Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലെന്ന ഭീകരരാഷ്ട്രത്തോട് കൂട്ടുകൂടുമ്പോള്‍

modi-netanyahu.jpg

ഭീകരവാദം ഔദ്യോഗികമായി അംഗീകരിച്ച ലോകത്തെ ചട്ടമ്പി രാഷ്ട്രമാണ് ഇസ്രായേല്‍. ബ്രിട്ടന്‍ അമേരിക്കന്‍ അച്ചുതണ്ട് യു.എന്നിനെ മറയാക്കി ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിച്ച പിറവി തന്നെ അനീതിയുടെ ജീര്‍ണതയില്‍ മുളച്ച പിതൃശൂന്യരാഷ്ട്രമാണ് ഇസ്രായേല്‍. മിഡിലീസ്റ്റിന്റെ ‘കറുത്ത സ്വര്‍ണം’ ഊറ്റിയെടുത്ത് കൊഴുക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് മേഖലയില്‍ ഇങ്ങനെ ഒരു തെമ്മാടി രാജ്യം അനിവാര്യമായിരുന്നു.

പ്രസിദ്ധ ശാസ്ത്രജ്ഞനും ജൂതനും കൂടിയായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഫ്രഞ്ച്കമ്യൂണിസ്റ്റ് ബുദ്ധിജീവിയായിരുന്ന റജാരോഡി, വിഖ്യാത സാഹിത്യ പ്രതിഭകളായ ഓര്‍ഹാന്‍ പാമുക്ക്, ഗുന്തര്‍ഗ്രാസ്, എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ എഡ്വേര്‍ഡ് സഈദ്, ആഗോള രംഗത്തെ അതികായരായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ജമാല്‍ അബ്ദുന്നാസിര്‍, മാര്‍ഷല്‍ ടീറ്റോ… ആരാണ് ഇസ്രായേലിനെയും അവരുടെ കൊടുംവംശീയതയെയും വര്‍ഗീയതയെയും തള്ളിപ്പറയാതിരുന്നിട്ടുള്ളത്?

പര്‍വ്വതീകരിക്കപ്പെടുന്ന ‘ഹോളോകോസ്റ്റ്’ പോലും അരങ്ങേറിയത് മുസ്‌ലിം രാഷ്ട്രങ്ങളിലായിരുന്നില്ല, യൂറോപ്പിലായിരുന്നു. (ഇസ്‌ലാമിക ഭരണവ്യവസ്ഥിതി നിലനിന്നിടങ്ങളിലെല്ലാം ജൂതന്യൂനപക്ഷങ്ങള്‍ എക്കാലത്തും സംരക്ഷിക്കപ്പെട്ടതായാണ് ചരിത്രം) പക്ഷെ എന്നിട്ടും യൂറോപ്പ് ജൂതന് ഭൂമി നല്‍കിയില്ല. ആ പാപഭാരവും മററുള്ളവരുടെ പിരടിയില്‍ വെച്ചുകെട്ടി.

ഫലസ്തീനില്‍ കടന്നു കയറി ആയിരങ്ങളെ കൂട്ടക്കൊല ചെയ്തു. പതിനായിരങ്ങളെ അഭയാര്‍ത്ഥികളാക്കി. അവരുടെ വീടും ഭൂമിയും സമ്പത്തും കവര്‍ന്നു. തീര്‍ന്നില്ല, ജോര്‍ദ്ദാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളെ കൂടി അക്രമിച്ചു. അവരുടെ ഭൂമി കൂടി ഈ അധിനിവേശ രാഷ്ട്രം സ്വന്തത്തോട് കൂട്ടിച്ചേര്‍ത്തു. ഇതിനെല്ലാം നോക്കുകുത്തിയായ യു.എന്‍ ആകപ്പാടെ ചെയ്തത് ഈ ആഗോള ചട്ടമ്പിയെ ‘താക്കീത് ‘ ചെയ്യുന്ന കുറേ പ്രമേയങ്ങള്‍ പാസാക്കലായിരുന്നു. പക്ഷെ അതൊന്നും തെല്ലും മുഖവിലക്കെടുക്കാതെ സയണിസ്റ്റ് ഭീകര രാഷ്ട്രം ചവറ്റുകൊട്ടയില്‍ എറിഞ്ഞു.

