Monday, July 4, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Vazhivilakk

സൗഹൃദ നാളുകളുടെ വീണ്ടെടുപ്പിന് -3

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
25/11/2021
in Vazhivilakk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന മുസ്ലിം സമൂഹത്തിനെ കുറിച്ച മറുപക്ഷത്തിരുന്നുള്ള
സാക്ഷ്യങ്ങൾ അക്കാലത്തെ മുസ്ലിം വ്യക്തികളുടേയും ഭരണകൂടങ്ങളുടേയും നന്മകളും നേട്ടങ്ങളും വ്യക്തമാക്കുന്നതും അവയുമായി ബന്ധപ്പെട്ട സംശയങ്ങളെ നിരാകരിക്കുന്നതുമാണെന്നും മതങ്ങൾക്കിടയിലെ സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും വശങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ അനാവരണം ചെയ്യുന്നവയാണതെന്നും നാമറിഞ്ഞു. ചരിത്രത്തിൽ മുൻ മാതൃകകളില്ലാത്ത ഉൾക്കൊള്ളലിന്റെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും ഉദാത്ത മാതൃകകളാണവ.

മൻസ്വൂർ സൈഫുദ്ദീൻ ഖലാവൂൻ (CE 1222 – 1290) മംലൂക്കുകളിലെ ഏറ്റവും പ്രശസ്തരായ സുൽത്താന്മാരിലെ പ്രമുഖനാണ്. അദ്ദേഹം അര നൂറ്റാണ്ടിലേറെ കാലം ഈജിപ്തും കിഴക്കേ അറബിയും ഭരിച്ചിരുന്ന കാലത്ത് ചില ദിമ്മികളെ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിക്കുകയും അവരങ്ങനെ ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്ത ഒറ്റപ്പെട്ട സംഭവമെടുത്താണ് ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന നിലയിൽ എക്കാലത്തും ഓറിയന്റലിസ്റ്റുകൾ അവതരിപ്പിക്കുന്നത്.ഇന്നു വരെയുള്ള ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതന്മാരും ന്യായാധിപന്മാരും ആ രാജാവിന്റെ ഈ പ്രവൃത്തി അബദ്ധവും ഇസ്ലാമികമായി തെറ്റുമായിരുന്നുവെന്നും “മതത്തിൽ യാതൊരു നിർബന്ധവും പാടില്ല (2:256) എന്ന ഖുർആനിന്റെ മൗലിക അധ്യാപനത്തിനെതിരാണെന്നും അഭിപ്രായപ്പെടുന്നു. ആൾക്കൂട്ടത്തിൽ നിർബന്ധ പൂർവ്വം ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയെടുത്ത മത വിശ്വാസം അനുകൂല സമയം വന്നപ്പോൾ അവർ ഒഴിവാക്കുകയും അവരുടെ പരമ്പരാഗത മതത്തിലേക്ക് തന്നെ സ്വാഭാവികമായി മടങ്ങിയെത്തുകയും ചെയ്തു. [ അൽ ബിദായ വന്നിഹായ (17/573)]

You might also like

മോദിയുടെ ഉറക്കം കെടുത്തിയ ആർ.ബി ശ്രീകുമാറിന്റെ രണ്ടു പുസ്തകങ്ങൾ

നിങ്ങളുടെ പട്ടിയെക്കാൾ ഞാൻ മഹാനാകുന്നത്!

കൊടുംക്രൂരരായ താർത്താരികൾ കരുണാർദ്രരായതെങ്ങനെ?

പേടിക്കരുത്, പേടിപ്പിക്കരുത്

ഒരു മഴയത്തുണ്ടായത് തൊട്ടടുത്ത പ്രളയത്തിലൊലിച്ചു പോവുമെന്ന് മതജീവിയായ ഖലാവൂൻ അറിയാതെ പോയി. ഇസ്ലാം അധികാരം ഉപയോഗിച്ച് പ്രചരിച്ചു എന്ന നിലയിലുള്ള സകല പ്രോപഗണ്ടക്കും നിമിത്തമായ സംഭവമായി ആ കറ ഇന്നും ഇസ്ലാമിക ചരിത്രത്തിലവശേഷിക്കുന്നു. നിമിഷങ്ങൾ കൊണ്ട് ഒരാൾ ചെയ്ത തെറ്റിന് സഹസ്രാബ്ദങ്ങൾ ഒരു സമുദായമൊന്നടങ്കം മറുപടി പറയേണ്ടി വരുന്നു.

