Thursday, June 30, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result

ഇരട്ട കൊലപാതകവും വിചിത്ര ന്യായങ്ങളും

islamonlive by islamonlive
27/07/2012
in Uncategorized
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മഹാരാഷ്ട്രയിലെ താനയില്‍ നിന്നാണ് ഈ വിചിത്രവും നടുക്കുന്നതുമായ വാര്‍ത്ത. നാല്‍പത്തിരണ്ടുകാരനായ ഒരു കോളേജ് പ്രഫസര്‍ കോപത്താല്‍ നിലതെറ്റി തന്റെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയെ മൂര്‍ച്ചയുള്ള ഒരായുധം കൊണ്ട് കുത്തികൊലപ്പെടുത്തുന്നു. ഭാര്യയും ഒരു പ്രഫസറാണ്. ഇയാള്‍ തന്റെ ഒമ്പത് വയസ്സുകാരിയായ മകളെയും ഇതേ രീതിയില്‍ കൊന്നുകളഞ്ഞു. പിന്നെ അയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഈ കടന്നാക്രമണത്തിന് മുമ്പ് ഇയാള്‍ സ്വന്തം മകനെ അവന്റെ ബെഡ്‌റൂമില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയിരുന്നു, അവന്‍ ചെറുത്തേക്കുമോ എന്ന് ഭയന്ന്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്. അവര്‍ ഇടക്കിടെ ലഹള കൂടുമായിരുന്നു. സംഭവം നടന്ന ജൂലൈ 2-നും അവര്‍ക്കിടയില്‍ കലഹമുണ്ടായി.
ഭാര്യ-ഭര്‍തൃ കലഹങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സര്‍വ സാധാരണമാണ്. അത്തരം റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ ധാരാളമായി കാണാം. അത്തരം സംഭവങ്ങള്‍ അധികവും നടക്കാറുള്ളത് ഏറ്റവും താഴെ കിടയിലുള്ളവര്‍ക്കിടയിലാണ്. ഒരു കള്ളുകുടിയന്‍. കുടിച്ച് അയാള്‍ വീട്ടില്‍ കയറിവന്ന് പ്രശ്‌നമുണ്ടാക്കുന്നു. ഭാര്യ എതിര്‍ക്കുമ്പോള്‍ അയാള്‍ ഇളകി വശായി പല അതിക്രമങ്ങളും കാണിക്കുന്നു. സമൂഹത്തിന്റെ താഴെക്കിടയില്‍ ഒട്ടും അസാധാരണമല്ല ഈ കാഴ്ച. പല കാരണങ്ങളുണ്ടാവാം ഈ കലഹങ്ങള്‍ക്ക്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് അവരവരുടെ പിതൃകുടുംബങ്ങളോട് അമിത അടുപ്പം കാണിക്കുന്നു എന്നാവും ചിലപ്പോള്‍ പരാതി. ഭര്‍ത്താവിന്റെ അലസതയോ തൊഴിലില്ലായ്മയോ ദാരിദ്ര്യമോ ഒക്കെയാവാം മറ്റു ചിലപ്പോള്‍. സ്ത്രീധനവും സ്വത്ത് തര്‍ക്കവുമാവും മറ്റു ചിലപ്പോള്‍ കലഹകാരണങ്ങള്‍. പക്ഷേ താനെ സംഭവം ഈയൊരു ഗണത്തിലും വരുന്നില്ലെന്നതാണ് നേര്. കുറച്ച് അസ്വാഭാവികമാണ് ഇവിടത്തെ അവസ്ഥ.
കൊല നടത്തിയ പ്രഫസറുടെ പേര് സഞ്ജയ് ഉംബര്‍ക്കര്‍, ആര്‍ട്ട്‌സ് വിഷയങ്ങളില്‍ അധ്യാപകനാണ്. ഭാര്യ ഒരു കോളേജില്‍ സയന്‍സ് വിഷയങ്ങളില്‍ പ്രഫസര്‍. പേര് സ്വാതി. ഉംബര്‍ക്കര്‍ക്ക് തന്റെ ഭാര്യയോട് തൊഴില്‍പരമായ അസൂയ ഉണ്ടായിരുന്നു. ഒരുതരം അപകര്‍ഷ ബോധം. ഭാര്യക്ക് നല്ല ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ടെന്നും തനിക്ക് അതില്ലെന്നുമുള്ള ചിന്ത. ഇതാണ് കൊലപാതകത്തിന് നിമിത്തമായതെന്ന് ഹിന്ദു (ജൂലൈ, 4) റിപ്പോര്‍ട്ട് ചെയ്യുന്നു. മനോരോഗവിദഗ്ധരും മനശ്ശാസ്ത്രജ്ഞരും ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണിത്. ഈ വിഷയത്തില്‍ നൂറുകണക്കിന് പുസ്തകങ്ങള്‍ ലഭ്യമാണ് വിവിധ ഭാഷകളില്‍. ഒട്ടേറെ സെമിനാറുകളും ഇത് സംബന്ധമായി നടന്നിരിക്കുന്നു. ബാബമാരും ഗുരുക്കന്മാരും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. ഇത്രയൊക്കെ പരിപാടികളുണ്ടായിട്ടും സമൂഹത്തില്‍ അവയുടെ സ്വാധീനം വളരെക്കുറച്ചേ കാണുന്നുള്ളൂ. ജീവിതത്തോടുള്ള തനി ഭൗതിക കാഴ്ചപ്പാടാണ് ഇതിന് കാരണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. താനെ സംഭവം ഒരു പാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വളരെ തരംതാണിരിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സുഖസമൃദ്ധമായ ജീവിതം നയിക്കുക എന്നതായിരിക്കുന്നു ഇന്ന് ബഹുഭൂരിഭാഗത്തിന്റെയും ജീവിതലക്ഷ്യം. ഇതൊരിക്കലും അവരില്‍ ധാര്‍മികബോധം ഉണ്ടാക്കുന്നില്ല; കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തുന്നുമില്ല.
താനെയിലെ ഈ കൊലയാളിയായ പ്രഫസര്‍ വിദ്യാസമ്പന്നനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ. പക്ഷേ ആ വിദ്യാഭ്യാസം നിസ്സാര കാരണമുണ്ടാക്കി തന്റെ മകളെയും ഭാര്യയെയും നിഷ്ഠുരം വകവരുത്തുന്നതില്‍ നിന്ന് അയാളെ തടഞ്ഞില്ല. ഇനി തന്റെ സയന്‍സ് പരിജ്ഞാനത്തിന്റെയും ഉയര്‍ന്ന ശമ്പളത്തിന്റെയും പേരില്‍ ഭാര്യ അയാളെ കുത്തിനോവിച്ചിരുന്നുവെങ്കില്‍ അതും ഒരു ഗുരുതര വിഷയമാണ്. മനശ്ശാസ്ത്രജ്ഞര്‍ ആ വിഷയവും കാര്യമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ധാര്‍മിക വിദ്യാഭ്യാസം പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെ ഇപ്പോള്‍ നല്‍കിവരുന്നുണ്ട്. പക്ഷേ അത് ഒരു ഫലവും ചെയ്യുന്നില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. തൊഴിലിന് പ്രാപ്തനായ ഒരാളെ ഉണ്ടാക്കിയെടുക്കുക എന്നതില്‍ പരിമിതമായിരിക്കുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനമത്രയും. ഭൗതികമായ സുഖസൗകര്യങ്ങള്‍ എന്നതിലപ്പുറം മറ്റൊന്നുമില്ല. സ്വാതന്ത്രം ലഭിച്ചത്‌ തൊട്ടേ കാര്യങ്ങള്‍ ഇങ്ങനെത്തന്നെയായിരുന്നെങ്കിലും, ഭൗതികാസക്തി ഇപ്പോള്‍ കണ്ടമാനം വര്‍ധിച്ചിട്ടുണ്ടെന്ന് മാത്രം. നാം വളര്‍ത്തിക്കൊണ്ട് വന്ന സാമ്പത്തിക ഘടനയാണ് അതിന് കാരണം എന്നും കണ്ടെത്താവുന്നതാണ്. ഒരാളും അതില്‍ നിന്ന് മുക്തരല്ലെന്നതാണ് സത്യം. സകല സാമൂഹിക-മത പ്രസ്ഥാനങ്ങളിലും ഇതിന്റെ സ്വാധീനമുണ്ട്. വലിയ തോതില്‍ ധാര്‍മിക ബോധമുണ്ട് എന്ന് നാം കരുതുന്ന പല സമൂഹങ്ങളുടെയും അകം ശൂന്യമാണ്. യഥാര്‍ഥ ദൈവബോധം മനസ്സുകളില്‍ സൃഷ്ടിക്കുകയും അതിന്റെ പിന്‍ബലത്തില്‍ കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കുകയുമാണ് ഒരേയൊരു പരിഹാരം. ഇസ്‌ലാമിക സംഘടനകള്‍ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ആശിക്കുന്നു. 

