Current Date

Search
Close this search box.
Search
Close this search box.

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

2019 ലെ പാർലമെന്റ് തെഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പാർട്ടി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു കൊണ്ട് എഐസിസിയിൽ രാഹുൽ ഗാന്ധി നടത്തിയ വികാരഭരിതമായ പ്രസംഗത്തെക്കുറിച്ച് അതിന് സാക്ഷിയായ ഒരു കോൺഗ്രസ്സ് നേതാവ് ഒരിക്കൽ പറഞ്ഞിരുന്നു.

“ഞാൻ മോദിയുടെ അഴിമതി ഉയർത്തിക്കാണിച്ചു കൊണ്ട് ചൗകീദാർ ചോർഹെ എന്ന മുദ്രാവാക്യം ജനങ്ങളിൽ എത്തിക്കാൻ പാടുപെട്ടപ്പോൾ നിങ്ങളിൽ എത്രപേർ അതേറ്റു പറഞ്ഞു..? പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നേക്കാൾ ആധികാരികമായി സംസാരിക്കാൻ കഴിയുന്നവർ നിങ്ങൾക്കിടയിലുണ്ട്, റാഫേൽ അഴിമതിയെക്കുറിച്ച് അവരാരെങ്കിലും വാ തുറന്നു സംസാരിച്ചിട്ടുണ്ടോ…”എന്ന് ചോദിച്ചു കൊണ്ട് രാഹുൽ ആന്റണിയുടെ നേരെ നോക്കി.

നിങ്ങൾ കേട്ടിട്ടുണ്ടോ…? ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി, റാഫേൽ അടക്കം പ്രതിരോധ മന്ത്രാലയത്തിൽ ബിജെപി നടത്തുന്ന കൊള്ളരുതായ്മകളെക്കുറിച്ച് സംസാരിക്കുന്നത്…? ഇല്ല, അയാൾ പറഞ്ഞിട്ടില്ല. ബിജെപിയിൽ നിന്ന് കോൺഗ്രസ്സ് കൊടുത്തതിനെക്കാൾ വലിയ വല്ല ഔദാര്യവും കിട്ടിയാൽ ചാടിപ്പോകാൻ തയ്യാറുള്ള ഒരു തോമസോ കുര്യനോ ആണ് എകെ ആൻറണി, ഒരു രാഷ്ട്രീയ സത്യസന്ധതയുമില്ലാത്ത ഫ്രോഡ് രാഷ്ട്രീയക്കാരൻ.

ഏതാനും ദിവസങ്ങൾക്കുമുമ്പ് അയാൾ നടത്തിയ പ്രസ്താവന ഓർമ്മയുണ്ടോ…? “കുറി തൊടുന്നവരെയും ക്ഷേത്രത്തിൽ പോകുന്നവരെയും മൃദു ഹിന്ദുത്വവാദികളാക്കിയാൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയില്ല..” അതിൻ്റെ രണ്ടു ദിവസം മുമ്പ് ആർഎസ്എസും അവരുടെ ആദർശവുമായി ബന്ധമുള്ളവർ കോൺഗ്രസ്സ് വിട്ടുപോകണം എന്ന രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കൂട്ടിവായിക്കുമ്പോഴേ ആന്റണി എന്ന ഒറ്റുകാരൻ്റെ ലക്ഷ്യം മനസ്സിലാകൂ… ക്ഷേത്രത്തിൽ പോകുന്നവരെയോ കുറി തൊടുന്നവരെയോ മൃദു ഹിന്ദുത്വരാക്കിയ ഒരു സംഭവം പോലും എവിടെയുമില്ല, അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ല, സംഘപരിവാറിനെ ആശയപരമായി പിന്തുണക്കുന്ന, അവരുടെ അജണ്ടകൾ നടപ്പാക്കുന്ന നയത്തെയാണ് മൃദു ഹിന്ദുത്വ സമീപനം എന്ന് വിളിക്കുന്നത്, കോൺഗ്രസ്സ് ആ നയം പിന്തുടർന്നാണ് ഈ കോലത്തിൽ നശിച്ചു പോയതെന്ന് ആ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിട്ടുള്ളതാണ്, രാഹുൽ ഗാന്ധി പറഞ്ഞതും ആ നയത്തെക്കുറിച്ചാണ്, അതിനെ വസ്ത്രത്തിലേക്ക് വഴിമാറ്റിവിടുന്ന കുരുട്ടു ബുദ്ധിയാണ് ആന്റണി കാണിച്ചത്.