ഇബ്നു തൈമിയയും അമുസ്ലിം തടവുകാരും
താർത്താരികൾ ശാം കീഴടക്കിയപ്പോൾ (AH 728 ) മുസ്ലീംകളെയും അമുസ്‌ലിംകളെയും അവർ ഒരുപോലെ ബന്ധികളാക്കി . തടവുകാരെ മോചിപ്പിക്കാൻ ശൈഖ് ഇബ്‌നു തൈമിയ (റഹ്) താർത്താരീ ഭരണാധികാരി ഖത്വലൂഥിനോട് അനുവാദം വാങ്ങാൻ പോയി. മുസ്ലീം തടവുകാരെ മാത്രം മോചിപ്പിക്കാൻ അയാൾക്കു സമ്മതമായിരുന്നു. അഥവാ ദിമ്മികളെ മോചിപ്പിക്കാൻ രാജാവ് അനുവദിച്ചില്ല. എല്ലാവരേയും മോചിപ്പിക്കണണമെന്ന ശൈഖിന്റെ സമ്മർദ്ദത്തിന് ഖത്വലൂഥിന് വഴങ്ങേണ്ടി വന്നു എന്ന് അദ്ദേഹത്തിന്റെ രിസാല ഖുബ്റുസ്വിയ്യയിൽ (P 40 ൽ ) നമുക്ക് വായിക്കാം.

ഇസ്‌ലാമിന്റെ സഹിഷ്ണുത

മറ്റ് മതക്കാരോടുള്ള പെരുമാറ്റത്തിന്റെ ആർദ്രതയും സഹിഷ്ണുതയും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഖുർആൻ പറയുന്നു :
“മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” ( മുംതഹിന: 8 )
ഇസ്ലാമിക സമൂഹത്തിലെ സമാധാന കാംക്ഷികളായ മറ്റു മതസ്ഥരെ സംരക്ഷിക്കാനും അവരുടെ ആരാധനാ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാനും ഈ വാക്യം തന്നെ ധാരാളം.

” ഉടമ്പടി ലംഘിക്കപ്പെടുന്നവനു വേണ്ടിയും അവനെ ഇകഴ്ത്തപ്പെടുകയോ, അവന്റെ കഴിവിനപ്പുറം ചുമത്തപ്പെടുകയോ ചെയ്യുകയോ അവന്റെ സമ്മതമില്ലാതെ അവന്റെ വസ്തുവകകൾ തട്ടിയെടുക്കപ്പെടുകയും ചെയ്യപ്പെട്ടാൽ , അവനു വേണ്ടി അന്ത്യദിനത്തിൽ വാദിക്കാൻ ഞാനുണ്ടാവുമെന്ന അബൂദാവൂദ് ( 3052) ഉദ്ധരിച്ച ഹദീസ് ഇവിടെ സ്മരണീയമാണ്.

ألا مَن ظلمَ مُعاهدًا، أوِ انتقصَهُ، أو كلَّفَهُ فوقَ طاقتِهِ، أو أخذَ منهُ شيئًا بغَيرِ طيبِ نفسٍ، فأَنا حَجيجُهُ يومَ القيامةِ