(ദഅ്‌വത്ത് ത്രൈദിനം, 25-07-2012)
വിവ: അശ്‌റഫ് കീഴുപറമ്പ്‌

You might also like

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കണം: സമസ്ത

യു.പിയില്‍ ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു

ഉദയ്പൂര്‍: ഹിന്ദുത്വ സംഘടനകളുടെ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവിന് ഇളവ്- വീഡിയോ

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രായേല്‍

Facebook Comments
islamonlive

islamonlive

Related Posts

Kerala Voice

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കണം: സമസ്ത

by webdesk
30/06/2022
India Today

യു.പിയില്‍ ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു

by webdesk
30/06/2022
India Today

ഉദയ്പൂര്‍: ഹിന്ദുത്വ സംഘടനകളുടെ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവിന് ഇളവ്- വീഡിയോ

by webdesk
30/06/2022
News

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രായേല്‍

by Webdesk
30/06/2022
Kerala Voice

ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച: ഹിലാല്‍ കമ്മിറ്റി

by webdesk
30/06/2022

Don't miss it

yathra.jpg
Sunnah

ഹദീസ് സംരക്ഷണത്തിന് വേണ്ടിയുള്ള യാത്രകള്‍

01/05/2012
Editors Desk

ഫഖ്‌രിസാദയുടെ വധവും ഇസ്രായേലും ?

04/12/2020
muslimah.jpg
Family

മുസ്‌ലിം സ്ത്രീയുടെ വികലമാക്കപ്പെട്ട ചിത്രം

24/04/2012
rss852.jpg
Onlive Talk

സി.പി.എം വിതച്ചത് സംഘ്പരിവാര്‍ കൊയ്യുന്നു

03/10/2017
Economy

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം

19/02/2020
Columns

രണ്ടു കാര്യങ്ങളിൽ ഇസ്രായിലിന്റെ നിലപാട് ശരിയല്ല പോലും

11/10/2021
Vazhivilakk

യൂസുഫുല്‍ ഇസ്‌ലാം അനുഭവിച്ചറിഞ്ഞ ഖുര്‍ആന്‍

07/05/2019
Views

നട്ടം തിരിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

15/10/2014

Recent Post

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കണം: സമസ്ത

30/06/2022

യു.പിയില്‍ ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു

30/06/2022

ഉദയ്പൂര്‍: ഹിന്ദുത്വ സംഘടനകളുടെ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവിന് ഇളവ്- വീഡിയോ

30/06/2022

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രായേല്‍

30/06/2022

ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച: ഹിലാല്‍ കമ്മിറ്റി

30/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!