ പ്രകൃതം പ്രകടമാക്കാന്‍ തുടങ്ങുന്നു. സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ജീവിത രീതികളിലെയും വൈരുധ്യങ്ങളും വൈകൃതങ്ങളും പൊരുത്തക്കേടുകളും അനുഭവപ്പെടാന്‍ തുടങ്ങുന്നു. അതോടെ അന്നോളം വെച്ചുപുലര്‍ത്തിയ സുന്ദര സ്വപ്‌നങ്ങളും മധുര സങ്കല്‍പങ്ങളും തകരുന്നു. ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ബന്ധം ബന്ധനമായി തോന്നുകയും ചെയ്യുന്നു. അതോടെ പല ബന്ധങ്ങളും തകരുന്നു. അല്ലാത്തവ തട്ടിമുട്ടിയും ഒത്തും ഒപ്പിച്ചും യാന്ത്രികമായും നിര്‍വികാരമായും മുന്നോട്ട് പോകുന്നു. ഈയിടെ ദീര്‍ഘ കാലത്തെ പ്രണയ ശേഷം വിവാഹിതിരായി ഏറെ കഴിയും മുനമ്പെ പിണക്കമാരംഭിച്ച ഒരു സഹോദരി പറഞ്ഞത് ‘പ്രണയകാലത്ത് അയാള്‍ നല്ല ഒരു ഫ്രന്റ് ആണെന്നാണ് ഞാന്‍ കരുതിയത്. ഒരേകാധിപതിയായ ഭര്‍ത്താവാണെന്നു ബോധ്യമായത് വിവാഹ ശേഷമാണ്.’

പ്രണയകാലത്ത് പങ്കാളിയുടെ നന്മകള്‍ മാത്രമേ ശ്രദ്ധിക്കുകയും കാണുകയുമുള്ളു മറുവശം തീര്‍ത്തും അവഗണിക്കുന്നു. മറ്റുള്ളവര്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ പോലും ഗൗനിക്കുകയോ ഗൗരവത്തിലെടുക്കുകയോ ഇല്ല. എന്നല്ല, കാമുകന് തന്റെ കാമുകിയെക്കുറിച്ചും കാമുകിക്ക് മറിച്ചും എന്തെങ്കിലും കുറ്റം പറയുന്നവരോട് വെറുപ്പായിരിക്കും. കാമുകന്റെ മദ്യപാനത്തെ സംബന്ധിച്ച് കാമുകിയുടെ ശ്രദ്ധയില്‍ പെടുത്തിയ അയാളുടെ ബന്ധുവിനുണ്ടായ അനുഭവം ഉദാഹരണം. കാമുകി ഉടനെത്തന്നെ അക്കാര്യം അറിയിച്ച വ്യക്തിയുടെ ടെലഫോണ്‍ നമ്പര്‍ കാമുകനെ അറിയിച്ചു. അതിന്റെ ആഘാതം വളരെ വലുതായിരുന്നു. വിവാഹം കഴിഞ്ഞ് കൂടെ ജീവിക്കാന്‍ തുടങ്ങിയതോടെ ആ പെണ്‍കുട്ടിക്ക് രാത്രിയാകുന്നത് പേടിപ്പെടുത്തുന്ന അനുഭവമായിമാറി. ഇന്നും മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ തെറി കേട്ടും അടിയും ഇടിയും വാങ്ങിയുമാണ് ഇന്നവര്‍ കഴിയുന്നത്. മറ്റൊരു മതക്കാരന്റെ കൂടെ പോയ മകളെ സ്വീകരിക്കാനിപ്പോള്‍ മാതാപിതാക്കള്‍ തയ്യാറുമല്ല.

വിവാഹിതരാവുന്നതോടെ നന്മമാത്രം കാണുന്ന അവസ്ഥ മാറുകയും തിന്മകളെ അവഗണിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇതും പരസ്പരമുള്ള അകല്‍ച്ചക്കും ദാമ്പത്യത്തകര്‍ച്ചക്കും വഴിയൊരുക്കുന്നു.

