Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result

വിമര്‍ശനത്തിന്റെ രീതിശാസ്ത്രം

islamonlive by islamonlive
11/08/2012
in Uncategorized
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email
Criticism

സുന്ദരമായ ഘടനയില്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്. ഇതര സൃഷ്ടികളില്‍ നിന്നും അവനെ മാറ്റിനിര്‍ത്തുന്ന ധാരാളം സവിശേഷതകളുണ്ട്. ബുദ്ധിപരമായ ശേഷിയും സാമര്‍ത്ഥ്യവും അവയില്‍ സുപ്രധാനമാണ്. മാത്രമല്ല, ബുദ്ധിശേഷിയുടെ ഉപയോഗിക്കാത്തവന്‍ മൃഗങ്ങളെക്കാള്‍ ആപതിച്ചവനാണെന്നത് ഖുര്‍ആനിക ആശയമാണ്. (അഅ്‌റാഫ് : 179)

കേവലം ബുദ്ധിശേഷി നല്‍കുക മാത്രമല്ല അല്ലാഹു ചെയ്തത്. അവയെ ക്രിയാത്മകവും നിര്‍മാണാത്മകവുമായ വിധത്തില്‍ കൈകാര്യം ചെയ്യാനും അവന്‍ പ്രോല്‍സാഹിപ്പിച്ചു. സ്വതന്ത്രനായ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തേണ്ടത് ഈയര്‍ത്ഥത്തിലാണ്. അപ്പോഴാണ് ദൈവത്തിന്റെ ഉത്തമസൃഷ്ടിയെന്ന നിലക്കുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവന് സാധിക്കുകയുള്ളൂ.
ശരിയായ വിധത്തില്‍ ചിന്തിക്കുകയും നിരൂപിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ ജീവിത മുന്നേറ്റത്തിന്റെയും സന്തോഷത്തിന്റെയും അടിസ്ഥാനമാണ്. അവ ജീവിതത്തിലേക്ക് നന്മയും, വിജയവും കൊണ്ട് വരും. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തെ ഭൗതികമായി വിലയിരുത്തുകയും വിശ്വാസികളെ പരിഹസിക്കുകയും ചെയ്യുക നിഷേധികളുടെ പതിവായിരുന്നു. ഇവര്‍ക്ക് മറുപടിയായി വിശ്വാസികള്‍ക്ക് പ്രതീക്ഷയേകുന്ന, ശത്രുക്കളുടെ നിരൂപണങ്ങളുടെ മുനയൊടിക്കുന്ന നിര്‍മാണാത്മക വിലയിരുത്തല്‍ നടത്തുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. ‘ശത്രുജനതയെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ഭീരുത്വം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വേദന അനുഭവിക്കുന്നപോലെ അവരും വേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്’ (അന്നിസാഅ് : 104)
വിമര്‍ശനവും നിരൂപണവും സമൂഹത്തിന്റെ ക്രിയാത്മകതയെയാണ് അടയാളപ്പെടുത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിക അടിത്തറകള്‍ സ്ഥാപിക്കുന്നതും, ഇതര വിശ്വാസദര്‍ശനങ്ങളുടെ അബദ്ധങ്ങള്‍ തുറന്ന് കാട്ടുന്നതും കൃത്യമായ നിരൂപണത്തിലൂടെയാണ്. പ്രസ്തുത പാരമ്പര്യം വിശ്വാസി സമൂഹം ചരിത്രത്തിലുട നീളം കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. മഹാന്മാരായ ഖലീഫമാര്‍ ഭരണമേറ്റടുത്ത വേളയില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ തങ്ങളുടെ പോരായ്മകള്‍ വിലയിരുത്തുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യണമെന്ന് സൂചിപ്പിച്ചിരുന്നത് സുപ്രസിദ്ധമാണ്. ‘ഉമറിന്റെ വീഴ്ച വാളുകൊണ്ട് ശരിയാക്കും’ എന്ന സ്വഹാബിയുടെ പ്രഖ്യാപനവും നമുക്ക് പരിചിതമാണ്. ഇസ്‌ലാമിക സമൂഹം മറ്റുള്ളവരുടെ അഭിപ്രായം ശ്രവിക്കാത്ത സ്വേഛാധിപതികളുടെയോ, തന്റെ അഭിപ്രായം കുറ്റമറ്റതാണെന്ന് കരുതുന്ന ദുര്‍വാശിക്കാരായ അനുയായികളുടെയോ സംഘമായിരുന്നില്ല. മറിച്ച്, ദൈവബോധമുള്ള തങ്ങളുടെ വീഴ്ചകളെയും പോരായ്മകളെയും കുറിച്ച അവബോധവും, അവ സംസ്‌കരിക്കുന്നതിന് അടങ്ങാത്ത ആഗ്രഹവുമുള്ളവരായിരുന്നു അവര്‍. തങ്ങളുടെ വാക്കുകള്‍, പ്രയോഗങ്ങള്‍, നിലപാടുകള്‍ ഇസ്‌ലാമിക സമൂഹത്തിന് വിലങ്ങ് തടിയാവുന്ന പക്ഷം, ദൈവം തന്നെ കൈകാര്യം ചെയ്യുമെന്ന് ഉത്തമബോധ്യമുള്ളവരായിരുന്നു പൂര്‍വസൂരികള്‍. പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ ശത്രുക്കള്‍ പടച്ച് വിട്ട വ്യഭിചാരാരോപണത്തെ വളര്‍ത്താനാണ് തങ്ങളുടെ നിലപാടുകള്‍ കാരണമായതെന്ന് ബോധ്യപ്പെട്ട ചില സഹാബാക്കള്‍ പശ്ചാതപിച്ച് മടങ്ങുകയാണ് ചെയ്തത്.
അതിനാല്‍ തന്നെ, വിമര്‍ശനത്തിലും നിരൂപണത്തിലും അങ്ങേയറ്റത്തെ സൂക്ഷ്മത പാലിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. അനിവാര്യമായ നിരൂപണങ്ങള്‍ മാത്രം നടത്തുകയും, വൃത്തിയായി അവ നിര്‍വഹിക്കുകയും ചെയ്തു അവര്‍. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീസ് നിദാന ശാസ്ത്രത്തിന്റെ അടിത്തറ നിരൂപണമായിരുന്നു. ഹദീസുകളുടെ ഉള്ളടക്കത്തെയും, പരമ്പരയിലുള്ള വ്യക്തികളുടെ ജീവിതത്തെയും തലനാരിഴ കീറി പരിശോധിച്ചതിന് ശേഷമെ ഹദീസ് സ്വീകരിക്കാറുണ്ടായിരുന്നുള്ളൂ. വളരെ സുപ്രധാനമായ ഈ സന്ദര്‍ഭത്തില്‍ പോലും വിമര്‍ശനത്തിന്റെ മര്യാദയും മുന്‍ഗണനാക്രമവും വളരെ കൃത്യമായി പാലിച്ചായിരുന്നു അവരത് നിര്‍വഹിച്ചത്.
വിമര്‍ശനത്തിന് പല അടിസ്ഥാനങ്ങളുമുണ്ട്. വളരെ പ്രാഥമികമായ മര്യാദകളും രീതികളുമുണ്ട്. ഇസ്‌ലാമറിയുന്ന സാധാരണക്കാര്‍ക്ക് പോലും സുപരിചിതമാണവ. വളരെ രഹസ്യവും, ഉചിതവുമായ വിധത്തില്‍ ഗുണദോഷിക്കുകയെന്നത് അവയില്‍ പ്രാഥമികമാണ്. നബി തിരുമേനി(സ) പറയുന്നു ‘ആരെങ്കിലും ഉപദേശിക്കുന്നുവെങ്കില്‍ കൈപിടിച്ച് മാറി നിന്ന് സംസാരിക്കട്ടെ. അവന് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.’ തദ്വിഷയകമായി ഇമാം ശാഫിഇയില്‍ നിന്നും ഉദ്ധരിക്കപ്പെട്ട പ്രശസ്ത വചനമുണ്ട്. ‘തന്റെ സഹോദരനെ രഹസ്യമായി ഗുണദോഷിച്ചയാള്‍, അവനെ ഉപദേശിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. പരസ്യമായാണ് ചെയ്യുന്നതെങ്കില്‍ അദ്ദേഹമവനെ വഷളാക്കുകയും, നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.’