മക്കാവിജയത്തിന്റെ ദിവസം നബി (സ) പ്രവാചകന്റെ അടുക്കൽ വന്നവരോട് ചോദിച്ചു : “ഞാൻ നിങ്ങളോട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കരുതുന്നത്?”
അവർ പറഞ്ഞു: മാന്യനായ സഹോദരനും മാന്യനായ സഹോദരന്റെ മകനുമാണ് താങ്കൾ ”
എന്ന പറഞ്ഞ സംഭവവും മക്ക കീഴടങ്ങിയതിന് ശേഷം ഖുറൈശികളിലെ തന്നെ ഇതുവരെ അപലപിച്ചുവന്ന ബഹുദൈവാരാധകരോട്
അദ്ദേഹം പറഞ്ഞ : “പോകൂ, നിങ്ങൾ സ്വതന്ത്ര്യരാണ്.” എന്ന സംഭവവും അന്യ സംസ്കാരങ്ങളെയും അതിന്റെ വക്താക്കളെയും ഇസ്ലാം എത്രമാത്രം പരിഗണിക്കുന്നുവെന്നതിന്റെ ചില മാതൃകകളാണ്.
ഉമർ ഇബ്‌നു ഖത്വാബ്(റ) ജറുസലേം കീഴടക്കിയപ്പോൾ അതേ ചരിത്രം വീണ്ടും ആവർത്തിക്കുകയായിരുന്നു.അദ്ദേഹവും പട്ടണത്തിലെ താമസക്കാരും തമ്മിൽ സുപ്രസിദ്ധ രേഖയിൽ ഒപ്പുവച്ചു. ആ സന്ധിയുടെ ചില ഭാഗങ്ങൾ റവറന്റ് കോളിൻ ചാപ്മാൻ ( 1928 – 1982) തന്റെ അൽ ഖുദ്സ് ലിമൻ P 105 ൽ പരാമർശിക്കുന്നുണ്ട് : “പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തിൽ, ദൈവത്തിന്റെ സേവകനായ ഉമർ “ഏലിയ” നിവാസികളുമായി ചെയ്യുന്ന ഉറപ്പാണിത് : വസ്തുവകകൾ, പള്ളികൾ, കുരിശുകൾ – ഇവ എത്ര മോശം അവസ്ഥയിലായിരുന്നാലും – കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യില്ല. മതത്തിന്റെ കാര്യത്തിൽ യാതൊരു വിധ നിയന്ത്രണവും അവർക്കുമേൽ ചുമത്തില്ല, യാതൊരു വിധ ബാഹ്യ ഇടപെടലുകളും അവർക്കുണ്ടാവില്ല ”

ആ രേഖയെക്കുറിച്ചുള്ള ജൂതന്മാരുടെ വീക്ഷണം ചരിത്രകാരൻ ആഞ്ചലോസ് റാപ്പോപോർട്ട് തന്റെ (ഹിസ്റ്റോയർ ഡി പാലസ്തീൻ) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്:

