(സ്കൂൾ കലോത്സവ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ മുസ് ലിം സമുദായത്തെ ഭീകരപ്പട്ടം ചാർത്തി അപകീർത്തിപ്പെടുത്താൻ നടന്ന ശ്രമം ആസൂത്രിതമാണ്. ഭീകരന്റെ തലയിൽ അറബി ശിരോവസ്ത്രം (കഫിയ്യ) ധരിപ്പിച്ച് ഇളം മനസ്സുകളിൽ ഇസ് ലാമോ ഫോബിയ പടർത്താനുള്ള ഈ ശ്രമം ഇന്ന് പൊട്ടിമുള തല്ല. സച്ചിദാനന്ദനെപ്പോലെ മനസ്സുകൊണ്ട് സഞ്ചരിക്കുന്ന ഒരാൾ വളരെ നേരത്തേ തന്നെ ദീർഘദർശനം ചെയ്ത കാര്യമാണിത്!
സച്ചിദാനന്ദന്റെ “മുസ് ലിം ” എന്ന കവിതയിൽ നിന്നുള്ള ഏതാനും വരികൾ :
ഞാൻ മുസ് ലിം
രണ്ടു കുറി കുഞ്ഞാലി
ഒരു കുറി അബ്ദുറഹ്മാൻ
ഉബൈദിൽ താളമിട്ടവൻ
മോയിൽ കുട്ടിയിൽ മുഴങ്ങിപ്പെയ്തവൻ
“ക്രൂര മുഹമ്മദ” രുടെ കത്തി കൈവിട്ടില്ലെങ്കിലും
മലബാർ നാടകങ്ങളിൽ
നല്ലവനായ അയൽക്കാരൻ
“ഒറ്റക്കണ്ണ” നും “എട്ടുകാലി” യും
“മുങ്ങാങ്കോഴി” യുമായി ഞാൻ
നിങ്ങളെ ചിരിപ്പിച്ചു
തൊപ്പിയിട്ടു വന്ന അബ്ദുവിന്റെ പകയും
എന്റെ വീടർ ഉമ്മാച്ചുവും പാത്തുമ്മയുമായി,
കാച്ചിയും തട്ടവുമണിഞ്ഞ മൈമൂന
നിങ്ങളെ പ്രലോഭിപ്പിച്ചു
ഒരു നാളിലുണർന്നു നോക്കുമ്പോൾ
സ്വരൂപമാകെ മാറിയിരിക്കുന്നു:
തൊപ്പിക്കു പകരം തോക്ക്!
കളസം നിറയെ ചോര!
ഖൽബിരുന്നിടത്ത് മിടിക്കുന്ന ബോംബ്!
കുടിക്കുന്നത് “ഖ ഹ് വ”!
വായിക്കുന്നത് ഇടത്തോട്ട്!
പുതിയ ചെല്ലപ്പേര് ഭീകരവാദി!
???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0