Saturday, February 27, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Views

ഇറാന്‍ ഹമാസിനെ ദുര്‍ബലപ്പെടുത്തുന്നതങ്ങനെ?

അബൂബക്കര്‍ അല്‍ഹദ്റമി by അബൂബക്കര്‍ അല്‍ഹദ്റമി
28/12/2015
in Views
sabireen.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇറാനെ സംബന്ധിച്ചടത്തോളം ഫലസ്തീന്‍ -അവര്‍ വാദിക്കുന്ന പോലെ- മുഖ്യവിഷയമല്ലെന്നാണ് വ്യക്തിപരമായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഫലസ്തീനിലെ ഹമാസിനെയും അല്‍ജിഹാദുല്‍ ഇസ്‌ലാമിയെയും ദുര്‍ബലപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ അതിന് തെളിവായി ചില നിരീക്ഷികര്‍ ഉദ്ധരിക്കാറുണ്ട്. എന്നാല്‍ അക്കാര്യമല്ല ഞാന്‍ തെളിവായി ഉദ്ധരിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ ഇറാന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് മേല്‍പറയപ്പെട്ട രണ്ട് ഫലസ്തീന്‍ ഗ്രൂപ്പുകളും സ്വീകരിച്ചിട്ടുള്ളതെന്നതാണ് അതിന്റെ കാരണം. ഇറാന്‍ താല്‍പര്യത്തിന് വിരുദ്ധമായി സിറിയന്‍ ജനതയുള്ള വിപ്ലവത്തെ പിന്തുണക്കുന്ന രണ്ട് ഗ്രൂപ്പുകളും ബശ്ശാറുല്‍ അസദിന്റെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നവയാണ്. അതിന്റെ കൂടെ ഞാന്‍ ചേര്‍ത്തുവായിക്കുന്ന കാര്യമാണ് ഇരു സംഘടനകളും സൗദി നേതൃത്വത്തില്‍ യമനില്‍ നടത്തിയ ‘നിര്‍ണായക കൊടുങ്കാറ്റ്’ ഓപറേഷനെ അപലപിക്കാന്‍ തയ്യാറായില്ല എന്നതും ഹമാസിന്റെ തുര്‍ക്കിയും സൗദിയുമായുള്ള അടുപ്പവും. ഇറാനെ സംബന്ധിച്ചടത്തോളം ഒട്ടും രസിക്കുന്ന കാര്യങ്ങളല്ല ഇവ.

ഹമാസിനെ ദുര്‍ബലപ്പെടുത്തുന്നതിന് ഇറാന്‍ വളരെ തന്ത്രപ്രധാനമായ നീക്കമാണ് നടത്തിയിരിക്കുന്നത്. ഹമാസിനുള്ള പിന്തുണ അവസാനിപ്പിച്ച് ‘ഹര്‍കത്തു സ്വാബിരീന്‍’ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കുകയാണ് അവര്‍ ചെയ്തത്. ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്ന പോലെ പുതിയ സംഘടനയെ പിന്തുണക്കുക മാത്രമല്ല അത് രൂപീകരിച്ചത് തന്നെ ഇറാനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്‍ജിഹാദുല്‍ ഇസ്‌ലാമിയില്‍ നിന്നും വേര്‍പിരിഞ്ഞു പോന്ന ഹിശാം സാലിമാണ് ഹര്‍കത്തു സ്വാബിരീന്റെ നേതാവ്. അല്‍ജിഹാദുല്‍ ഇസ്‌ലാമിയില്‍ നിന്ന് വേര്‍പെട്ട് പോന്നതിന് ശേഷം ‘അല്‍ബാഖിയാത്തു സ്വാലിഹാത്ത്’ എന്ന പേരില്‍ ഒരു ചാരിറ്റി സംഘടന രൂപീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് 2014 ലാണ് ഹര്‍കത്തു സ്വാബിരീന്‍ എന്ന പേരില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അതില്‍ എത്രത്തോളം അംഗങ്ങളുണ്ടെന്നതോ അതിന്റെ സ്വാധീനം എത്രത്തോളമാണെന്നോ അറിയില്ല.

