Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

സീലടിക്കാൻ കാത്തിരിക്കുന്നവരോട്

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
04/08/2022
in Your Voice
Keep Calm in Heated Debates
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ശൈഖ് അബ്ദുൽ ഖാഹിർ ജുർജാനി (400AH/1009CE-474AH/1081CE) ഒരു ശുദ്ധ സുന്നി അശ്അരി അഖീദക്കാരനായിരുന്നു. അദ്ദേഹം മുഅ്തസിലിയായ ജാഹിളി(159AH/776CE- 255AH/869CE) ന്റെ ഗ്രന്ഥങ്ങൾ വായിച്ചതുപോലെ ആരും ലോകത്തവ വായിച്ചിട്ടില്ല എന്നതാണ് വാസ്തവം. ജാഹിളിന്റെ പല ഗ്രന്ഥങ്ങളും പുറം ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടാൻ കാരണം ജുർജാനിയായിരുന്നു എന്ന് പറയുന്നത് അതിശയോക്തിയല്ല. പിന്നീടദ്ദേഹത്തെ ഗുരുതുല്യനായി കണ്ട് അദ്ദേഹത്തിന്റെ മാസ്റ്റർപീസായ തഅ് രീഫാത്തിന്റെയും മറ്റും ബ്രാൻഡ് അംബാസഡർ ആയത് മറ്റൊരു മുതിർന്ന മുഅ്തസിലിയായ ഇമാം സമഖ്ശരി ( 467AH/1074CE-538AH/1143CE) യായിരുന്നു. മുഅ്തസിലകളും അശ്അരികളും തമ്മിലുള്ള ദൈവശാസ്ത്ര വ്യത്യാസങ്ങൾ വൈജ്ഞാനിക മേഖലകളിലെ പരസ്പരമുള്ള ഉപയോഗപ്പെടുത്തലിന് ഒരു തരത്തിലും തടസ്സമായിരുന്നില്ല എന്നർത്ഥം . കാരണം, ആളുകളുടെ സംസ്കാരം എത്രത്തോളം ഉയർന്നതായിരുന്നുവോ അത്രയധികം അവർ പരസ്പരം അംഗീകരിച്ചിരുന്നു.പക്ഷേ അതെല്ലാം നമ്മുടെ കാലത്ത് കാണാക്കാഴ്ചകളാണ്.

നമ്മുടെ വിശ്വാസത്തെ അംഗീകരിക്കാത്തവനെ വഴിപിഴച്ചവനായി പ്രഖ്യാപിക്കാനും അപകീർത്തിപ്പെടുത്താനും കുഫ്ർ ഫത്‌വ പുറപ്പെടുവിക്കാനും നമുക്ക് യാതൊരു പ്രയാസവുമില്ല. ഒരാളെ വഴിപിഴച്ചവനോ അവിശ്വാസിയോ ആയി പ്രഖ്യാപിക്കുന്നത് വല്ല ദീനിയായ നേട്ടമാണോ എന്ന് പോലും നാം ചിന്തിക്കുന്നില്ല. മതപരവും വൈജ്ഞാനികവുമായ പ്രാഥമിക കടമകളെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്ത വിധത്തിൽ നമ്മുടെ ബുദ്ധിയുടെ ജാലകങ്ങൾ ശരിക്കും അടഞ്ഞ് പോയിരിക്കുന്നു. നമ്മുടെ ചിന്താധാരയിലല്ലാത്ത പണ്ഡിതരെല്ലാം അക്ഷരപൂജകരോ പ്രമാണ നിഷേധികളോ മതവിരുദ്ധരോ ഒക്കെയായി ചാപ്പയടിക്കുന്ന ഈ വിഡ്ഢി മനസ്സും കുറഞ്ഞ ബുദ്ധിയും മുൻഗാമികൾക്കുണ്ടായിരുന്നില്ല എന്നാണ് ചരിത്രത്തിൽ നിന്നും മനസ്സിലാവുന്നത്. നമ്മുടെ ഈ ഇടുങ്ങിയ ചിന്താഗതിയെ ബോധപൂർവ്വം ചങ്ങലക്കിടണം. ഹദീസ് ഗ്രന്ഥങ്ങളിൽ നാം വായിച്ചിട്ടില്ലേ :دعوها فإنها منتنة (വളരെ ചീഞ്ഞളിഞ്ഞ ആ സ്വഭാവം വലിച്ചെറിയൂ ).