കേരളത്തിൽ വർഗീയ കുത്തിത്തിരുപ്പുകൾക്ക് വഴിവെച്ച ‘ന്യുനപക്ഷങ്ങൾ സമ്മർദ്ധം ചെലുത്തി വാങ്ങിക്കൊണ്ട് പോകുന്നു’ എന്നതടക്കമുള്ള പ്രസ്താവനകൾ ആന്റണി നടത്തിയിട്ടുണ്ട്. താക്കോൽ സ്ഥാനം നായർ സമുദായത്തിന് വേണം എന്ന് പരസ്യമായി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രി പദം വാങ്ങിക്കൊടുത്ത എൻഎസ്എസ്സിനെക്കുറിച്ച് ആന്റണി എവിടെയും ഒരു പരാതിയും പറഞ്ഞിട്ടില്ല എന്നോർക്കണം.

നീലക്കുറുക്കന്മാർക്ക് കൂകാനുള്ള അവസരങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്, ജോഡോ യാത്രയിൽ ഉടനീളം രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസ്സ് അധികാരത്തിൽ വരുന്നതിനെക്കുറിച്ചല്ല, യാത്രക്കിടയിൽ പോലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേരിട്ട പരാജയങ്ങളെക്കുറിച്ച് അദ്ദേഹം ഒരു വേവലാതിയും പ്രകടിപ്പിച്ചിട്ടില്ല. ആശയപരമായ ആർഎസ്എസ് ൻറെ മറുവശത്തു നിൽക്കുന്ന, അധികാരത്തിനപ്പുറം രാജ്യത്തോടും അതിൻ്റെ ബഹുസ്വരതയോടും കൂറുള്ള ഒരു കോൺഗ്രസ്സിനെയാണ് രാഹുൽ വിഭാവനം ചെയ്യുന്നത്, അവിടെ കുളയട്ടകൾക്ക് ഒരു സ്ഥാനവുമില്ല,
പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമാണ് എന്ന സംഘി വേർഷനാണ് അനിൽ ആന്റണി പറയുന്നത്, ഗുജറാത്തിൽ എന്താണ് നടന്നത് എന്ന് നിരവധി അന്വേഷണക്കമ്മീഷനുകൾ കണ്ടെത്തിയതാണ്, ഡിഗ്രി സർട്ടിഫിക്കറ്റുപോലെ ഗുജറാത്ത് കലാപത്തിലെ നിരപരാധി സർട്ടിഫിക്കറ്റും വ്യാജ നിർമ്മിതിയാണെന്ന് സംഘികൾക് അല്ലാത്തവർക്കെല്ലാം അറിയാം. രാജ്യം പൂർണ്ണമായി ഹിന്ദുത്വക്ക് അടിയറവെക്കാൻ പോകുന്ന സമയത്ത് മോദിയുടെ യഥാർത്ഥ മുഖം ഇന്ത്യക്കകത്തും പുറത്തും ചർച്ചചെയ്യപ്പെടുന്നത് ബഹുസ്വര ഇന്ത്യക്ക് ഗുണമേ ചെയ്യൂ എന്ന അഭിപ്രായമാണ് സംഘികളല്ലാത്തവർക്കെല്ലാമുള്ളത്. കേരളത്തിലെ യൂത്ത് കോൺഗ്രസ്സ് മോദി സീരീസ് പ്രദർശിപ്പിക്കാൻ ആഹ്വാനം നടത്തിയതറിഞ്ഞ നിമിഷം കുരുപൊട്ടിയ, അപ്പന്റെ പേരിന്റെ പിൻബലത്തിൽ കോൺഗ്രസ്സിൽ കയറിയ ജൂനിയർ ജൂതാസിനെ സോഷ്യൽ മീഡിയ കുളാണ്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ്സിന് പറ്റണം. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles