Friday, June 9, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Your Voice

പൂവണിയാതെ പോയ ജ്ഞാനാർജ്ജന സ്വപ്നം

ഇബ്‌റാഹിം ശംനാട് by ഇബ്‌റാഹിം ശംനാട്
26/10/2021
in Your Voice
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രവാസ ജീവതത്തിൽ നിന്ന് അവധിക്ക് വരുമ്പോൾ, പഠിച്ച സ്ഥാപനങ്ങളേയും അധ്യാപകരേയും പ്രസ്ഥാന നേതാക്കളേയും പരിമിതമായ തോതിലെങ്കിലും കാണുകയും അവരുമായി പരിചയം പുതുക്കലും ചിരകാലമായി നടന്ന് വരുന്ന സംഭവമായിരുന്നു. അക്കൂട്ടത്തിൽ കുറ്റ്യാടിയിൽ ചെന്ന് ജനാബ് ടി.കെ.അബ്ദുല്ല സാഹിബിനെ നേരിൽ കാണണമെന്നും അദ്ദേഹവുമായി അൽപമെങ്കിലും സംസാരിക്കണമെന്നും പല പ്രാവിശ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും, വാർഷിക അവധിയുടെ ഞെരുക്കത്തിൽ ആ ആഗ്രഹം പലപ്പോഴും നീട്ടിവെക്കുകയാണുണ്ടായത്. ടി.കെ.യുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുമ്പോഴാകട്ടെ വലിയ പ്രയാസങ്ങളില്ലാതെ പോവുന്നു എന്ന മറുപടിയായിരുന്നു സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത്.

1975 മുതൽ ശാന്തപുരത്ത് പ്രാഥമിക ക്ളാസിൽ പഠിക്കാൻ ആരംഭിച്ചത് മുതൽ ടി.കെ.അബ്ദുല്ല സാഹിബിനെ കാണുവാനും ആ മഹാനുഭാവിയിൽ നിന്ന് പ്രൗഡഗംഭീരമായ പ്രസംഗങ്ങൾ കേൾക്കുവാനും എനിക്കും എൻറെ സമകാലീനർക്കും സൗഭാഗ്യമുണ്ടായിരുന്നു. ശാന്തപുരം ഇസ്ലാമിയ കോളേജ് എക്കാലത്തും അദ്ദേഹത്തിൻറെ ദൗർബല്യമായിരുന്നു. മാസത്തിലൊരിക്കൽ മഗരിബ് നമസ്കാരാനന്തരം കേരള ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുക അദ്ദേഹം സ്വയം ഏറ്റെടുത്ത ദൗത്യമാണൊ ജമാഅത്ത് കൂടിയാലോചന സമിതി ഏൽപിച്ച ഉത്തവാദിത്വമാണൊ അതുമല്ല അന്നത്തെ ഞങ്ങളുടെ വന്ദ്യനായ പ്രിൻസിപ്പാൾ എ.കെ.അബ്ദുൽഖാദർ മൗലവിയുടെ സ്നേഹമസൃണമായ നിർബന്ധത്തിന് വഴങ്ങിയാണൊ ടി.കെ. അവിടെ പ്രസംഗിച്ചിരുന്നതെന്നറിയില്ല.

You might also like

കേരള വോത്ഥാനത്തിന്റെ അടിയാധാരത്തിലുണ്ട് റിയൽ ലൗ സ്റ്റോറിയെന്ന് രാമസ്വാമി നായ്ക്കർ!

കൃത്രിമ ബുദ്ധിയും മനുഷ്യന്റെ മണ്ടത്തരവും

അങ്ങനെ മാസങ്ങളോളം ജമാഅത്തെ ഇസ്ലാമി കേരള അമീർ എന്ന നിലയിൽ അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. വൈജ്ഞാനിക ശാക്തീകരണത്തിൻറെ ആവശ്യകതയും ഇന്ത്യൻ മുസ്ലിംങ്ങളുടെ ദൈന്യവസ്ഥയും അക്കാലത്തെ സ്ത്രീകളുടെ പതിതാവസ്ഥയും സമകാലീന രാഷ്ട്രാന്തരീയ ചലനങ്ങളുമെല്ലാം ആ പ്രസംഗത്തിലെ പ്രതിപാദ്യ വിഷയങ്ങളായിരുന്നു. തൃകോണാകൃതിയിൽ ഇളം മഞ്ഞ നിറമുള്ള ഷാൾ ധരിച്ച് സുന്ദരകോമളനായ ഒരു യുവാവ് പ്രസംഗപീഡത്തിൻറെ ഇരുവശവും പിടിച്ച്, ഖുർആനും ഹദീസും ഇഖ്ബാൽ കവിതകളും ഉദ്ധരിച്ച് എന്തൊരു ആത്മവിശ്വാസത്തോടെയായിരുന്നു ഞങ്ങളെ അഭിസംബോധന ചെയ്തതെന്ന് ഓർക്കുമ്പോൾ രോമാഞ്ചകുഞ്ചിതമാവുന്നു.

അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം സമസ്തകേരളയുടെ മേൽനോട്ടത്തിൽ നടന്ന് വരുന്ന ജാമിഅ നൂരിയക്ക് സമീപത്ത്, ചുങ്കത്തുള്ള മഹല്ല് മദ്രസ്സാ വർഷിക പരിപാടിയിൽ ആയിരങ്ങളെ അഭിസംബോധന ചെയ്ത്കൊണ്ട് ടി.കെ.അബ്ദുല്ല സാഹിബ് നിർവ്വഹിച്ച പ്രസംഗത്തിൻറെ ആവേശം മനസ്സിൽ ഇപ്പോഴും അലതല്ലുകയാണ്. രണ്ട് മഹത്തായ ദീനി സ്ഥാപനങ്ങൾ നിലകൊള്ളുന്ന പ്രദേശമാണിതെന്നും കേരള മുസ്ലിംങ്ങൾക്ക് ദിശാബോധം നൽകാൻ ഈ രണ്ട് സ്ഥാപനങ്ങൾക്ക് സാധിക്കുമെന്നും അവർ ഐക്യത്തോടെ അതിന് മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തത് ഹർഷാരവത്തോടെയായിരുന്നു സദസ്സ് ഏറ്റുവാങ്ങിയത്. അതിന് ശേഷം ഇരു സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികൾക്കിടയിൽ സൗഹൃദം വർധിക്കുകയും അവർ സ്ഥാപനങ്ങൾ പരസ്പരം സന്ദർശിക്കുന്നതും പതിവാക്കുകയും ചെയ്തിരുന്നു.

നാവ് എന്ന വജ്രായുധം

ഈ ലോകത്ത് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ, അത് ഫിലോസഫിയും ചരിത്രവുമാണെന്ന് പറഞ്ഞത് കാറൽ മാർക്ക്സ്. ചരിത്രത്തെ ഉപയോഗിച്ചായിരുന്നു കമ്മ്യുണിസം അതിൻറെ പല സിദ്ധാന്തങ്ങൾക്കും ന്യായീകരണം കണ്ടത്തെിയിരുന്നത്. കമ്മ്യൂണസത്തേയും ക്യാപിറ്റിലസത്തേയും അതേ നാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പുണ്ടായിരുന്ന പണ്ഡിതന്മാരിൽ അഗ്രഗണ്യനായിരുന്നു ടി.കെ.അബ്ദുല്ല സാഹിബ്. അതിന് അദ്ദേഹം ഉപയോഗിച്ചിരുന്നത് നാവ് എന്ന അസാധാരണമായ വജ്രായുധമായിരുന്നു. ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെങ്കിൽ അത് കേവലം പദാർത്ഥം (Materials) മാത്രമാണ്. ഉപയോഗിക്കാത്ത മനുഷ്യാവയാവങ്ങളുടെ അവസ്ഥയാകട്ടെ കേവലം മാംസപേശികളും.

നാവ് എന്ന ഉപകരണംകൊണ്ട് അദ്ദേഹം കമ്മ്യൂണസത്തേയും ക്യാപിറ്റിലസത്തേയും അസ്ഥിപജ്ഞരമാക്കി. അക്കാലത്ത് മുസ്ലിംങ്ങൾക്കിടയിൽ പി.പി.ഉമ്മർകോയ, സി.എച്ച്.മുഹമ്മദ് കോയ, പ്രൊഫ.എം.എ.ഷുക്കുർ, ടി.കെ. അബ്ദുല്ല തുടങ്ങിയവരായിരുന്നു എണ്ണം തികഞ്ഞ സമൂദായത്തിലെ പ്രാസംഗികർ. അവർ യഥാക്രമം മതേതരത്വത്തേയും സാമുദായികതയേയും ബൗദ്ധികതയേയുമാണ് പ്രതിനിധികരിച്ചിരുന്നുവെങ്കിൽ, എല്ലാ വിഷയങ്ങളേയും ഇസ്ലാമിക ദർശനത്തിലൂടെ നോക്കികാണാൻ കെൽപുള്ള പ്രാസംഗികനായിരുന്നു ടി.കെ.

‘നാഴികക്കല്ലുകൾ’

അതിനിടെയാണ് ടി.കെ.യുടെ അപൂർണ്ണമെങ്കിലും ഏതാനും കനപ്പെട്ട പ്രസംഗങ്ങൾ സമാഹരിച്ച് ഒരു ലഘു കൃതിയായി ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചത്. പ്രഗൽഭ പണ്ഡിതനായിരുന്ന അബുൽ അഅ്ല മൗദൂതിയുടെ ഖുതുബാതല്ലാതെ മറ്റാരുടേയും പ്രസംഗങ്ങൾ ഇങ്ങനെ സമാഹരിച്ച് ഐ.പി.എച്ച്. പ്രസിദ്ധീകരിച്ചതായി അറിവില്ല. അക്കാലത്ത് നാഴികക്കല്ലുകൾ എന്ന കൃതിയെ പരിചയപ്പെടുത്തികൊണ്ട് പ്രബോധനത്തിൽ ഒരു കുറിപ്പ് എഴുതിയ കാര്യം ടി.കെ.അബ്ദുല്ല സാഹിബ് ഹജ്ജിന് വന്നപ്പോൾ മക്കത്ത് വെച്ച് ഈയുള്ളവൻ അൽപം ജാള്യതയോടെ അതിലേറെ ലജ്ജയോടെയും സൂചിപ്പിച്ചു.

അഭിനന്ദനമെന്നോണം പുറം തട്ടി, അത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും എഴുതിയ ആളെ അന്വേഷിക്കുകയായിരുന്നുവെന്നും കണ്ട്മുട്ടിയതിൽ സന്തോഷമുണ്ടെന്നും അൽപം നർമ്മം കലർത്തി, നിറപുഞ്ചിരിയൊടെ പറഞ്ഞത് ഇപ്പോഴും മനസ്സിൽ അറേബ്യൻ അത്തറിൻറെ പരിമളം പടർത്തുന്നു. അല്ലാഹു അദ്ദേഹത്തേയും നമ്മെ എല്ലാവരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാകട്ടെ. ആമീൻ.

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Facebook Comments
Tags: Commemoration of TK Abdullahtktk abdullah
ഇബ്‌റാഹിം ശംനാട്

ഇബ്‌റാഹിം ശംനാട്

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. 1960 ല്‍ കാസര്‍കോഡ് ജില്ലയില്‍ ചെംനാട് ജനിച്ചു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ് ബി.എം.ഖദീജബി. പ്രാഥമിക വിദ്യാഭ്യാസാനന്തരം ശാന്തപുരം അല്‍ ജാമിഅ, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം. അറബി, ഇസ്ലാമിക് പഠനത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം. ഇഗ്നൊയില്‍ നിന്ന് പി.ജി.ഡിപ്ളോമ ഇന്‍ ജര്‍ണലിസം. ഇസ്ലാമിക് ഡവലപ്മെന്‍്റെ ബാങ്ക് സംഘടിപ്പിച്ച കമ്മ്യുണിറ്റി ഡവലപ്മെന്‍്റെ് വര്‍ക്കഷോപ്പ്, ടോസ്റ്റ്മാസ്റ്റേര്‍സ് ഇന്‍്റെര്‍നാഷണല്‍ ജിദ്ദ ചാപ്റ്ററില്‍ നിന്ന് പ്രസംഗ പരിശീലനം, വിവിധ മന:ശ്ശാസ്ത്ര വിഷയങ്ങളില്‍ പരിശീനം. 1986 മുതല്‍ 1990 വരെ കുവൈറ്റ് യുനിവേര്‍സിറ്റിയില്‍ വിവിധ വകുപ്പുകളില്‍ ജോലി, അഞ്ച് വര്‍ഷം സീമെന്‍സ് സൗദി അറേബ്യയിലും കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ദബ്ബാഗ് ഗ്രൂപ്പിലും ജോലിചെയ്തുവരുന്നു. ഗള്‍ഫ് മാധ്യമം ആരംഭിച്ചത് മുതല്‍ ജിദ്ദ ലേഖകന്‍. പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, എന്ത്കൊണ്ട് ഇസ്ലാം, സന്തോഷം ലഭിക്കാന്‍ മുപ്പത് മാര്‍ഗങ്ങള്‍ എന്നിവ വിവര്‍ത്തന കൃതികള്‍. പ്രവാസികളുടെ മാര്‍ഗദര്‍ശി എന്ന സ്വതന്ത്ര രചനയും പ്രസിദ്ധീകൃതമായി. ഗള്‍ഫ് മാധ്യമം, പ്രബോധനം വാരിക, മലര്‍വാടി, ആരാമം, ശബാബ്, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. www.islamonlive.in എന്ന വെബ്പോര്‍ട്ടലിലും എഴുതിവരുന്നു. ദബ്ബാഗ് ഗ്രൂപ്പ് കമ്പനി ലോങ്ങ് സര്‍വീസ് അവാര്‍ഡ്, കുവൈത്തില്‍ നിന്ന് സി.എം.സ്റ്റീഫന്‍ അവാര്‍ഡ്, തനിമ സാംസ്കാരിക വേദി അവാര്‍ഡ്, ഹാമിദലി ഷംനാട് .െക.എം.സി.സി. അവാര്‍ഡ് എന്നീ പുരഷ്കാരങ്ങളും ലഭിച്ചു. കുവൈത്ത്, ഇറാഖ്,ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തനിമ സാംസ്കാരിക വേദി, ജിദ്ദ, സെന്‍്റെര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍്റെ് ഗൈഡന്‍സ് ഇന്ത്യ, ജിദ്ദ ഇന്ത്യ മീഡിയ ഫോറം, ഗുഡ്വില്‍ ഗ്ളോബല്‍ ഇനിഷേറ്റിവ്, ജിദ്ദ, സൗഹൃദ വിചാര വേദി, ജിദ്ദയിലെ ചെംനാട് മഹല്ല് കമ്മിറ്റി, ശാന്തപുരം അലൂംനി, ആലിയ വെല്‍ഫയര്‍ ഫോറം എന്നിവയില്‍ സജീവ സാനിധ്യം. സൗജ നൂറുദ്ദീന്‍ സഹധര്‍മ്മിണി. ഹുദ ഇബ്റാഹീം, ഇമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍ കെ.എം.അബ്ദുല്‍ മജീദ്, അബ്ദുല്‍ നാഫി മാട്ടില്‍. വിലാസം: ഹിറ മന്‍സില്‍, മണല്‍, പി.ഒ.ചെംനാട്, കാസര്‍കോഡ് മൊബൈല്‍: 00966 50 25 180 18