ദേര്‍യാസീന്‍, സബ്‌റ-ശത്തീല പോലുള്ള കൊടുംഭീകര കൂട്ടകുരുതികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയ ഇസ്രായേലിനെ തുടക്കം മുതലേ നമ്മുടെ രാഷ്ട്രം അതിശക്തമായി എതിര്‍ത്തിരുന്നു. സ്വന്തം പാസ്‌പോര്‍ട്ടുകളില്‍ പോലും ഇസ്രായേലിനെ ബഹിഷ്‌കരിക്കല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു ഇന്ത്യ. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വരെ ഈ മൂല്യനിഷ്ഠമായ ഈ പാരമ്പര്യത്തില്‍ മാറ്റം വരുത്തിയിരുന്നില്ല. പക്ഷെ തുടര്‍ന്നു വന്ന ചില ഭരണാധികാരികള്‍ ഒളിഞ്ഞും തെളിഞ്ഞും ജൂത ഭീകരരാഷ്ട്രത്തെചേര്‍ത്തു പിടിച്ചു. കഴിഞ്ഞ എന്‍.ഡി.യെ സര്‍ക്കാറാവട്ടെ നിരവധി കരാറുകളിലൂടെ ഇസ്രായേലിന് മാന്യത നല്‍കി. ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നു വരാന്‍ അവര്‍ക്ക് വാതില്‍ തുറന്നിട്ടു. മൊസാദ് എന്ന കൊടുംഭീകര ജൂത ചാരസംഘത്തിനു പോലും അഹിംസയുടെ സ്വന്തം നാട്ടില്‍ വിഹരിക്കാനായി. (യഥാര്‍ത്ഥത്തില്‍ മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ആ ക്രമണം, വിവിധ സ്‌ഫോടനങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തുടങ്ങിയവയിലെല്ലാം ഇസ്രായേലിനുള്ള റോള്‍ ഇന്ന് പരസ്യമായ രഹസ്യമാണ്. അതെ കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ തന്നെ ഭാഷയില്‍ ലഭ്യമാണ്.)

അമേരിക്കക്ക് നിരങ്ങി നീങ്ങാന്‍ തക്ക ലോകത്തെ പാകപ്പെടുത്തിയെടുക്കുന്നതിലും തിരിച്ചും ജൂത രാഷ്ട്രം വഹിക്കുന്ന പങ്ക് ആര്‍ക്കും അജ്ഞാതമല്ല. ഖേദകരമെന്നു പറയട്ടെ, ആ കൊടുംഭീകരരാഷ്ട്രത്തെയാണ് ഇപ്പോള്‍ നരേന്ദ്ര മോദി പരസ്യമായിത്തന്നെ കെട്ടിപ്പണര്‍ന്നിരിക്കുന്നത്. നമ്മുടെ പരമ്പരാഗത മിത്രങ്ങളായ ഫലസ്തീന്‍ മണ്ണിലേക്ക് മോദി തിരിഞ്ഞു നോക്കിയില്ലായെന്നതും നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് ചരിത്രത്തിന്റെ അനിവാര്യതയാകാം. സയണിസവും സംഘ് ഫാഷിസവും ലക്ഷ്യം വെക്കുന്ന കൊലയാളി രാഷ്ടീയത്തിന്റെ വൃത്തികെട്ട പൂര്‍ണിമ.

നാസിസത്തിന്റെയും ഫാഷിസത്തിന്റെയും ഏകാധിപതികള്‍ തീര്‍ത്ത കത്തിമുനകളില്‍ ലോകം രക്തം വാര്‍ത്ത ഇന്നലെകള്‍ ധാരാളം കഴിഞ്ഞു പോയിട്ടുണ്ടല്ലോ.
ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി, ബെന്യമിന്‍ നെതന്യാഹു അച്ചുതണ്ട് മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം തീര്‍ത്തും ഏകധ്രുവ ലോകത്തിന്റേതാണ്. അധിനിവേശത്തിന്റെയും സ്‌റ്റേറ്റ് ഭീകരവാദത്തിന്റേതുമാണ്. ഇതാവട്ടെ മഹത്തായ നമ്മുടെ നാട് പുലര്‍ത്തിപ്പോന്ന ജനാധിപത്യ, മതേതര, ചേരിചേരാ നയങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

Related Articles