You might also like

ഇസ്രായേലും മാനസിക രോഗികളും

ഹിജ്റ കലണ്ടർ- അൽപ്പം ചരിത്രം

കരിക്കുലം പരിഷ്കരണത്തിന് കാഹളം മുഴങ്ങുമ്പോൾ?

ചന്ദ്രന്റെ ചിത്രീകരണം വിശുദ്ധ ഖുർആനിൽ

ദുർഗന്ധപൂരിതവും വൃത്തികെട്ടതുമായ ആ മാനസിക സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. മുസ്ലിമിനെ വഴിപിഴച്ചവനെന്നോ അവിശ്വാസിയെന്നോ വിളിക്കുന്നത് മഹാപാപവും വലിയ അപരാധവുമാണെന്ന സുന്നത്തും ശരീഅത്തും നൽകുന്ന പാഠങ്ങൾ നാം ഓർക്കാതെ പോകുന്നത് അതിശയകരമാണ് ! تلك دماء طهر الله منها يدي فلا أحب أن أخضب بها لساني എന്റെ കൈകൾ അശുദ്ധമാവാതെ അല്ലാഹു കാത്ത രക്തമാണിത്, ഇത് കൊണ്ട് എന്റെ നാവിൽ കറപിടിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല എന്ന ഉമറുബ്നു അബ്ദിൽ അസീസി (റ)ന്റെ വിശാലത പ്രബോധകർ പുലർത്തേണ്ടതുണ്ട്.

മുസ്ലീം വിഭാഗങ്ങൾ പരസ്പരം വഴിപിഴച്ചവരെന്ന് വിളിക്കുമ്പോഴും സ്റ്റേജിലും പേജിലും അവയെല്ലാം ആരോപിക്കുമ്പോഴും അവരാരും വിജയിക്കുന്നില്ല, പ്രത്യുത പൊതുജന മധ്യത്തിൽ പരാജയപ്പെടുകയും അപകീർത്തിപ്പെടുകയും ചെയ്യുന്നത് സമുദായമൊന്നടങ്കമാണ് എന്നതാണ് സങ്കടകരം. അവരുടെ ഉള്ളിൽ പരസ്പരം വെറുപ്പ് വളരുന്നു.ശത്രുതയുടെ കമ്പോളത്തിന് ചൂടുപിടിക്കുന്നു. ഒരിക്കലും അണയാത്ത പ്രതികാരാഗ്നി വെറുതെ ആളിക്കത്തുന്നു. ഇസ്ലാമിന്റെ ശത്രുക്കളും ലിബറലുകളും എക്സ് മുസ്ലീങ്ങളും കോളാമ്പി കെട്ടി ഈ മതക്കാരെ കളിയാക്കി ചിരിക്കുകയും തദ്വാരാ നിരവധി മുസ്ലീം യുവാക്കളെ വീണ്ടും എക്സാക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഒന്നുകിൽ ഇസ്‌ലാം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ കപട ജീവിതം നയിക്കാൻ നിർബന്ധിതരാകുകയോ ചെയ്യുന്നു. ചുരുങ്ങിയത് ക്ഷമാപണ മനസ്സോടെ ഒതുങ്ങിക്കൂടി തനിക്കായി പണിത ദ്വീപിൽ ഒറ്റപ്പെട്ട് കഴിയുന്നു.