വിവാത്തിനു മുമ്പ് എതെങ്കിലും രൂപത്തിലുള്ള ശാരീരിക സ്പര്‍ശം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതുണ്ടാക്കുന്ന വിപത്തുകള്‍ വളരെ വലുതായിരിക്കും. വിവാഹ ശേഷം പുരുഷന്‍ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുകയോ അടുത്തിടപഴകുകയോചെയ്യുന്നുതോടെ ഭാര്യയില്‍ ഗുരുതരമായ സംശയങ്ങള്‍ ഉയരുന്നു. പ്രണയകാലത്ത് തന്നോട് ചെയ്തതൊക്കെ ആ സ്ത്രീയോടും ചെയ്യുമെന്ന് ശങ്കിക്കുന്നു. ഇത് വളര്‍ന്ന് അതി ഗുരുതരമായ സംശയ രോഗമായിത്തീരുന്നു. അപ്രകാരം തന്നെ ഭാര്യ ഏതെങ്കിലും പുരുഷനുമായി വര്‍ത്തമാനം പറയുകയോ അടുത്തിടപഴകുകയോ ചെയ്യുന്നത് ഭര്‍ത്താവിലും വമ്പിച്ച സംശയങ്ങള്‍ക്ക് കാരണമാകുന്നു. പ്രണയ കാലത്ത് നടന്നൊതെക്കെ മനസിലേക്ക് കടന്ന് വരികയും അത് ഭാര്യയെക്കുറിച്ച മോശമായ ധാരണകള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു. സംശയ രോഗം മൂര്‍ഛിച്ച് ദാമ്പത്യത്തകര്‍ച്ചയിലെത്തുന്നു. സംശയരോഗം കൂടുതലായി കാണപ്പെടുന്നത് പ്രണയബന്ധത്തിലൂടെ ദാമ്പത്യത്തിലേക്ക് കടന്ന് വന്നവരിലാകാനുള്ള കാരണവും ഇതത്രെ.

ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും രൂപപ്പെടുകയും വളര്‍ന്ന് വരികയും ചെയ്യുന്ന പ്രണയബന്ധങ്ങള്‍ കൂടുതല്‍ അപകടകരമത്രെ പരസ്പരം അന്വേഷിച്ചറിയാനും മനസ്സിലാക്കാനുമുള്ള അവസരമില്ലാതാക്കുന്നു. പ്രണയം ശക്തിപ്പെട്ട ശേഷമായിരിക്കുമല്ലോ രക്ഷിതാക്കള്‍ വിവരമറിയുക. അതിനാല്‍ അവര്‍ക്ക് കാര്യങ്ങള്‍ പഠിച്ചറിഞ്ഞ് തീരുമാനമെടുക്കാനുള്ള അവസരവും സാധ്യതയും ഒട്ടുമില്ലാതാകുന്നു. ടെലിഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധപ്പെട്ട് ചതിക്കുഴിയിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് പെണ്‍കുട്ടികളിന്ന് വളരെ കൂടുതലാണ്.

പാപക്കുഴികള്‍
പ്രണയിനികള്‍ക്കിടയിലുള്ള നോട്ടവും വര്‍ത്തമാനവും കാമമുക്തവും വികാരരഹിതവുമായിരിക്കണമെന്ന് സങ്കല്‍പിക്കുക സാധ്യമല്ലല്ലോ. അതോടൊപ്പം കാമവികാരത്തോടെയുള്ള നോട്ടം ഇസ്‌ലാം കണിശമായി വിലക്കിയിരിക്കുന്നു. ഇവ്വിഷകമായ ഖുര്‍ആന്റെ കല്‍പന ആരാധനകളില്‍ നിഷഠ പുലര്‍ത്തുന്ന വിശ്വാസികള്‍ പോലും അവഗണിക്കുകയാണിന്ന്. അല്ലാഹു പറയുന്നു.
‘നീ സത്യവിശ്വാസികളോടു പറയുക; അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റവും പറ്റിയത്. സംശയം വേണ്ട അല്ലാഹു അവരുടെ സംശയങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്. നീ സത്യവിശ്വാസിനികളോട് പറയുക അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യസ്ഥാനങ്ങള്‍ കാത്തു സൂക്ഷിക്കണം, തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത് സ്വയം വെളിവായതൊഴികെ ശിരോവസ്ത്രം മാറിനു മീതെ താഴ്ത്തിയിടണം.’  (ഖുര്‍ആന്‍: 24:30-31)

പ്രവാചകന്‍ പറയുന്നു: രണ്ടു കണ്ണുകളും വ്യഭിചരിക്കാറുണ്ട്. അവയുടെ വ്യഭിചാരം നോട്ടമാണ് (ബുഖാരി)

കാമാതുരമായ സംസാരം നാവു കൊണ്ടുള്ള വ്യഭിചാരമാണ്. ഒരന്യ സ്ത്രീയെ പുരുഷനും പുരുഷനെ സ്ത്രീയും മനസില്‍ പ്രതിഷ്ഠിച്ച് അവരെക്കുറിച്ചുള്ള വികാരങ്ങളും ചിന്തയുമായിക്കഴിയുന്നത് ശരിയല്ല. സര്‍വ്വോപരി അന്യസ്ത്രീയും പുരുഷനും തനിച്ചാവുന്നത് കൊടിയ കുറ്റമാണ്. നബിതിരുമേനി അരുള്‍ ചെയ്യുന്നു. ‘ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ വിവാഹം നിഷിദ്ധമായ ബന്ധുവിന്റെ കൂടെയല്ലാതെ ഒരു സ്ത്രീയുടെ കൂടെ തനിച്ചാവരുത്. പിശാചായിരിക്കും അവരില്‍ മൂന്നാമന്‍ ‘ (അഹ്മദ്)

