Saturday, February 27, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Views

മധുരപ്പതിനേഴ് ഇനി നിയമത്തിന്‍ മറയത്തോ?

അഷ്‌റഫ് തോട്ടശ്ശേരി by അഷ്‌റഫ് തോട്ടശ്ശേരി
16/07/2013
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

 

വിവാദങ്ങളുടെ ഘോഷയാത്രയില്‍ മുസ്‌ലിം വിവാഹ പ്രായത്തെ കുറിച്ചുള്ള സംവാദങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഓര്‍മയുടെ മറയത്തെക്ക് മാറിയെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇനിയും അതിന്റെ ഓളങ്ങള്‍ അടങ്ങാത്തത് മധുര പതിനെഴിനെ മറക്കാന്‍ മാപ്പിള മക്കള്‍ക്ക്  മനസ്സ് വരുന്നില്ലെന്നാണോ?

You might also like

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

പ്രേമവും സ്നേഹവും

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

 

പതിനെട്ടു വയസ്സ് തികയുന്നതിനു മുമ്പ് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിക്കുന്നു എന്നോ ഇരുപത്തി അഞ്ചു കഴിഞ്ഞതിനു ശേഷം കല്യാണം കഴിപ്പിച്ചയച്ചവള്‍ ഭാഗ്യവതി എന്നോ പറയുന്നത് ഉചിതമാണോ? പെണ്ണിന്  വേണ്ടത് അവള്‍ ചെന്ന് ചേരുന്നിടത്ത് അവളെ സ്വന്തം മകളെപ്പോലെ കാണാന്‍ മനസ്സുള്ളവര്‍ ഉണ്ടായിരിക്കുക എന്നതാണ്. പ്രായം പതിനെട്ടു കടന്നില്ലെങ്കിലും തനിക്ക് വേണ്ട സംരക്ഷണവും വിദ്യാഭ്യാസ ത്തിനുള്ള അവകാശങ്ങളും ലഭിക്കുന്ന എത്രയോ വീടുകളില്‍ പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലെക്കാള്‍ സുരക്ഷിതത്ത്വം അനുഭവിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇരുപത്തഞ്ചു കഴിഞ്ഞു ജോലിയും നേടി എത്തിയവളെ പൊന്മുട്ടയിടുന്ന താറാവ് എന്ന് മാത്രം കണക്കാക്കുന്നകൊണ്ട് സംതൃപ്ത കുടുംബ ജീവിതം അന്യമായവരും നമുക്കിടയില്‍ കുറവല്ല. ഒന്നുമല്ലാതിരുന്ന മുസ്‌ലിം സ്ത്രീകള്‍ ഭര്‍ത്താകവിന്റെ ചിറകിലേറി കേരളത്തിന്റൊ സാമൂഹിക മണ്ഡലത്തില്‍ ശോഭിച്ചതും കേരളം നിറഞ്ഞാടിയ കലാകാരികള്‍ വിവാഹത്തോടെ യവനികക്ക് പിന്നെലേക്ക് മറഞ്ഞതുമെല്ലാം നമ്മള്‍ കാണുന്നതല്ലേ?

എങ്കിലും, പതിനെട്ടു തികയാത്ത ഇളം മനസ്സുകളെ കല്യാണം കഴിച്ചു കൊണ്ട് വന്നു സ്ത്രീധനത്തിന്റെ  പേരിലും എടുത്താല്‍ പൊങ്ങാത്ത വീട്ടു ജോലി നല്‍കിയും മറ്റും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് ഏതു സമുദായത്തിലായാലും അത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തി തന്നെയാണ്. മുസ്‌ലിം സമൂഹത്തില്‍ പെണ്‍കുട്ടികളോട് അത്തരം രീതിയില്‍ പെരുമാറുന്ന കുടുംബങ്ങള്‍ ഇന്നും നില നില്‍ക്കുന്നുണ്ട് എന്നത് കൊണ്ടും ഇസ്‌ലാമിന്റെ ആശയങ്ങള്‍ക്ക് നിരക്കാത്ത  അത്തരം പീഡനങ്ങള്‍ നടത്തുന്നവരെ നിലക്ക് നിര്‍ത്താന്‍  സമുദായ നേത്രത്വത്തിനോ മത നേതൃത്വത്തിനോ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നത് കൊണ്ടും വിവാഹം പ്രായം ഉയര്‍ത്തുന്നത് തന്നെയാണ് ഉചിതം. അതിലൂടെ അവള്‍ക്കു  പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള മനക്കരുത്തും അറിവും നേടാനായേക്കാം.

