Monday, March 1, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Views

കാലം കാലനാകുമോ?

മുഹമ്മദ് ഫായിസ് പി.ടി by മുഹമ്മദ് ഫായിസ് പി.ടി
21/09/2017
in Views
fascism-india.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ച ബി.ജെ.പി സഖ്യം 332 സീറ്റുകളില്‍ ആണിയടിച്ചാണ് അധികാരത്തിലെത്തിയത്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ ലഘുലേഖകളില്‍ ന്യുനപക്ഷത്തിനെതിരെ ഉയര്‍ത്തിയ തീപാറും ഭീഷണികള്‍ അവര്‍ വൃത്തിയായി നടപ്പില്‍ വരുത്തുന്നുമുണ്ട്. നരേന്ദ്ര മോദിയുടെ തലച്ചോറായ ഗീബല്‍സ് അമിത് ഷായുടെ കണക്കുക്കുട്ടലിന്റെ ധൈര്യത്തില്‍ തിന്മയുടെ മലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി തങ്ങളുടെ ചിരകാല സ്വപ്നംങ്ങള്‍ പൂവണിയിക്കാനായി മുന്നോട്ട് കുതിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

അതിനുള്ള എല്ലാ കുറുക്കുവഴികളുടെ രൂപരേഖയും അണിയറയില്‍ തയ്യാര്‍. അതിലെ ചില പൂത്തിരികള്‍ നമ്മുടെ അടുക്കളയില്‍ വരെ എത്തി. അതില്‍ ചിലത് പിശാചിന് പോലും നാണം ഉളവാക്കുന്നതാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ അരമുറുക്കി ഇറങ്ങിയവര്‍ക്ക് അരക്കിട്ടു തന്നെ പണി കൊടുക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് എതിരെ എങ്ങനെ രംഗത്ത് ഇറങ്ങണം? ആയുധ മേന്തിയോ, സ്‌നേഹത്തിന്റെ വിത്തുകള്‍ നട്ടുപിടിപ്പിച്ചോ മുന്നോട്ട് യാത്ര ചെയ്യാനും സാധ്യമല്ല. എവിടെയാണ് അവര്‍ ഭയപ്പെടുന്നതിന്റെ മര്‍മ്മസ്ഥാനം അവിടെ നോക്കി നുള്ളിയാല്‍ ഒരു പരിധി വരെയെങ്കിലും സംഘപരിവാറിനെ ചങ്ങലയില്‍ തളക്കാന്‍ സാധിക്കും. ആ മര്‍മ്മ സ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തന മികവിലൂടെ അവര്‍ തന്നെ വ്യക്തമാക്കി തന്നു.

You might also like

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

പ്രേമവും സ്നേഹവും

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

ഒന്ന്, മുര്‍ച്ചയുള്ള എഴുത്തുകാരോടും ചിന്തകന്‍മാരോടുമുള്ള അവരുടെ ഒടുങ്ങാത്ത പേടി അത് അവരുടെ അജണ്ടക്കു മേല്‍ വേലി കെട്ടുമെന്ന് ഉറപ്പായപ്പോള്‍ ആണ് വേലി കെട്ടുന്നവരെ പല രീതിയില്‍ ഒതുക്കിയതും, ഒതുക്കി കൊണ്ടിരിക്കുന്നതും അതിന്റെ ഫലമായാണ്. അവര്‍ക്ക് ഭീഷണിയായി വരുന്ന എഴുത്തുകാരെ ചിന്തകരെ, പ്രസംഗകരെ, സഘടനകളെ, പുസ്തകങ്ങളെ മഴുവന്‍ പിന്തുടര്‍ന്ന് പിടിക്കാനുള്ള ശ്രമത്തില്‍ ഒരു പരിധി വരെ അവര്‍ വിജയം കണ്ടത്. അത് എം.എഫ് ഹുസൈന്‍, കല്‍ ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ബോല്‍കര്‍, സാക്കിര്‍ നായിക്, എം.എം അക്ബര്‍, ഗൗരി ലങ്കേഷ് വരെ എത്തി. ഇങ്ങനെ തുടങ്ങി അതിന്റെ ഇരകള്‍ എണ്ണിയാല്‍ തീരത്തതാണ്. എഴുത്തുകാരന് കെ.ഇ.എന് കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടതാണ് ശരി. ‘സംവാദാത്മക അന്തരീക്ഷം ഇല്ലാതാക്കി വിമര്‍ശകരെ നാടുകടത്തല്‍ ശിക്ഷ വിധിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തിന് കാരണം സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് ഇത്.’