ഇതൊക്കെയും വിവാഹത്തിന് മുമ്പ് വിവാഹം നിശ്ചയിക്കപ്പെട്ട സ്ത്രീ-പുരുഷന്മാര്‍ക്കും നിഷിദ്ധമാണ്. അതു കൊണ്ട് വിവാഹം നടക്കുന്നതിന് ഏറെ കാലം മുമ്പ് വിവാഹം ഉറപ്പിച്ച് വെക്കുന്നത് അഹിതകരവും അവിഹിതവും അനുവദനീയമല്ലാത്തതുമായ ബന്ധങ്ങള്‍ക്കും സംസാരങ്ങള്‍ക്കും ഇടപഴകലുകള്‍ക്കും ഇടവരുത്തിയേക്കാം. അതൊഴിവാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം. വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ വേഗമത് നടത്തുന്നതാണുത്തമം.

മനുഷ്യ ജീവിതത്തിലെ ഏറ്റം സന്തോഷകരവും സുപ്രധാന കാര്യവുമാണ് വിവാഹം. വിവാഹിതരാവുന്ന ദമ്പതികള്‍ക്കെന്ന പോലെ അവരെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ക്കും അവരെ അതിയായി സ്‌നേഹിക്കുന്ന കുടുബാംഗങ്ങള്‍ക്കും സൂഹൃത്തുക്കള്‍ക്കുമെല്ലാം സന്തോഷത്തിലും ആഘോഷത്തിലും പങ്കാളികളാകാന്‍ കഴിയണം. മാതാപിതാക്കളുടെ ഇഷ്ടവും സമ്മതവുമില്ലാതെ പ്രണയ വിവാഹങ്ങളിലിതുണ്ടാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതു കൊണ്ട് തന്നെ പ്രേമബന്ധങ്ങളില്‍ കുടുങ്ങി ഇരുലോക നഷ്ടവും സംഭവിക്കാതിരിക്കാന്‍ യുവതീ യുവാക്കള്‍ ജാഗ്രത പുലര്‍ത്തണം. ഇപ്പോള്‍ ബാലികാ-ബാലന്മാര്‍ എന്ന് കൂടി എഴുതേണ്ടി വന്നിരിക്കുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ആവശ്യമായ മാര്‍ഗ ദര്‍ശനം നല്‍കുകയും വേണം.

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Youth

സാഹിത്യവും ജീവിതവും

by ശമീര്‍ബാബു കൊടുവള്ളി
13/08/2022
Aesthetics is the study of taste, art, literature, and beauty
Youth

സൗന്ദര്യശാസ്ത്ര ചിന്തകൾ

by ശമീര്‍ബാബു കൊടുവള്ളി
03/08/2022
Youth

വിശാലമാണ് കലയുടെ പ്രപഞ്ചം

by ശമീര്‍ബാബു കൊടുവള്ളി
26/07/2022
Youth

എഴുത്ത് വിപ്ലവമാണ്

by ശമീര്‍ബാബു കൊടുവള്ളി
25/06/2022
Youth

വിപ്ലവത്തിന്റെ മുന്നുപാധിയാണ് മാറ്റം

by ശമീര്‍ബാബു കൊടുവള്ളി
16/06/2022

Don't miss it

mernisi-book.jpg
Book Review

ഒരു ‘ഇസ്‌ലാമിക’ ഫെമിനിസ്റ്റിന്റെ ചിന്താവൈകൃതങ്ങള്‍

04/11/2015
pray.jpg
Hadith Padanam

അല്ലാഹുവില്‍ ഭരമേല്‍പിക്കാം

02/01/2015
Your Voice

നുണ ആയുധമാക്കിയവർ

20/01/2020
girl.jpg
Parenting

കുട്ടികളില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത്

21/12/2015
Vazhivilakk

ഖുർആനും ആധുനിക ശാസ്ത്രവും

30/04/2022
Islam Padanam

ഇസ്‌റാഉം മിഅ്‌റാജും

17/07/2018
beard-n-eyebrow.jpg
Tharbiyya

താടിക്കും പുരികത്തിനുമിടയില്‍

11/10/2012
terror.jpg
Onlive Talk

1992-ലെ നല്ല ഭീകരവാദവും 1993-ലെ ചീത്ത ഭീകരവാദവും

13/09/2017

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!