You might also like

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

Critic

വിമര്‍ശനത്തിന്റെ പ്രേരകം സ്വാര്‍ത്ഥ താല്‍പര്യങ്ങളോ ഭൗതികമായ നിഗമനങ്ങളോ ആവരുതെന്ന് വിശ്വാസി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ ഒരു ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ‘ഇസ്രായേല്‍ വംശത്തിലെ ഒരു വിഭാഗം ജനങ്ങള്‍ തങ്ങള്‍ക്ക് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഒരു നേതാവിനെ നിശ്ചയിച്ച് നല്‍കണമെന്ന് അവരുടെ പ്രവാചകനോട് ആവശ്യപ്പെട്ടു. അല്ലാഹു താലൂതിനെയാണ് നേതാവാക്കിയത്. ഇത് ചിലര്‍ക്ക് രസിച്ചില്ല. പരമദരിദ്രനായ അദ്ദേഹമെങ്ങനെ ഞങ്ങളുടെ നായകനാവും? എന്നതായിരുന്നു അവരുടെ പ്രശ്‌നം. പക്ഷെ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും ജാലൂത്തിന് മേല്‍ വിജയം നല്‍കുകയും ചെയ്തുവെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു.(അല്‍ ബഖറ : 247) ഇവിടെ വിമര്‍ശനം അഴിച്ച് വിട്ടവര്‍ ദുര്‍ബലവിശ്വാസികളും, താന്‍ തന്നെയാണ് യോഗ്യന്‍ എന്ന് സ്വയം കരുതിയവരുമായിരുന്നു. മറ്റുള്ളവര്‍ ദുര്‍ബലനും, അയോഗ്യനുമായി വിലയിരുത്തുന്നവരെ കൊണ്ട് അല്ലാഹു മഹത്തായ ദൗത്യം വിജയിപ്പിക്കുമെന്ന് പ്രസ്തുത ചരിത്രത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹുവും അവന്റെ ദൂതനും, ഇസ്‌ലാമിക പ്രസ്ഥാന നേതൃത്വവും പല വിഷയങ്ങളിലും പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ മറ്റുള്ളവരുടെ താല്‍പര്യത്തിനും കാഴ്ചപ്പാടിനും വിരുദ്ധമാണെങ്കില്‍ പോലും.
പ്രവാചക കാലത്ത് ചില ‘ഇസ്‌ലാമിക പ്രവര്‍ത്തകരു’ണ്ടായിരുന്നു. വിമര്‍ശനവും പരിഹാസവുമായിരുന്നു അവരുടെ മുഖ്യതൊഴില്‍. ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തിയത് ‘ഹൃദയത്തിന് രോഗം ബാധിച്ചവര്‍’ എന്നായിരുന്നു. ‘സ്വമനസ്സാലെ ദാനധര്‍മങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്‍ഗത്തിലര്‍പ്പിക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്‍ക്ക് നോവേറിയ ശിക്ഷയുമുണ്ട്.’ (തൗബ : 79)
ദൈവമാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചവരെ പരിഹസിക്കുകയും, പരസ്യമായി ആക്ഷേപിക്കുകയും ചെയ്യുന്ന ഇവര്‍ ധരിച്ചിരുന്നത് തങ്ങളുടെ വിലയിരുത്തലുകള്‍ മാത്രമാണ് ശരിയെന്നും മറ്റുള്ളവര്‍ ശുദ്ധമണ്ടന്‍മാരാണെന്നുമായിരുന്നു. അവരുടെ പ്രസ്തുത നിലപാടിനെ വിശുദ്ധ ഖുര്‍ആന്‍ വിളിച്ചത് ‘ജാഹിലിയ്യത്തിന്റെ വിചാരം’ എന്നായിരുന്നു. (ആലുഇംറാന്‍ : 154)
വിമര്‍ശനമെന്നത് നിഷേധാത്മകവും, നശീകരണാത്മകവുമായിരിക്കണമെന്ന് ശഠിക്കുന്നവരായിരുന്നു അവര്‍. ആത്മാര്‍ത്ഥതയുള്ള വിശ്വാസികളെയും, ഇസ്‌ലാമിക സംരംഭങ്ങളെയും നിരൂപിക്കുന്നത് പുണ്യമെന്ന് കരുതുന്നവര്‍. അത് മുഖേന ആളുകള്‍ക്കിടയില്‍ സ്ഥാനവും മഹത്വവും കൈവരുമെന്ന് വ്യാമോഹിച്ചവര്‍. അതിന് വേണ്ടി പള്ളിയും ഗ്രൂപ്പുമുണ്ടാക്കിയവര്‍. ഗുണദോഷിക്കുന്നതിനെ പരദൂഷണത്തിലേക്ക് വഴിനടത്തിയവര്‍. ഓരോ കുറ്റവും വീഴ്ചയും പറഞ്ഞ് ആക്ഷേപിക്കുമ്പോഴൊക്കെ അവര്‍ ആണയിട്ട് പറയും. ‘ഞങ്ങള്‍ നന്മ മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂ’ എന്ന്. അവരുടെ ഹൃദയങ്ങളിലുള്ളത് വ്യക്തമായി അറിയുന്നവനാണ് അല്ലാഹു. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളിലേക്ക് നോക്കൂ. ‘ദ്രോഹംവരുത്താനും സത്യനിഷേധത്തെ സഹായിക്കാനും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധംചെയ്തവന് 26 താവളമൊരുക്കാനുമായി പള്ളിയുണ്ടാക്കിയവരും അവരിലുണ്ട്. നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.’ (തൗബ : 107)
വിമര്‍ശനത്തില്‍ സത്യസന്ധരായിരിക്കണമെന്നത് ഇസ്‌ലാമിന്റെ കര്‍ശന നിര്‍ദേശമാണ്. സത്യസന്ധതയും ആത്മാര്‍ത്ഥതയും മാത്രം പോരാ. മാന്യതയും സഭ്യതയുമുണ്ടായിരിക്കണം. എത്ര കഠിനമായ കുറ്റത്തിന്റെ കാര്യത്തിലാണെങ്കില്‍ പോലും. ശിര്‍ക്ക് അഥവാ ബഹുദൈവത്വം വിശുദ്ധ ഖുര്‍ആന്‍ ശക്തമായി നിഷേധിച്ച ആശയമാണ്. ദൈവം പൊറുക്കാത്ത പാപമായി ഖുര്‍ആന്‍ അതിനെ പരിചയപ്പെടുത്തുന്നു. എന്നിട്ട് പോലും അവരെ ആക്ഷേപിക്കുന്നതിനെ വിലക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നത്. (അന്‍ആം : 17)
വിമര്‍ശനത്തിന്റെ രണ്ട് മുഖങ്ങളാണ് വിശുദ്ധ ഖുര്‍ആനുദ്ധരിച്ച് മേല്‍ സൂചിപ്പിച്ചത്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പാലിക്കേണ്ട, മുറുകെ പിടിക്കേണ്ട രീതി വളരെ വ്യക്തമാണ്. നമ്മുടെ വിമര്‍ശനം നിഷേധാത്മകമാണെങ്കില്‍, പരസ്യമായ ആക്ഷേപവും ശകാരവര്‍ഷവുമാണെങ്കില്‍, ഇസ്‌ലാമിക സംരഭങ്ങളെ അവഹേളിക്കുന്ന തരത്തിലാണെങ്കില്‍ നാഴികക്ക് നാല്‍പത് തവണ ‘നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന്’ ആവര്‍ത്തിച്ച് പറഞ്ഞാലും അല്ലാഹു നമ്മുടെ ഹൃദയത്തിലുള്ളത് അറിയുക തന്നെ ചെയ്യും.