രണ്ട്, ആര്‍ജവമുള്ള കമ്മ്യൂണിസ്റ്റുകാര്‍, പക്ഷെ അവര്‍ തങ്ങളുടെ ആര്‍ജവവും, സേവനവും പരിവാറിലേക്ക് തീറെഴുതി വിരുന്നു പോകുകയും ചെയ്തു. ഈ നാംപേച്ചിക്ക് കമ്മ്യൂണിസ്റ്റ് കൂട്ട് എന്നായിരിക്കുന്നു. ബഹുമാന്യനായ കേരള മുഖ്യന്‍ മുമ്പ് പറഞ്ഞിരുന്നു ‘നേരെ നിന്നു നേരിടാന്‍ കഴിയാത്തതിനാല്‍ അപവാദം പ്രപരിപ്പിച്ചു സി.പി.എമ്മിനെ നേരിടാനാണ് ഇപ്പോഴത്തെ നീക്കം.’ കേരളത്തിലെ ജനങ്ങള്‍ ചോദിക്കുന്നു: ഇന്നിതാ നിങ്ങളുടെ മൂക്കിന് മുമ്പില്‍ ഫാഷിസം തുള്ളിക്കളിക്കുന്നു എന്തു ചെയ്തു സഖാവേ? നിങ്ങള്‍ കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുകയും ഹൈന്ദവ വര്‍ഗീയതയെ കണ്ണടച്ച് സഹായിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. സി.പി.എമ്മും, ബി.ജെ.പിയും ഒരേ റൂട്ടിലാണ് ഓടികൊണ്ടിരിക്കുന്നത്. വാഹനമോടിക്കുന്നവന്‍ മാത്രമേ മാറുന്നുള്ളു. പരസ്പരം കൊന്നു തിന്നലിന്റെ രാഷ്ട്രീയം പെട്ടന്ന് സ്‌നേഹപ്രകടനത്തിലേക്കും കുളംകര കളിയിലേക്കും വഴിമാറുമ്പോഴാണ് എന്തിനാണ് ദൈവം ഓന്തിനെ സൃഷ്ടിച്ചതെന്ന് മനസ്സിലാവുന്നത്.

മൂന്ന്, അനീതിക്കെതിരെ പടവെട്ടുന്ന കാമ്പസ് വിദ്യാര്‍ത്ഥികളോടുള്ള ഭയം, ഇന്ന് പല കാമ്പസ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളളേയും നിരീക്ഷണത്തിന് വിധേയമാക്കിയാല്‍ മനസിലാവുന്നത് പരിവാര്‍ മരുന്ന് കുത്തി വെച്ച കുറെ യുവതലമുറയാണ്. ഇത് കണ്ടറിഞ്ഞ് അതിനെതിരെ പൊരുതിയ കുറെ രോഹിത് വെമുലമാര്‍ക്കും, നജീബുമാര്‍ക്കും എന്ത് പറ്റി എന്ന് നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നന്മയുടെ ആശയ വാക്യങ്ങള്‍ മുന്നില്‍ വെച്ച് അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പ്രായം ചെന്നതും, പിറന്നു വീണതുമായ വിദ്യാര്‍ഥി സഘടനകള്‍ പല്ലിളിച്ചും, കണ്ണ് ചിമ്മിയും, ഉറക്കം നടിച്ചും, കൊന്നു തള്ളിയും, ഗുണ്ടായിസത്തിന്റെയും, തെമ്മാടിത്തത്തിന്റെയും പാതയിലൂടെ തന്നെയാണ് വാഹനമോടിച്ച് മുന്നേറി കൊണ്ടിരിക്കുന്നത് എന്നതാണ് സങ്കടപരമായ തമാശ. അവര്‍ക്ക് സമൂഹത്തില്‍ നിര്‍വഹിക്കാനുള്ള പങ്കിനെ അവരുടെ മനസ്സില്‍ നിന്നും തുടച്ച് ദിശമാറ്റി വെറിയുടെ വിത്തുകള്‍ അവരുടെ മനസ്സില്‍ പടര്‍ന്നു പന്തലിപ്പിക്കുന്ന ഫാഷിസ്റ്റ് തീ പൊരി അജണ്ടയിലേക്ക് വെളളം കോരി ഒഴിക്കാന്‍ അവര്‍ക്ക് സാധിക്കാത്തത് എന്താണ്? ഒരു പുതിയ ചിന്താവിപ്ലവംത്തിന് തിരിക്കൊളുത്താന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ തടസമാവുന്നത് എന്താണ്? മത, രാഷ്ട്രീയ, സാമ്പത്തിക അധികാരം കക്ഷത്തില്‍ ഉറപ്പിച് സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ടിരിക്കുമ്പോള്‍ അവരെ ഇക്കിളിപെടുത്തുന്ന കാഴ്ചയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥി സഘടനകളും നടത്തികൊണ്ടിരിക്കുന്നത്. അവര്‍ക്ക് എതിരെ തങ്ങളുടെ കൊടികളില്‍ എഴുതിയ വാചകങ്ങള്‍ മാത്രം സംസാരിച്ചത് കൊണ്ട് ആയില്ല. കൊടിക്കീഴില്‍ നില്‍ക്കുന്നവരും കൂടി രംഗത്ത് ഇറങ്ങേണ്ടതുണ്ട് അതിനും സാധിച്ചിട്ടിലെങ്കില്‍ ഈ വിദ്യാര്‍ത്ഥി ജീവിതം കൊണ്ട് എന്തര്‍ത്ഥമാണ് ഉള്ളത്? ഭരണപക്ഷത്തിന് കോണകം തുന്നികൊടുക്കുന്നതില്‍ നിന്നും പാവങ്ങളുടെ ഹൃദയം പൊളിച്ച് നേടിയ പണത്തില്‍ നിന്നും ഒരു വിഹിതം തങ്ങളുടെ മൂട് താങ്ങുന്നവര്‍ക്ക് വേണ്ടി കാമ്പസുകളുടെ ഇടിമുറിയിലേക്ക് പ്രതിഫലമായി കൊടുക്കുന്ന പണമുപയോഗിച്ച് കാമ്പസ് ശിങ്കിടികള്‍ പഠനം മുടക്കി, പാഠപുസ്തകങ്ങള്‍ക്ക് പകരം അയുധങ്ങള്‍ ശേഖരിക്കുന്ന കാമ്പസുകള്‍ വളര്‍ന്നുവരുന്നു എന്നറിഞ്ഞിട്ടും അതിനെതിരെ ഉറക്കം നടിക്കുന്ന കാമ്പസ് ഉദ്യോഗസ്ഥരും കൂടി ആവുമ്പോള്‍ യുവതലമുറകള്‍ ഗുണ്ടകളായി അവര്‍ തെരുവിലേക്ക് ഇറങ്ങുന്നു. ഈ മൂന്ന് മര്‍മ്മസ്ഥാനങ്ങളും അവരുടെ പോളിയോഅജണ്ടയിലൂടെ തയമ്പുകളാക്കി മാറ്റി നമ്മെ അവരുടെ വാലിലെ രോമമാകുകയും ചെയ്തു.

ഇതെല്ലാം സംഭവിക്കുമ്പോഴും വെറും മീഡിയ നീരുപകരായും ട്രോളര്‍മാരായും നമ്മള്‍ മാറിയപ്പോഴും അവര്‍ക്ക് അത് വീര്യം കൂട്ടുകയാണ് ഉണ്ടായത്. ലോക മുസ്‌ലിംകളെ സംബന്ധിച്ച് ഇതൊരു പരീക്ഷണമാണ്. നമ്മുടെ പൂര്‍വികര്‍ നടന്നു വന്ന നാള്‍വഴികളിലും കടുത്ത പരീക്ഷണങ്ങളെ മാറോട് അണച്ചിട്ടുണ്ട്. അവര്‍ അതില്‍ നിരാശപ്പെടുകയോ അട്ടഹസിക്കുകയോ ചെയ്തിട്ടില്ല. ദലിതരും മറ്റു ന്യൂനപക്ഷങ്ങളും കൊലക്കും അക്രമങ്ങള്‍ക്കും, പിഢനങ്ങള്‍ക്കും വിധേയരാവുമ്പോള്‍ കുറ്റവാളികളുടെ തോളില്‍ കയ്യിട്ട് ചിരിച്ചിരിക്കുന്ന നമ്മുടെ നിയമ പാലകരും അധികാരികളും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്, അര്‍എസ്എസ്സും സംഘപരിവാറും, കോര്‍പറേറ്റ് ഫാഷിസവും തങ്ങളുടെ അക്രമത്തിന് ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും, എഴുത്തുകാരെയും, ബുദ്ധിജീവികളെയും മാത്രമെ വിധേയരാക്കൂ എന്നാണ് നിങ്ങള്‍ കരുതുന്നെതെങ്കില്‍ നിങ്ങളുടെ ചിരി കരച്ചിലായിമാറി തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

കലാപങ്ങള്‍ ഇളക്കിവിട്ട് വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുക എന്ന അമിത് ഷാ രചനയും സംവിധാനവും നിര്‍വഹിച്ച മുസഫര്‍ നഗര്‍ കലാപ നാടകത്തിന്റെ രണ്ടാം ഭാഗത്തിനുള്ള റിഹേഴ്‌സലുകള്‍ ചിലയിടങ്ങളില്‍ പുരോഗമിക്കുന്നു. ‘ജന്ത്യയില്‍ ഞങ്ങള്‍ മാത്രം മതി’അതിന്റെ പൂര്‍ണരൂപം ഈയടുത്ത് തന്നെ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നുണ്ട്.

വ്യക്തിസ്വാതന്ത്ര്യവും, മതസ്വാതന്ത്യവും ഇത്രമേല്‍ പരീക്ഷിക്കപ്പെട്ട ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാവില്ല. ഏതാനും ഉദാഹരണങ്ങളില്‍ ഒതുങ്ങുന്നതല്ല അത്. മുലപ്പാല്‍ തരുന്ന പെറ്റമയേക്കാള്‍ വലുതാണ് ചാണകത്തിലൂടെ ഒക്‌സിജന്‍ തരുന്ന അമ്മമാര്‍. എന്നിട്ടും ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുമ്പോഴും ചില്ലുമേടയിലെ ചാരുകസേരകളില്‍ ഇരുന്ന് മോണകാട്ടിച്ചിരിക്കുന്ന നേതാക്കളെ, നിങ്ങള്‍ക്ക് നിങ്ങളുടെ പുര്‍വികരുടെ അവസ്ഥ ഓര്‍ത്താല്‍ അധികം കാലം നിങ്ങള്‍ക്ക് ചിരിക്കേണ്ടി വരില്ല. കാലം നിങ്ങള്‍ക്ക് മറുപടി നല്‍കും എന്നത് ഉറപ്പാണ് അതിന് മുന്‍കാല ചരിത്രങ്ങള്‍ സാക്ഷിയാണ്.

Facebook Comments
മുഹമ്മദ് ഫായിസ് പി.ടി

മുഹമ്മദ് ഫായിസ് പി.ടി

Related Posts

Views

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

by അബ്ദുസ്സമദ് അണ്ടത്തോട്
26/02/2021
Views

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

by അബ്ദുസ്സമദ് അണ്ടത്തോട്
12/02/2021
Views

പ്രേമവും സ്നേഹവും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/02/2021
Views

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

by അഞ്ജുമാന്‍ റഹ്മാന്‍
28/01/2021
Views

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

by പി.കെ. നിയാസ്
22/01/2021

Don't miss it

Views

മരിച്ചുപോയവരെകുറിച്ച പ്രവാചക പാഠമെന്താണ്?

16/07/2019
wfvui.jpg
Youth

സന്നദ്ധ സേവനം ഇസ്‌ലാമില്‍

21/03/2018
book.jpg
Fiqh

സാങ്കല്‍പിക കര്‍മ്മശാസ്ത്രം: ഒരു വിശകലന പഠനം

02/05/2012
women-in-protes.jpg
Your Voice

സ്ത്രീകള്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാമോ?

16/10/2012
Vazhivilakk

പ്രവാചക ജനനത്തെ ആഘോഷിക്കുന്ന വിശ്വാസി നിര്‍വഹിക്കേണ്ടത്‌

08/11/2019
Columns

അനിവാര്യമാകുന്ന സംഗീതം

12/07/2018
Parenting

കുട്ടികളോട് ഏറ്റം സ്നേഹമുള്ളവന്‍

31/12/2020
Middle East

ബുഷിനും ചെനിക്കും അമേരിക്കന്‍ സൈനികന്റെ തുറന്ന കത്ത്

15/11/2014

Recent Post

നമസ്‌കാരത്തില്‍ ഭയഭക്തി

01/03/2021

വൈകാരികമായ പക്വത

01/03/2021

കമ്മ്യൂണിസ്റ്റുകാർ ആരോപണങ്ങൾ സ്വയം റദ്ദ് ചെയ്യുന്നു

01/03/2021

എല്ലാ തരം അട്ടിമറിക്കും തുര്‍ക്കി എതിര്: ഉര്‍ദുഗാന്‍

27/02/2021

ഇടിച്ചുനിരപ്പാക്കല്‍ നിര്‍ത്തണമെന്ന് ഇസ്രായേലിനോട് യു.എന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!