ക്രിസ്താബ്ദം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇന്ത്യയിലെ പലഭാഗങ്ങളിലും തക്ഫീറിന്റെയും മതപരി ത്യാഗത്തിന്റെയും ലഹളകൾ വരെ ഉണ്ടായിരുന്നു . മുസ്ലീങ്ങൾ ഹിന്ദു രാജാക്കന്മാരുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതികളിൽ പോലും മതപരമായ സുന്നി – ശിആ വ്യത്യാസങ്ങൾ തീർത്തു. വിഭാഗീയത ഇല്ലാതാക്കുക എന്നതല്ലായിരുന്നു , പ്രത്യുത ഓരോ വിഭാഗവും എങ്ങനെ വ്യതിരിക്തരാവുന്നു എന്നതായിരുന്നു പല കാര്യങ്ങളിലും അവരുടെ പ്രധാന ലക്ഷ്യം.വേഷത്തിലും ഭാഷയിലും ശൈലിയിലും വരെ സാദൃശ്യപ്പെടാതിരിക്കാൻ ഓരോ ഗ്രൂപ്പും ശ്രമിച്ചു കൊണ്ടിരുന്നു.സമൂഹവും സമുദായവും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ തക്ഫീറിന്റെയും മതനിഷേധത്തിന്റെയും ചാപ്പയടിക്കുക എന്ന സരളമായ മാർഗം തിരഞ്ഞെടുക്കാതെ അവരെയെല്ലാവരേയും ചേർത്ത് പിടിക്കാനും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പുകമറകൾക്കപ്പുറം പരസ്പരം അടുപ്പിക്കാനാവശ്യമായബോധപൂർവ്വമായ ശ്രമങ്ങൾ ചിലയിടങ്ങളിലെങ്കിലും അന്നുമുതലേ നടക്കുന്നുണ്ട്. അതിനുപയോഗപ്പെടുത്താവുന്ന കുലീനവും ധൈര്യപൂർവ്വവുമായ രണ്ട് രാജപാതകളുണ്ട്.

1- വഴിപിഴച്ച ആശയങ്ങളുടെ ഗൌരവമായ ശാസ്‌ത്രീയ അന്വേഷണവും അവയെ നേരിടാനുള്ള ഒറ്റക്കെട്ടായ പരിശ്രമങ്ങളും ഉമ്മത്തിൽ നിന്നുമുണ്ടാവേണ്ടതുണ്ട്. ശാഹ് വലിയുല്ലാഹിദ്ദഹ് ലവിയുടെയും അല്ലാമ ശിബ്‌ലി നുഅ്മാനിയുടെയും മറ്റും പരിശ്രമങ്ങൾക്ക് പിന്തുടർച്ചയില്ലാതെ പോയി. ഓരോ കൊച്ചു സംഘവും ആളും അർഥവും അധ്വാനവും ചെലവഴിക്കുന്നത് ഒറ്റക്ക് ഒരേ ശത്രുക്കൾക്ക് മറുപടി പറയാനും സംവാദങ്ങൾ സംഘടിപ്പിക്കാനുമാണ് എന്നതാണ് ഏറെ ആശ്ചര്യകരം! .അതിന് പറ്റുന്ന രീതിയിലുള്ള വിഭവ ശേഖരം കണ്ടെത്തി ഐക്യകണ്ഠേനയുള്ള ശ്രമങ്ങളാണ് നടകകേണ്ടത്.

2- വഴിപിഴച്ച എഴുത്തുകാരുടെ പുസ്തകങ്ങൾക്കും ആരോപണങ്ങൾക്കും ഗ്രൂപ്പടിസ്ഥാനത്തിൽ മറുപടി പറയാൻ അധ്വാനം ചെലവഴിക്കുന്നതിന് പകരം ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തി ഉമ്മത്തിന്റെ മൊത്തം പൊതുമുതലായി പ്രസിദ്ധീകരിക്കുകയും എല്ലാവരും കൂടി അതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുക. എന്റെ പാർട്ടി/ ഞങ്ങളുടെ പബ്ലിഷർമാർ ആദ്യമെന്ന പൊങ്ങച്ചം മാറ്റി വെക്കുക. പെരുന്നാളിന് പോത്തിനെ അറുക്കുന്നതിന്റെ പകുതി ആവേശമെങ്കിലുപയോഗിച്ച് ഈഗോകളെ ബലികൊടുക്കുക.