 

 

Facebook Comments
islamonlive

islamonlive

Related Posts

Kerala Voice

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

by webdesk
12/08/2022
India Today

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

by webdesk
12/08/2022
hara gar tiranga
India Today

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

by webdesk
12/08/2022
India Today

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

by webdesk
12/08/2022
Culture

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

by ജമാല്‍ കടന്നപ്പള്ളി
12/08/2022

Don't miss it

follow.jpg
Tharbiyya

വ്യക്തികളെ നിരീക്ഷിക്കലും പിന്തുടരലും

28/06/2014
Views

ശരീഅ മ്യൂച്വല്‍ ഫണ്ടിന് മൂക്കു കയറിടുന്നതാര്?

02/12/2014
Human Rights

സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്തെ അടിമകളാക്കുന്നവര്‍

14/08/2015
Columns

ഇടതു ഭീകരതയുടെ കാമ്പസ് മുഖം

15/07/2019
Islam Padanam

ഹുനൈന്‍ യുദ്ധം

17/07/2018
revolution2.jpg
Women

ഞാന്‍ സ്ത്രീ – ചരിത്രം എന്നെ വായിച്ചതോ?

23/10/2013
Middle East

ഭരണഘടന വിജയിക്കും, പക്ഷെ പ്രതിസന്ധി അവസാനിച്ചേക്കില്ല

21/12/2012
Interview

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

26/03/2021

Recent Post

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

12/08/2022

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

12/08/2022
hara gar tiranga

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

12/08/2022

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

12/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!