Related Posts

Your Voice

കേരള വോത്ഥാനത്തിന്റെ അടിയാധാരത്തിലുണ്ട് റിയൽ ലൗ സ്റ്റോറിയെന്ന് രാമസ്വാമി നായ്ക്കർ!

by ജമാല്‍ കടന്നപ്പള്ളി
07/06/2023
Your Voice

കൃത്രിമ ബുദ്ധിയും മനുഷ്യന്റെ മണ്ടത്തരവും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
06/06/2023

Don't miss it

Hanif-Pakitwala.jpg
Onlive Talk

13 വര്‍ഷം ഹനീഫ് ഭീകരവാദിയായിരുന്നു

13/02/2017
Vazhivilakk

അതുല്യമായ ആശ്വാസ വചനങ്ങൾ

09/02/2021
albuqasis.jpg
Civilization

ആധുനിക ശസ്ത്രക്രിയക്ക് വഴിതെളിയിച്ച അല്‍സഹ്‌റാവി

21/02/2017
Your Voice

വിശ്വാസത്തിന്റെ പ്രതാപം

21/01/2020
qadiani-qabr.jpg
Reading Room

ഖാദിയാനിസത്തിന് ഒളിസേവ ചെയ്യുന്നവര്‍

08/03/2016
Studies

എല്ലാം അറിയുന്നവന്‍ അല്ലാഹു

22/05/2013
hindutwa.jpg
Onlive Talk

പിടിമുറുക്കുന്ന ഹിന്ദുത്വ ഭീകരത

10/12/2016
Economy

സവിശേഷമായ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ

16/04/2014

Recent Post

പാഠപുസ്തകങ്ങളില്‍ നിന്നും എല്‍.ജി.ബി.ടി.ക്യു ആശയങ്ങള്‍ നീക്കം ചെയ്യാത്തതില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

08/06/2023

‘മാനസിക സമ്മര്‍ദ്ദം, തനിക്ക് ദയാവധം അനുവദിക്കണം’; ഗ്യാന്‍വ്യാപി മസ്ജിദിനെതിരായ ഹരജിക്കാരി

08/06/2023

മുസ്ലിം കച്ചവടക്കാര്‍ ഉത്തരകാശി വിട്ടുപോകണമെന്ന് പോസ്റ്റര്‍ പ്രചാരണം

08/06/2023

ഇസ്രയേൽ ബജറ്റ് ; ചേർത്തുപിടിച്ചുള്ള നെത്യാഹുവിന്റെ ചതികൾ

08/06/2023

ഹാജിമാര്‍ പുണ്യ ഭൂമിയില്‍ കരുതിയിരിക്കേണ്ട കാര്യങ്ങള്‍

08/06/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!