പാശ്ചാത്യരുടെ ഒരു പ്രധാന എതിർപ്പ് മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയ്ക്ക് അവരുടെ മതമാണ് ഉത്തരവാദി എന്ന് ഒരു ഓറിയന്റലിസ്റ്റ് എഴുതി. മുസ്‌ലിംകൾ അവരുടെ ചരിത്രത്തിൽ നിന്ന് വൈജ്ഞാനികമായി മുന്നേറിയ ചില സ്ത്രീകളുടെ പേരുകൾ അവതരിപ്പിച്ചാൽ, ഇസ്‌ലാം സ്ത്രീകളെ അടിച്ചമർത്തിയിട്ടില്ലെന്ന് ഞങ്ങൾ സമ്മതിക്കുമെന്നായിരുന്നു അയാളുടെ വാദം. ലോകം മുഴുവനുമുള്ള വിശ്വാസികൾ ആ ദൗത്യം ഡോ. അക്റം നദ്‌വിയെ ഏല്പിച്ചു. ഇപ്പോൾ ആ എതിർപ്പ് എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. വിജ്ഞാനസമ്പാദന വിനിമയങ്ങൾക്ക് വേണ്ടി ജീവിച്ച ആയിരക്കണക്കിന് സ്ത്രീകളുടെ സ്വതന്ത്രമായ വിജ്ഞാനകോശം തന്നെ നല്കി മൊത്തം ഉമ്മത്തിന്റെ കർമം അദ്ദേഹം പൂർത്തിയാക്കി.

ഇത്പോലെ വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള സ്രോതസ്സുകളെ /റിസോർസുകളെ കണ്ടെത്തി സംഘടനാതീതമായി ചിന്തിച്ച് പരിഹരിക്കാവുന്നതേയുള്ളൂ ഇന്ന് നാം അനുഭവിക്കുന്ന ലിബറൽ / ജബ്റ / സംഘി / കൃസംഘി വിമർശനങ്ങൾ . നമ്മുടെ കാലഘട്ടത്തിൽ നടന്നിട്ടുള്ള മറ്റു ചില ശ്രമങ്ങൾ വേറെയുമുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ഓരോ കാലഘട്ടത്തിലും ഇത്തരം കൂട്ടായ പരിശ്രമം ഉണ്ടായിട്ടുണ്ട്.
ഒരാളുടെ ചിന്തയോ എഴുത്തോ ഫിത്‌നക്ക് / പ്രശ്നത്തിന് കാരണമാകുമെന്ന് കാണുമ്പോൾ, ആ വ്യക്തിയെ മോശക്കാരൻ എന്നോ, വഴിപിഴച്ചവനും അവിശ്വാസിയും എന്നോ വിളിക്കുന്നതിനുപകരം, ശാസ്ത്രീയമായും വൈജ്ഞാനികമായും പ്രമാണങ്ങളുടെ വെളിച്ചത്തിൽ തെറ്റ് വ്യക്തമാക്കുകയാണെങ്കിൽ ആ ഫിത്‌ന സ്വയം മരിക്കുകയോ ദുർബലമാവുകയോ ചെയ്യും.

ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ പ്രതിപക്ഷ ബഹുമാനത്തോടെ ആ വിഷയത്തിൽ നിങ്ങൾ ഒരു മികച്ച പുസ്തകം തയ്യാറാക്കുന്നതാണ് ഏറ്റവും മികച്ച സംവേദന രീതി. അല്ലാതെ സീലടിച്ച് കാഫിറോ മുർതദ്ദോ ആക്കി തെരുവുകളിൽ പ്രസംഗിച്ച് വ്യക്തിയതിക്ഷേപം നടത്തലല്ല. ജോർജ് സൈദാന്റെ പാടിപ്പുളിച്ച ആരോപണങ്ങൾക്ക് ശിബ് ലി നുഅ്മാനി തന്റെ “ഇന്തിഖാദ്” എന്ന ഗ്രന്ഥത്തിലൂടെ നല്കിയ മറുപടി ഒന്ന് വായിച്ചാലറിയാം എത്ര രചനാത്മകമായാണ് ആരോപണങ്ങൾക്ക് പ്രബോധകർ മറുപടിപറയേണ്ടതെന്ന് . പരസ്യമായി ഓറിയന്റലിസ്റ്റ് / മാസോണിസ്റ്റ് വാദം വെച്ച് പുലർത്തിയിരുന്ന ജോർജ് സൈദാനെ ആ ഒറ്റ സീൽ കൊണ്ടു വായടിപ്പിക്കാതെ; വൈജ്ഞാനികമായി സംവദിച്ചത് സൈദാനെയും ശിഷ്യന്മാരെയും മാറ്റിച്ചിന്തിപ്പിച്ചു. അതോടെ ഉയർന്നത് ഇസ്ലാമിന്റെ യശ്ശസ്സ് മാത്രമല്ല സംവാദകരുടെ സംസ്കാരവും കൂടിയായിരുന്നു. ഇതാണ് ഇസ്ലാമിന്റെ സംരക്ഷണ ബാധ്യത ഏറ്റെടുത്ത മഹാ പണ്ഡിതരോട് നമുക്ക് ഉണർത്താനുള്ളതും .

📲 കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

📲 ലേഖകൻെറ  മറ്റുകുറിപ്പുകൾക്ക് 

Facebook Comments
Tags: Heated Debatesno stress
അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Posts

israel old age
Your Voice

ഇസ്രായേലും മാനസിക രോഗികളും

by പ്രിന്‍സ് ജോസഫ്
09/08/2022
Your Voice

ഹിജ്റ കലണ്ടർ- അൽപ്പം ചരിത്രം

by ഇല്‍യാസ് മൗലവി
31/07/2022
Your Voice

കരിക്കുലം പരിഷ്കരണത്തിന് കാഹളം മുഴങ്ങുമ്പോൾ?

by ടി.കെ അഷ്‌റഫ്
27/07/2022
Your Voice

ചന്ദ്രന്റെ ചിത്രീകരണം വിശുദ്ധ ഖുർആനിൽ

by ഹാഫിള് സൽമാനുൽ ഫാരിസി
21/07/2022
Your Voice

ബി.ജെ.പി ലശ്കർ ബന്ധം – കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം!

by ജമാല്‍ കടന്നപ്പള്ളി
09/07/2022

Don't miss it

food.jpg
Tharbiyya

ഭക്ഷണത്തിന്റെ രുചി നിര്‍ണയം

10/03/2014
Politics

ആദ്യം 370, പിന്നെ 371; പ്രത്യേക പദവി നഷ്ടപ്പെടുമെന്ന ഭയത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും

07/08/2019
Personality

മനുഷ്യനിലെ പ്രകൃതിയും പ്രകൃതവും

05/04/2021
Columns

വഖഫ് ബോര്‍ഡ് വിവാദം : ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

28/12/2021
Quran

ഖുർആൻ മഴ – 6

18/04/2021
Health

നോമ്പിന്റെ ആരോഗ്യ വശങ്ങൾ

27/04/2020
Views

ഇസ്‌ലാമിക് സ്റ്റേറ്റ് ; അമേരിക്കന്‍ ചികിത്സ ഫലം കാണുമോ?

01/09/2014
war.jpg
Civilization

ഇസ്‌ലാമിലെ യുദ്ധ നിയമങ്ങള്‍

11/11/2012

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!