“ജറുസലേമിലെ നിവാസികളെ സംബന്ധിച്ചിടത്തോളം, ബൈസന്റൈൻ ചക്രവർത്തിമാരെ അവരുടെ രാജകീയ മഹത്വത്തിലും സ്വർണം കൊണ്ടുള്ള കരകൗശല വിദ്യകൾ ഉപയോഗിച്ച വസ്ത്രങ്ങളിലും മാത്രമേ അവർ കണ്ടിരുന്നിട്ടുള്ളൂ. ഉമറെന്ന ഖലീഫയെ അവർ കണ്ടത് അത്ഭുതകരമായ കാഴ്ചയായിരുന്നു. കാരണം പ്രവാചക (സ)ന്റെ ശരിയായ പിൻഗാമിയായി യാത്രയിൽ മുഷിഞ്ഞ മേലങ്കി ധരിച്ച് ഒട്ടകത്തിന്റെ രോമം കൊണ്ടുള്ള സാധാരണ വേഷവിധാനങ്ങളിലാണ് ജറുസലേമിലേക്ക് ഉമർ ആഗതനായത്.
പാത്രിയാർക്കീസ് ​​മൈക്കൽ ഗ്രേറ്റ് പറഞ്ഞത് : “ഉമർ ഇബ്നുൽ ഖത്വാബ് നമ്മുടെയിടയിൽ പ്രശംസയ്ക്ക് വിധേയനായിരുന്നു, അദ്ദേഹം അക്ഷരാർഥത്തിൽ നീതിമാനും സത്യസന്ധനുമായിരുന്നു. തനിക്ക് ലഭിച്ച പേർഷ്യയിലെയും റോമാക്കാരുടെയും സമ്പത്തിൽ നിന്നും തനിക്കായി ഒന്നും അദ്ദേഹം എടുത്തില്ല. തന്റെ ലളിതമായ വസ്ത്രങ്ങൾ പോലും മാറ്റിയില്ല. വളരെ വിനയാന്വിതനായിരുന്നു അദ്ദേഹം. ഭൂമിയായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പിടവും കിടക്കയും . മധ്യ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബൈസന്റൈൻ ചക്രവർത്തിമാർക്കോ സഭയിലെ ബിഷപ്പുമാർക്കോ ഒരിക്കലും ആ ലാളിത്യത്തിന്റെ വികാരങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.. ആ ഒറ്റ രേഖയുടെ പ്രഖ്യാപനം യഹൂദരുടെ ആത്മാവിൽ മാത്രമല്ല, സിറിയയിലെയും ഫലസ്തീനിലെയും ക്രിസ്ത്യാനികളുടെ ആത്മാവിലും അഗാധമായ സ്വാധീനം ചെലുത്താൻ പ്രാപ്തമായിരുന്നു. അവരിലധികപേരും ഇക്കാലമത്രയും അടിച്ചമർത്തലും സ്വേച്ഛാധിപത്യവുംഅനുഭവിച്ചവരായിരുന്നു ,മറ്റു ചിലർ വല്ലാതെ കഷ്ടപ്പെട്ടവരും. വ്യത്യസ്ത മതപരമായ വീക്ഷണങ്ങളുടെ പേരിൽ സഭകളുടെ പീഡനം, സീസറിന്റെ ഉദ്യോഗസ്ഥരുണ്ടാക്കിയ മറ്റ് ചങ്ങലകൾ അമിതമായ നികുതിയുടെ ഭാരവുമായിരുന്നു അവരിത് വരെ അനുഭവിച്ചിരുന്നത്. (ഉദ്ധരണി : ഫലസ്തീൻ P 144 / രജാ ഗരോഡി )

ജറുസലേമുമായി ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കുരിശുയുദ്ധക്കാരുടെ കൈകളിൽ നിന്ന് ഖുദ്സിനെ മോചിപ്പിച്ച സ്വലാഹുദ്ദീൻ അയ്യൂബിയുമായുള്ള സന്ധി ജെയിംസ് റെസ്റ്റൺ ( 1909 – 1995 ) സംക്ഷിപ്തമായി ചിത്രീകരിക്കുന്നു : “1187-ൽ സ്വലാഹുദ്ദീൻ അയ്യൂബി ജറുസലേം നഗരം വീണ്ടെടുത്തു. മാതൃകാപരമായ പെരുമാറ്റത്തിലൂടെ, ഒരു ജ്ഞാനിയായ നേതാവെന്ന നിലയിൽ അദ്ദേഹം ജനങ്ങൾക്കിടയിൽ വളരെയധികം പ്രശംസ നേടി.പ്രത്യേകിച്ചും ആദ്യകാല കുരിശുയുദ്ധക്കാർ ഈ നഗരം കീഴടക്കിയപ്പോൾ ഉണ്ടാക്കിയ നാശവും അരാജകത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ. 1099 CE ൽ ഹോളി സെപൽച്ചർ ചർച്ചിനേയും മറ്റ് വിശുദ്ധ ക്രിസ്ത്യൻ സ്ഥലങ്ങളെയും സംരക്ഷിച്ചുകൊണ്ട്, അന്യമതങ്ങളോടുള്ള അദ്ദേഹത്തിന്റെ സഹിഷ്ണുത പ്രസ്താവ്യമാണ്. (അൽ ഖുദ്സ് ലിമൻ P 110-111)

