Sunday, June 26, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Vazhivilakk

നിങ്ങളുടെ പട്ടിയെക്കാൾ ഞാൻ മഹാനാകുന്നത്!

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
14/06/2022
in Vazhivilakk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

“പേർഷ്യക്കാരെക്കാൾ നല്ലത് ഞങ്ങളുടെ പട്ടികളാണ്.”തൈമൂർഖാൻ ശൈഖ് ജമാലുദ്ദീനോട് പറഞ്ഞു. പതിനാലാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ കാശ്ഗറിലെ രാജകുമാരനായിരുന്നു തൈമൂർഖാൻ.താർതാരികളുടെ നേതാവായിരുന്ന ഹലാകുഖാൻറെ പേരക്കുട്ടിയാണ് തൈമൂർഖാൻ. ശൈഖ് ജമാലുദ്ദീൻ തൻറെ ശിഷ്യന്മാരോടൊന്നിച്ച് തൈമൂറിൻറെ സംരക്ഷിത സ്ഥലത്തിലൂടെ കടന്നുപോയി. ഭരണാധികാരികൾക്ക് മാത്രം വേട്ടയാടാനുള്ള പ്രദേശമായിരുന്നു അത്. വേട്ടക്കിറങ്ങിയ തൈമൂർഖാൻ അവിടെ വച്ച് ശൈഖ് ജമാലുദ്ദീനെ കാണാനിടയായി. അതോടെ തൈമൂർഖാൻ കോപാകുലനായി. ശൈഖ് ജമാലുദ്ദീനെ കൈകാലുകൾ ബന്ധിച്ച് തൻറെ മുമ്പിൽ ഹാജരാക്കാൻ കൽപ്പിച്ചു. അദ്ദേഹം ശൈഖ് ജമാലുദ്ദീൻ അവിടെ വന്നതിനെ സംബന്ധിച്ച് ചോദിച്ചു. അറിയാതെ സംഭവിച്ചതാണെന്ന് മറുപടി പറഞ്ഞെങ്കിലും തൈമൂർ തൃപ്തനായില്ല.രാജകിങ്കരന്മാർ അദ്ദേഹത്തെ തൈമൂറിൻറെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു. ശൈഖ് ജമാലുദ്ദീൻ എല്ലാം സഹിച്ചു. ക്ഷമിച്ചു. തൻറെ ശാന്തതയോ സൗമ്യതയോ കൈവിട്ടില്ല. ഇത് തൈമൂറിനെ കൂടുതൽ കോപാകുലനാക്കുകയാണുണ്ടായത്. ശൈഖ് ജമാലുദ്ദീൻ പേർഷ്യക്കാരനാണെന്ന് മനസ്സിലാക്കിയ തൈമൂർ അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി പറഞ്ഞതായിരുന്നു മുകളിലുദ്ധരിച്ച പ്രസ്താവം. ഇത് കേട്ട ശൈഖ് ജമാലുദ്ദീൻ പ്രതിവചിച്ചു:

“ശരിയാണ്. ദൈവം സത്യവിശ്വാസം കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചില്ലായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ പട്ടികളെക്കാൾ നികൃഷ്ടരാകുമായിരുന്നു.”ശൈഖ് ജമാലുദ്ദീൻ പ്രതിവചിച്ചു.
ഇത് കേട്ട് അത്ഭുത സ്തബ്ധനായ തൈമൂർ ചോദിച്ചു:”എന്താണ് താങ്കൾ ഇങ്ങനെ പറയാൻ കാരണം?”
“പട്ടിയുടെ നന്മയും മഹത്വവും അതിന് ആഹാരം നൽകുന്ന യജമാനനോട് നന്ദി കാണിക്കുന്നുവെന്നതാണ്.
എനിക്ക് ജീവനും ജീവിതവും ജീവിക്കാൻ ആവശ്യമുള്ളതുമെല്ലാം തന്ന എൻറെ സ്രഷ്ടാവിനോട് നന്ദി കാണിക്കുന്ന ജീവിതമാണ് ഞാനിപ്പോൾ നയിക്കുന്നത്. അത് തുടരുവോളം ബോധപൂർവ്വം യജമാനനോട് നന്ദി കാണിക്കുന്ന ഞാനാണ് മഹാൻ. അല്ലെങ്കിൽ ആഹാരം നൽകുന്ന താങ്കളോട് നന്ദി കാണിക്കുന്ന താങ്കളുടെ പട്ടിയും.”

You might also like

കൊടുംക്രൂരരായ താർത്താരികൾ കരുണാർദ്രരായതെങ്ങനെ?

പേടിക്കരുത്, പേടിപ്പിക്കരുത്

ഉത്ബമാരും ,ശൈബമാരും പുതിയ രൂപങ്ങളിൽ..

