Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ചോര തെരുവീഥിയില്‍

വീണ്ടും ചോര തെരുവീഥിയില്‍. ഇതൊരു രാഷ്ടീയ കൊലപാതകമാണ്. രാഷ്ടീയ ഭീകരതയുടെ ഉല്‍പന്നമായ കൊലപാതകം. മനുഷ്യക്കൊലയിലേക്ക് നയിക്കുന്ന വഴിപിഴച്ച മതധാരകളെ നാം മത തീവ്രവാദം എന്നു വിളിക്കാറുണ്ട്. അന്താരാഷ്ട്രീയമായി അതിന്റെ പേര് ഭീകരത എന്നാണ്. അത് തീവ്രവാദവും ഭീകരവാദവും ഒക്കെയായി മാറുന്നത് മനുഷ്യ ജീവന് വിലമതിക്കാത്തത് കൊണ്ട് തന്നെയാണ്. അവരുടെ വഴിപിഴച്ച മതവാദവും മതാധികാര താത്പര്യവും നേടിയെടുക്കാന്‍ മനുഷ്യനെ കൊല്ലുന്നത് കൊണ്ട് തന്നെയാണ്. ഇവിടെ കേരളത്തില്‍ മതാധികാര ക്രിമിനലിസവും ഭീകര നടപടികളും അപൂര്‍വവും ദുര്‍ബവുമാണ്. (NB :Rss വംശീയ ഭീകര പാര്‍ട്ടിയാണ്, ശക്തവുമാണ്)

മതസമൂഹങ്ങളുടെ മുഖ്യധാര ആ വിഷയത്തില്‍ പ്രതിക്കൂട്ടിലേ അല്ല. പക്ഷെ ആ ദുര്‍ബലമതധാരകള്‍ സൃഷ്ടിക്കുന്ന ക്രിമിനല്‍ നടപടികളെ ആക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന വാക്കും ശൈലിയും കരുത്തും രാഷ്ട്രീയ മുഖ്യധാരയുടെ ഭീകരതയെ തുറന്നു കാണിക്കാന്‍ ഉപയോഗിക്കാത്ത മാധ്യമ സമൂഹവും സംസ്‌ക്കാരിക സമൂഹവും കൂടി കാസര്‍കോട് മോഡല്‍ കൊലകള്‍ ആവര്‍ത്തിക്കുന്നതിന് കാരണക്കാരാണ്.

അഭിമന്യൂ കൊലയെ ആക്ഷേപിച്ച ശൈലിയിലും അപ്പോള്‍ പുലര്‍ത്തിയ കരുത്തിലും ജാഗ്രതയിലും ശുക്കൂര്‍ കൊലയെ മാധ്യമ-സാംസ്‌ക്കാരിക സമൂഹം ആക്ഷേപിച്ചിട്ടില്ല. അഭിമന്യൂ കൊലക്ക് പശ്ചാത്തലമൊരുക്കിയ Sdpi ഗുണ്ടാ പാര്‍ട്ടിയും ശുക്കൂര്‍ കൊലക്ക് പശ്ചാത്തലമൊരുക്കിയ cpi (m) സോഷ്യലിസ്റ്റ് – മതേതര പാര്‍ട്ടിയുമാകുന്നത് എങ്ങിനെയാണ്? അഭിമന്യൂ കൊലക്ക് Sdpi യുടെ അറിയപ്പെട്ട നേതാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. ശുക്കുര്‍ കൊലക്ക് പ്രതിചേര്‍ക്കപ്പെട്ടത് cpi(m)ന്റെ അറിയപ്പെട്ട നേതാക്കളാണ്. അവര്‍ രാഷട്രീയഗുണ്ടകളായും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും രാഷ്ട്രീയ മുഖങ്ങളായും ചിത്രീകരിക്കപ്പെടാതിരിക്കാന്‍ മാധ്യമ-സാംസ്‌ക്കാരിക സമൂഹം ജാഗ്രത കാണിക്കുന്നു. ഈ ഇരട്ടത്താപ്പ് സമീപനമാണ് രാഷ്ട്രീയ ഗുണ്ടായിസം ആവര്‍ത്തിക്കപ്പെടുന്നതിന് / മാന്യമായി ആവര്‍ത്തിക്കുന്നതിന് അവസരം ഒരുക്കുന്നത്.

കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈയിടെ ഭീകരമായി കൊല്ലപ്പെട്ടു. നേരത്തെ ശുഐബ് , ഇപ്പോള്‍ ശരത് ലാലും കൃപേഷും. കൊലപാതകത്തിന് പിറകിലെ ശക്തികളെ ഞാന്‍ Terrorist എന്ന് വിളിക്കുന്നു. ഉത്തര മലബാറില്‍ പ്രത്യേകിച്ചും കേരളത്തില്‍ പൊതുവിലും ആഴത്തില്‍ വേരോട്ടമുള്ള ഒരു രാഷ്ട്രീയ ഭീകര സംഘമാണ് ഈ കൊലപാതകങ്ങള്‍ക്ക് പിറകില്‍ . സ്റ്റാലിനിസ്റ്റ് ഭീകരവാദികളാണ് അവര്‍. നിരന്തരം സായുധ പരിശീലനം ലഭിക്കുന്ന കൊടുംഭീകരര്‍. സി പി.ഐ.(എം) പാര്‍ട്ടിയാണ് ഈ സ്റ്റാലിനിസ്റ്റ് ഭീകരരുടെ താവളം. സി.പി.ഐ.(എം) പാര്‍ട്ടിയെ സമ്പൂര്‍ണ്ണമായി ജനാധിപത്യവല്‍ക്കരിക്കാതെ കേരളത്തെ നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം രാഷ്ട്രീയ ഭീകരാക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കുക സാധ്യമേയല്ല.

Related Articles