You might also like

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

പ്രേമവും സ്നേഹവും

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

ഹിശാം ശീഇസത്തിലേക്ക് മാറിയെന്നാണ് ഗസ്സക്കാരില്‍ അധികവും സംശയിക്കുന്നത്. അങ്ങനെയൊരു സംശയം നിലനില്‍ക്കെ ഒരു അഭിമുഖത്തിലും ഹിശാം അക്കാര്യം നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ സംഘടനയുടെ ഇറാനോടും അതിന്റെ രാഷ്ട്രീയ അജണ്ടകളോടുമുള്ള കൂറും ചായ്‌വും വിരല്‍ ചൂണ്ടുന്നതും ആ സംശയത്തിലേക്ക് തന്നെയാണ്.  സംഘടന ഈയടുത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പരിശോധിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ് ലബനാന്‍ ഹിസ്ബുല്ലയുടെ മുദ്രാവാക്യങ്ങളോട് ഏറെ അടുത്ത് നില്‍ക്കുന്നവയാണെന്നത്. ഹിസ്ബുല്ല അധ്യക്ഷന്‍ ഹസന്‍ നസ്‌റുല്ലയെ പ്രശംസിച്ചു കൊണ്ടുള്ള സംഘടനയുടെ പ്രസ്താവനകള്‍ അതിനെ ശക്തിപ്പെടുത്തുന്നു. ‘അഖ്‌സയിലേക്കുള്ള പാത കര്‍ബലയിലൂടെ’ എന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഹിശാം സാലിം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ശിയാക്കള്‍ ആഘോഷിക്കുന്ന രീതിയില്‍ പുതിയ സംഘടന ആശൂറാ ആഘോഷിച്ചതും ശ്രദ്ധേയമാണ്. ഗസ്സക്കാര്‍ക്കോ ഫലസ്തീനികള്‍ക്കോ പൊതുവെ പരിചയമില്ലാത്ത ഒന്നാണത്. അതോടൊപ്പം ഈ സംഘടനയിലെ അംഗങ്ങള്‍ ശീഇസത്തെ കുറിച്ചുള്ള ലഘുലേഖകകള്‍ വിതരണം ചെയ്യുന്നതും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതും നാം കാണുന്നു. യമനില്‍ സൗദി നേതൃത്വത്തിലുള്ള ഓപറേഷനെ ഒട്ടും വൈകാതെ വിമര്‍ശിക്കാന്‍ തയ്യാറായ സംഘടന ഇറാനോട് കൂറു പുലര്‍ത്തുന്ന ഹൂഥികളെ രക്ഷപ്പെടുത്താനും ആഹ്വാനം ചെയ്തിരിക്കുന്നു.

ഏകദേശം ഒരു കോടിയോളം ഡോളര്‍ പ്രതിവര്‍ഷം ഹര്‍കത്തു സ്വാബിരീന് ഇറാനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് ചില ഫലസ്തീന്‍ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ഈജിപ്ഷ്യന്‍ അതിര്‍ത്തി വഴിയാണ് അവ കടത്തപ്പെടുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം സംഘടയുടെ പ്രചാരണത്തിനാണ് ഹിശാം ഉപയോഗിക്കുന്നത്. ഒരു ഭാഗം ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും ചെലവഴിക്കുന്നു. ഒരര്‍ഥത്തില്‍ അതും സംഘടനക്ക് പ്രചരണം നല്‍കുന്നതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഹിശാം ചെറിയ ചെറിയ ഗ്രൂപ്പുകളുമായി സഖ്യങ്ങളുണ്ടാക്കുകയും ചെയ്യുന്നു. തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം അവര്‍ക്ക് സാമ്പത്തിക സഹായമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. തന്റെ സംഘടനയുടെ സ്വാധീനം പെരുപ്പിച്ച് കാണിക്കലാണ് സഖ്യങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.

‘സ്വാബിരീന്‍’ലൂടെയുള്ള ഇറാന്റെ മോഹങ്ങള്‍ പൊലിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകളാണ് യാഥാര്‍ഥ്യ ലോകത്ത് കാണുന്നത്. ഗസ്സക്കാര്‍ക്കിടയില്‍ അറിയപ്പെടാത്ത ഒന്നായി തന്നെയാണ് ഇപ്പോഴും അത് നിലകൊള്ളുന്നത്. എന്നാല്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിന് ഹമാസിനും അല്‍ജിഹാദുല്‍ ഇസ്‌ലാമിക്കും മേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ അതിനെ സംരക്ഷിച്ചു നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവ: നസീഫ്‌
Facebook Comments
അബൂബക്കര്‍ അല്‍ഹദ്റമി

അബൂബക്കര്‍ അല്‍ഹദ്റമി

Related Posts

Views

ഡൽഹി കൂട്ടക്കൊലക്ക് വർഷം തികയുമ്പോള്‍

by അബ്ദുസ്സമദ് അണ്ടത്തോട്
26/02/2021
Views

മാറ്റം ആഗ്രഹിക്കുന്ന പാര്‍ട്ടി

by അബ്ദുസ്സമദ് അണ്ടത്തോട്
12/02/2021
Views

പ്രേമവും സ്നേഹവും

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/02/2021
Views

ബൈഡന്‍ ഫലസ്തീനെ സുഹൃത്തായി കാണുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

by അഞ്ജുമാന്‍ റഹ്മാന്‍
28/01/2021
Views

അമേരിക്കയെ ബൈഡൻ തിരിച്ചുനടത്തുമോ

by പി.കെ. നിയാസ്
22/01/2021

Don't miss it

Novels

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -5

16/10/2012
Columns

സങ്കല്‍പ്പമായി ഒതുങ്ങാനുള്ള വാഗ്ദാനങ്ങള്‍

08/04/2019
hameedulla.jpg
Profiles

ഡോ. മുഹമ്മദ് ഹമീദുല്ല

10/03/2015
familycha.jpg
Civilization

ഇസ്‌ലാമിക നാഗരികതയില്‍ കുടുംബ ബന്ധത്തിനുള്ള വില

28/08/2014
Editors Desk

ഈ കൊലപാതകത്തില്‍ നമുക്കും പങ്കില്ലേ?

28/10/2013
anti-semitic-in-europe.jpg
Studies

യൂറോപ്പിന്റെ സെമിറ്റിക്ക് വിരുദ്ധതയും സയണിസ്റ്റ് ഇരട്ടത്താപ്പും

13/02/2017
Faith

പകരംവെക്കുന്ന ഇബാദത്തുകൾ!

17/05/2020
incidents

ശത്രുക്കള്‍ക്കും സഹായം

17/07/2018

Recent Post

ഖഷോഗിയെ പിടികൂടാന്‍ അനുമതി നല്‍കിയത് എം.ബി.എസ്: യു.എസ് റിപ്പോര്‍ട്ട്

27/02/2021

വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്

27/02/2021

ഒമാന്‍ തീരത്ത് ഇസ്രായേല്‍ ചരക്കുകപ്പലില്‍ സ്‌ഫോടനം

27/02/2021

ജീവിതത്തിന്റെ സകാത്ത്

27/02/2021

അല്ലാഹുവെ കുറിച്ച ഓർമ്മ വദനങ്ങളിലൂടെ ഊഴ്ന്നിറങ്ങട്ടെ

27/02/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്....Read More data-src=
  • കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ പുസ്തകത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനം ജമാഅത്തെ ഇസ്ലാമിക്കാർ മതരാഷ്ട്രവാദികളാണെന്നാണ്. ഗീബൽസ് പോലും ഇതിനേക്കാൾ വലിയ കള്ളം പറഞ്ഞിരിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മതരാഷ്ട്രമാണെന്ന് അതെവിടെയും പറഞ്ഞിട്ടില്ല....Read More data-src=
  • തുർക്കിയിലേക്ക് പോകുന്നതിന് മുമ്പ് മൊറോക്കയിലേക്കുള്ള യാത്രയാണ് ഈ മേഖലയെ കൂടുതൽ അടുത്തറിയാൻ എന്നെ സഹായിച്ചത്. യഥാർത്ഥത്തിൽ അറബി കലിഗ്രഫി പഠിക്കാൻ തുർക്കിയിലേക്ക് പോകുമ്പോൾ ലോക പ്രശസ്തരായ കലിഗ്രഫി ആർട്ടിസ്റ്റുകളാണ് എൻ്റെ ഉസ്താദ്മാരായ ഹസൻ ചെലേബിയും ദാവൂദ് ബക്താസ് എന്നിവരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു....Read More data-src=
  • പ്രവാചക പുത്രി സൈനബയുടെ ക്ഷമയുടെയും സഹനത്തിന്റെയും കഥ പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവും നൽകാതിരിക്കില്ല. മുഹമ്മദ്‌ നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനു മുൻപ് തന്നെ മൂത്ത പുത്രി സൈനബയുടെ വിവാഹം കഴിഞ്ഞിരുന്നു. ...Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!