സ്ത്രീയും പ്രവാചകനും: പ്രവാചക വിവാഹങ്ങളെപറ്റി അലി ശരീഅത്തി

ഇത് കേട്ട് അമ്പരന്ന തൈമൂർ ശൈഖ് ജമാലുദ്ദീൻറെ കൈകളിലെ വിലങ്ങ് അഴിക്കാൻ ആജ്ഞാപിച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞതിൻറെ വിശദീകരണം ചോദിച്ചു. കിട്ടിയ അവസരം ഉപയോഗിച്ച് ശൈഖ് ജമാലുദ്ദീൻ ഇസ്ലാമിനെ ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്തിക്കൊടുത്തു. അതോടെ ശിലാ ഹൃദയനായ തൈമൂറിൻറെ മനസ്സ് തരളിതമായി. താങ്കളുടെ മറുപടി എന്നെ സ്വാധീനിച്ചു. അത് ശരിയാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി ‘ഇസ്ലാംപ്രബോധവും പ്രചാരണവും’ എന്ന പുസ്തകത്തിൽ തോമസ് ആർനൾഡ് ഉദ്ധരിക്കുന്നു. “ഇസ്ലാമിൽ എൻറെ വിശ്വാസം ഇപ്പോൾ പ്രഖ്യാപിച്ചാൽ എൻറെ പ്രജകൾ എന്നെ അനുഗമിക്കില്ല. അല്പം ക്ഷമിക്കുക. പിതാക്കന്മാരുടെ രാജ്യം എൻറെ കൈവശത്തിലാവുമ്പോൾ എൻറെ അരികിൽ വരിക.(പുറം: 192)

വിധിവശാൽ ശൈഖ് ജമാലുദ്ദീൻറെ ജീവിതകാലത്ത് തൈമൂർ രാജപദവിയിലെത്തിയില്ല. രോഗബാധിതനായി കിടപ്പിലായപ്പോൾ അദ്ദേഹം മകൻ ശൈഖ് അർശദുദ്ദീനോട് ഇങ്ങനെ പറഞ്ഞു:”തുഗ്ലക്ക് തൈമൂർ ഒരുനാൾ മഹാ സാമ്രാട്ടായിത്തീരും. അദ്ദേഹത്തിൻറെ അടുത്ത് പോകാനും അദ്ദേഹം എനിക്ക് നൽകിയ പഴയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെടാനും നീ ധൈര്യം കാണിക്കണം.” ക്രിസ്താബ്ദം 1347 ൽ തൈമൂർ രാജാവായി. ഈ സന്ദർഭം ഉപയോഗിച്ച് ശൈഖ് അർശദുദ്ദീൻ രാജാവിനെ കാണാൻ പല ശ്രമങ്ങളും നടത്തി. പക്ഷേ ഒന്നും വിജയിച്ചില്ല. മാസങ്ങളോളം കാത്തിരുന്നിട്ടും രാജ കൊട്ടാരത്തിലേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. അവസാനം സാഹസികമായ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. രാജാവിൻറെ കിടപ്പുമുറിയുടെ അടുത്തുള്ള കാട്ടിൽ ഒരു കുടിൽ കെട്ടി അവിടെ താമസമാക്കി. എല്ലാ ദിവസവും പ്രഭാതത്തിൽ ഉച്ചത്തിൽ ബാങ്ക് വിളിക്കാൻ തുടങ്ങി. ഒരു ദിവസം ബാങ്ക് കേട്ടുണർന്ന തൈമൂർ ശബ്ദമുണ്ടാക്കിയ ആളെ തൻറെ മുമ്പിൽ ഹാജരാക്കാൻ കൽപ്പിച്ചു. രാജാവിൻറെ മുമ്പിൽ കൊണ്ടുവരപ്പെട്ട ശൈഖ് അർശദുദ്ദീൻ അദ്ദേഹം പിതാവുമായി നടത്തിയ സംഭാഷണവും നൽകിയ വാഗ്ദാനവും ഓർമിപ്പിച്ചു. തുടർന്ന് ഇങ്ങനെ പറഞ്ഞു:”ഇപ്പോൾ അല്ലാഹു താങ്കളെ രാജാവാക്കിയിരിക്കുന്നു. ഇനി വാഗ്ദാനം പൂർത്തീകരിക്കുക.”

