Current Date

Search
Close this search box.
Search
Close this search box.

പ്രഭാഷകനും പണ്ഡിതനുമായ വി.പി.സയ്ദ് മുഹമ്മദ് നിസാമി

ഇന്ന് അതി രാവിലെ അറിഞ്ഞ ദു:ഖ വാര്‍ത്ത സെയ്ത് മുഹമ്മദ് നിസാമിയുടെ മരണത്തെ സംബന്ധിച്ചാണ്. പകല്‍ മുഴുവനും നേരത്തെ ഏറ്റെടുത്ത പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ അതികാലത്തു തന്നെ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ മുജീബുറഹ്മാന്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവരോടൊന്നിച്ച് മരണവീട്ടില്‍ പോയി മടങ്ങി.
ശരീഅത്ത് സംവാദ കാലത്ത് നിരവധി വേദികളില്‍ ഇസ്ലാം വിമര്‍ശകരെ പ്രതിരോധിക്കുന്നതില്‍ പങ്കാളികളാകാന്‍ സാധിച്ചു. സുന്ദരമായ ഭാഷയില്‍, ആകര്‍ഷകമായ ശൈലിയില്‍ എതിര്‍ ചേരിയിലുള്ളവരെപ്പോലും ഒട്ടും പ്രകോപിതരാക്കാതെ പ്രാമാണികമായും യുക്തിഭദ്രമായും വിഷയം അവതരിപ്പിക്കുന്നതില്‍ അദ്ദേഹം നിഷ്‌കര്‍ഷ പുലര്‍ത്തി. വാദപ്രതിവാദങ്ങളില്‍ നിന്ന് വിട്ടുനിന്ന പക്വമതിയായ പണ്ഡിതനായിരുന്നു നിസാമി. പേജുകളും സ്‌റ്റേജുകളും ഇസ്ലാമിക വിജ്ഞാനങ്ങളാല്‍ ധന്യമാക്കിയ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം.സമസ്തയുടെ നേതാവായിരിക്കെ തന്നെ ഇതര മുസ്‌ലിം സംഘടനാ നേതാക്കളോട് ഉറ്റബന്ധം പുലര്‍ത്തി. വ്യക്തിപരമായി ഒരുറ്റ കൂട്ടുകാരനാണ് നിസാമിയുടെ വിയോഗം മൂലം നഷ്ടമായത്.
അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറതും മര്‍ഹമതും നല്‍കി അനുഗ്രഹിക്കട്ടെ. സ്വര്‍ഗപ്പൂങ്കാവനത്തില്‍ ഒരുമിച്ചുകൂടാന്‍ അല്ലാഹു തുണക്കുമാറാകട്ടെ.

Related Articles