പക്ഷെ, അതോടൊപ്പം വായിക്കേണ്ട മറ്റൊന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ കുത്തഴിഞ്ഞ ലൈംഗിക സംസ്‌കാരം സ്വപ്നം കാണുന്ന പൈങ്കിളി മീഡിയകളുടെ സ്വാധീനം മൂലമോ അതോ മനസ്സില്‍ വിരിയുന്ന വികാരം മൂലമോ പത്താം ക്ലാസ്സ് കഴിയുമ്പോഴേക്ക് ബോയ് ഫ്രണ്ടിനെ തേടിപ്പോകുന്ന പല പെണ്‍കുട്ടികളും മാതാപിതാക്കളുടെ മനസ്സില്‍ തീ കൊരിയിടുകയാണ്. പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ തക്കം പാര്‍ത്തു നടക്കുന്ന ആണുങ്ങളുടെ വലയില്‍ കുടുങ്ങി ജീവിതം നശിച്ചവരുടെ കഥകള്‍ നിത്യവും പുറത്തു വരുമ്പോള്‍ എല്ലാ പ്രേമവും നല്ലതില്‍ അവസാനിക്കുമെന്ന് മക്കളെ സ്‌നേഹിക്കുന്ന ഒരു രക്ഷിതാവിന് എങ്ങിനെ ഉറപ്പിക്കാനാവും. അത്തരം രക്ഷിതാക്കളുടെ വികാരങ്ങള്‍ മത നേതാക്കന്മാര്‍ പൊതു സമൂഹത്തില്‍ പങ്കു വെക്കുമ്പോള്‍ അവര്‍ ഉപയോഗിച്ച വാക്കുകളോ അവതരിപ്പിച്ച രീതികളോ ആയുധമാക്കി അവരെ സംസ്‌കാരമില്ലാത്തവരായി മുദ്ര കുത്തിയത് കൊണ്ട് ഒരു സമൂഹത്തിന്റെ ആശങ്കയ്ക്ക് പരിഹാരമാകുന്നില്ല.

കൗമാരക്കാരുടെ മോഹത്തിന് പാശ്ചാത്യ രാജ്യങ്ങളില്‍ സ്വീകരിച്ച ലൈംഗിക സ്വാതന്ത്ര്യം എന്ന പരിഹാര മാര്‍ഗമാണ് നിര്‍ദേശിക്കാനുള്ളതെങ്കില്‍ അതും പെണ്ണിന്റെ രക്ഷക്കായിരിക്കില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ യുവതലമുറ ലൈംഗിക സ്വാതന്ത്ര്യം ആസ്വദിച്ചത് കാരണം ബാല പ്രസവങ്ങള്‍ ശരവേഗത്തില്‍ ഉയര്‍ന്നു. പതിനെട്ടിനു മുമ്പേ അച്ചനാരെന്നു ചൂണ്ടിക്കാട്ടാന്‍ ഇല്ലാത്ത കുഞ്ഞുങ്ങളുടെ ജനനവും അത് കാരണം ഭാവി ഇരുളടയുന്ന പെണ്‍കുട്ടികളുടെ ജീവിതവും ഉയര്‍ത്തിയ  സാമൂഹ്യ പ്രശ്‌നം  പരിഹരിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ അബോര്‍ഷന്‍ നിയമ വിധേയമാക്കുകയും ‘മോര്‍ണിങ് ആഫ്ടര്‍ പില്‍’ എന്ന അബോര്‍ഷന്‍ ഗുളികകളും ഗര്‍ഭനിരോധന മാര്‍ഗങ്ങളും സ്‌കൂളില്‍ തന്നെ ലഭ്യമാക്കുകയും ആണ്. പക്ഷെ ഇണയുടെ തുണയില്ലാതെ  മക്കളെ വളര്‍ത്താന്‍ വിധിക്കപ്പെടുന്ന ഒരമ്മയുടെ വ്യഥയും ഗര്‍ഭചിദ്രത്തിന്റൈ നോവുകള്‍ പേറുന്ന പെണ്ണിന്റെ പ്രയാസവും അച്ഛന്റെ ലാളനിയില്ലാതെ വളരുന്ന കുഞ്ഞിന്റെക വേദനയും മുന്‍കൂട്ടി കാണുന്ന ഇസ്‌ലാം അധാര്‍മികതയുടെ ആ പരിഹാരംപെണ്ണിനെ സംരക്ഷിക്കാനുള്ളതായി ഒരിക്കലും അംഗീകരിക്കുന്നില്ല.