ഇതുകേട്ട് തൈമൂർ പറഞ്ഞു:”അധികാരമേറ്റ അന്ന് തൊട്ട് എൻറെ വാഗ്ദാനത്തെപ്പറ്റി ഓർത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ ഞാൻ വാഗ്ദാനം നൽകിയ മനുഷ്യൻ വന്നില്ല. അതിനാൽ ഇപ്പോൾ നിങ്ങൾക്ക് സ്വാഗതം.”(അതേ പുസ്തകം. പുറം: 192) അങ്ങനെ തൈമൂർ സന്മാർഗം സ്വീകരിച്ചു. അത് രാജ്യ നിവാസികളെ അഗാധമായി സ്വാധീനിച്ചു. സ്ത്രീകളിലൂടെ പതിനായിരക്കണക്കിന് താർത്താരികൾ ഇസ്ലാം സ്വീകരിച്ച പോലെത്തന്നെ ശൈഖ് ജമാലുദ്ദീനിൻറെയും ശൈഖ് അർശദുദ്ദീൻറെയും പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായും നിരവധി പേർ സന്മാർഗം സ്വീകരിച്ചു.

Facebook Comments
Tags: Timur Khan
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Vazhivilakk

കൊടുംക്രൂരരായ താർത്താരികൾ കരുണാർദ്രരായതെങ്ങനെ?

by ശൈഖ് മുഹമ്മദ് കാരകുന്ന്
13/06/2022
Vazhivilakk

പേടിക്കരുത്, പേടിപ്പിക്കരുത്

by ശൈഖ് മുഹമ്മദ് കാരകുന്ന്
10/06/2022
Vazhivilakk

ഉത്ബമാരും ,ശൈബമാരും പുതിയ രൂപങ്ങളിൽ..

by പ്രസന്നന്‍ കെ.പി
10/06/2022
Vazhivilakk

സ്ത്രീയും പ്രവാചകനും: പ്രവാചക വിവാഹങ്ങളെപറ്റി അലി ശരീഅത്തി

by ജമാല്‍ കടന്നപ്പള്ളി
07/06/2022
Vazhivilakk

ദുഃഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട്

by ജമാല്‍ കടന്നപ്പള്ളി
31/05/2022

Don't miss it

Views

2002 ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുമ്പോള്‍

11/12/2019
Views

പ്രവാചക സ്‌നേഹത്തില്‍ ആരാണ് നമ്മുടെ മാതൃക?

02/01/2015
Interview

‘ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് ഞങ്ങളുടെ പ്രതീക്ഷകളെ തടയാനാകില്ല’

25/12/2021
musthafa sibai.jpg
Profiles

ഡോ. മുസ്തഫാ സിബാഈ

15/06/2012
convo.jpg
Columns

സുഖം തന്നെയല്ലേ?

25/11/2012
Columns

മുർതദ്ദുകളെ കൊന്നൊടുക്കിയത് ആരാണ്

22/02/2021
Great Moments

ഹാറൂന്‍ റഷീദും ഇമാം മാലികും

22/04/2013
Knowledge

തൗഹീദ്: പ്രപഞ്ചത്തിന്റെ ശ്വാസച്ഛാസം.!

22/02/2022

Recent Post

ഗുജറാത്ത് വംശഹത്യാ കേസ്; പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ സെറ്റല്‍വാദ്

26/06/2022

ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന് ലോകം കനിയണമെന്ന് താലിബാന്‍

26/06/2022

അക്ഷരങ്ങളുളള മനുഷ്യൻ

26/06/2022

മയ്യിത്ത് നമസ്കാരം ( 5 – 15 )

26/06/2022

അമേരിക്കയിലെ ഗര്‍ഭഛിദ്രവും ജപ്പാനിലെ സ്വവര്‍ഗ്ഗ വിവാഹവും

25/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന,...Read More data-src=
  • അഗ്നിപഥ്; പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നില്ലേ ? റാണ അയ്യൂബ്
https://islamonlive.in/news/rana-ayyoob-criticise-agnipath-protest/

📲  കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ ... 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

ആള്‍ക്കൂട്ടം ട്രെയിനുകള്‍ കത്തിക്കുകയും പൊലിസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേ സ്വത്തുക്കളും തകര്‍ക്കുകയും ചെയ്യുന്നു. യോഗി ആതിഥ്യനാഥ് താങ്കള്‍ അവരുടെ വീട് തകര്‍ക്കുന്നില്ലേ ?
#Agnipath #RSSGoons
  • ഹജ്ജിന്റെയും ഉംറയുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന നിരവധി സാങ്കേതിക പദാവലികളുണ്ട്. ഹജ്ജും ഉംറയും ചെയ്യുന്നവർക്ക്(ഹാജിയും മുഅ്തമിറും) ഉപകാര പ്രദമാകുന്ന ചില പദാവലികൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ താൽപര്യം. ... 
https://hajj.islamonlive.in/fiqh/technical-terminology-of-hajj-and-umrah/
#hajj2022 #hajjguide
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!