പരസ്ത്രീ ബന്ധം വന്‍പാപമായി കാണുന്ന മുസ്‌ലിം സമൂഹത്തിനു വിവാഹ പ്രായത്തില്‍ ഇളവ് നല്കി അവരുടെ ആശങ്കകള്‍ക്ക് നിയമത്തിന്റെ  പരിരക്ഷ നല്‍കാന്‍ ജനപ്രതിനിധികള്‍ ജനാധിപത്യം വിട്ടു കുറുക്കു വഴികള്‍ തേടിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. എതിരാളികളുടെ രോഷത്തിനു മുമ്പില്‍ അവര്‍ പത്തി മടക്കിയെങ്കിലും സര്‍ക്കാറിന്റെ  പ്രായ പരിധിയെത്തുന്നതിനു മുമ്പ് മനസ്സില്‍ മുഹബ്ബത് മൊട്ടിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്തുള്ള ആശങ്കകള്‍ പിന്നെയും ബാക്കിയായി.

വിദ്യാഭ്യാസം നേടുന്നതും സമ്പാദിക്കുന്നതും മനസ്സിന്റെ വളര്‍ച്ച പൂര്‍ണ്ണമാകാന്‍ കാത്തുനില്‍ക്കുന്നതുമെല്ലാം ഒരു പെണ്ണിന് സുരക്ഷിതത്വ ബോധം നല്‍കിയേക്കാം. പക്ഷെ ആത്യന്തികമായി അവളിലെ മനുഷ്യത്വത്തെ അംഗീകരിക്കുന്ന ഒരു സമൂഹം ഉണ്ടെങ്കിലെ അവയൊക്കെ ഉപകരിക്കൂ. അതിനു ആദ്യം വേണ്ടത് മനുഷ്യനെ ബഹുമാനിക്കുന്ന മാനവികതയുടെ മഹത്വം ഉള്‍ക്കൊള്ളുന്ന ജീവിത വ്യവസ്ഥകള്‍ സര്‍വരിലും വളര്‍ത്താന്‍നമ്മള്‍ പരിശ്രമിക്കണം. വ്യക്തികളുടെ വീഴ്ചകളുടെ പേരില്‍ അത്തരം വ്യവസ്ഥിതികളെ തള്ളിപ്പറഞ്ഞു പുറത്തു വന്നാല്‍ പിന്നെ എത്തി പ്പെടുവാനുള്ളത് അരക്ഷിതത്തിന്റെുയും അരാജകത്വത്തിന്റെയും ലോകത്തായിരിക്കും. അത് കൊണ്ട് യഥാര്‍ത്ഥ നന്മയുടെ പുനസ്ഥാപനത്തിനായിരിക്കട്ടെ നാം ആളും അര്‍ത്ഥവും ചെലവഴിക്കുന്നത്.

Facebook Comments
അഷ്‌റഫ് തോട്ടശ്ശേരി

അഷ്‌റഫ് തോട്ടശ്ശേരി

Related Posts

Views

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

by അബ്ദുസ്സമദ് അണ്ടത്തോട്
26/02/2021
Views

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

by അബ്ദുസ്സമദ് അണ്ടത്തോട്
12/02/2021
Views

പ്രേമവും സ്നേഹവും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/02/2021
Views

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

by അഞ്ജുമാന്‍ റഹ്മാന്‍
28/01/2021
Views

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

by പി.കെ. നിയാസ്
22/01/2021

Don't miss it

Economy

സാമ്പത്തിക ശാക്തീകരണം ഇസ്‌ലാമിക വീക്ഷണത്തില്‍

15/01/2020
Hadith Padanam

പ്രവാചകന്‍റെ പേരില്‍ സ്വലാത് ചൊല്ലല്‍

02/12/2019
purity.jpg
Tharbiyya

ഇഹപര വിജയം സന്മനസുള്ളവര്‍ക്ക്

17/03/2015
Views

റോമന്‍ രാജാവിനെ കബളിപ്പിച്ച മുസ്‌ലിം ദൂതന്‍

28/09/2012
J.jpg
Editors Desk

മതത്തെ കുടുസ്സാക്കുന്നവര്‍

13/06/2018
Your Voice

സംവരണവും സിവില്‍ കോഡും രണ്ടായി കാണണം

11/07/2019
hajj-haj.jpg
Tharbiyya

ഇബ്‌റാഹീം നബി ചൊല്ലിയ ‘ലബ്ബൈക’

25/10/2012
Views

മൊത്തം മിഡിലീസ്റ്റിനു തന്നെ ഇസ്രായേല്‍ ഒരു ഭീഷണിയാണ്

05/10/2015

Recent Post

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

27/02/2021

വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്

27/02/2021

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

27/02/2021

ജീവിതത്തിന്റെ സകാത്ത്

27/02/2021

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!