ഹിംസയുടെ മാർഗമായിരുന്നു ഉമറും അയ്യൂബിയും മറ്റും തിരഞ്ഞെടുത്തിരുന്നെങ്കിൽ, ഫെർഡിനാൻഡും ഇസബെല്ലയും മറ്റും ഇസ്‌ലാമിനെ മുസ്ലിം സ്പെയിനിൽ നിന്ന് പുറത്താക്കിയത് പോലെയോ, ലൂയി പതിനാലാമൻ ശക്തിയുപയോഗിച്ച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തെ നിർബന്ധ പൂർവ്വം ഒരു വിഭാഗമാക്കിയത് പോലെയോ അനായാസം ക്രിസ്തുമതത്തെ ഖുദ്സിൽ നിന്നെങ്കിലും തൂത്തുവാരാമായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിലെ പോരാളികളായ അനുയായികൾ ഫ്രാൻസിൽ ഏറെക്കാലം ശിക്ഷിക്കപ്പെട്ടത് ക്രിസ്തീയ ഭരണകാലത്തായിരുന്നു. ബ്രിട്ടനിൽ ജൂതന്മാർ മുന്നൂറ്റമ്പത് വർഷക്കാലം ക്രൈസ്തവ സഭയുടെ കാലത്ത് എല്ലാ അർഥത്തിലും മാറ്റിനിർത്തപ്പെട്ടു. ഏഷ്യയിലെ പൗരസ്ത്യ സഭകൾ ക്രിസ്ത്യൻ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടു. മതത്തിന് “പുറത്തു വന്ന ” വിഭാഗങ്ങളായതിനാൽ പാശ്ചാത്യ സഭകളൊന്നും അവരുടെ പക്ഷത്ത് നിന്നില്ല. അഥവാ ഇസ്ലാം സഹോദരമതങ്ങൾക്ക് നല്കിയ അംഗീകാരവും ആദരവുമൊന്നും മറ്റു മതങ്ങൾ അന്യമതങ്ങൾക്കോ ആഭ്യന്തര മത വിശ്വാസങ്ങൾക്കോ പോലും നല്കിയിരുന്നില്ലായെന്നതിന് പാശ്ചാത്യൻ നാഗരികത തന്നെ വലിയ സാക്ഷി .

Facebook Comments
അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍, കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ) വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

Related Posts

Vazhivilakk

മോദിയുടെ ഉറക്കം കെടുത്തിയ ആർ.ബി ശ്രീകുമാറിന്റെ രണ്ടു പുസ്തകങ്ങൾ

by ജമാല്‍ കടന്നപ്പള്ളി
28/06/2022
Vazhivilakk

നിങ്ങളുടെ പട്ടിയെക്കാൾ ഞാൻ മഹാനാകുന്നത്!

by ശൈഖ് മുഹമ്മദ് കാരകുന്ന്
14/06/2022
Vazhivilakk

കൊടുംക്രൂരരായ താർത്താരികൾ കരുണാർദ്രരായതെങ്ങനെ?

by ശൈഖ് മുഹമ്മദ് കാരകുന്ന്
13/06/2022
Vazhivilakk

പേടിക്കരുത്, പേടിപ്പിക്കരുത്

by ശൈഖ് മുഹമ്മദ് കാരകുന്ന്
10/06/2022
Vazhivilakk

ഉത്ബമാരും ,ശൈബമാരും പുതിയ രൂപങ്ങളിൽ..

by പ്രസന്നന്‍ കെ.പി
10/06/2022

Don't miss it

Your Voice

പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ

29/09/2020
Studies

ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !

08/02/2022
Columns

കന്നയ്യ ഭീൽ ഒരു പ്രത്യയശാസ്ത്രത്തിൻ്റെ ഉൽപന്നമാകുന്നു!

01/09/2021
real-estate.jpg
Fiqh

റിയല്‍ എസ്റ്റേറ്റില്‍ ഇസ്‌ലാം എത്ര!

02/12/2012
muslimah.jpg
Family

മുസ്‌ലിം സ്ത്രീയുടെ വികലമാക്കപ്പെട്ട ചിത്രം

24/04/2012
Views

മുറിവേല്‍ക്കുന്ന സമുദായം

24/11/2013
dress-nn.jpg
Columns

പെരുന്നാള്‍ വസ്ത്രം കീറിയോ?

25/08/2012
family.jpg
Tharbiyya

സന്തോഷിക്കാന്‍ എളുപ്പമാണ്‌

09/12/2015

Recent Post

ഞങ്ങളെ അടച്ചുപൂട്ടാനാണ് വിദേശ ഫണ്ട് ആരോപണമെന്ന് അള്‍ട്ട് ന്യൂസ്

04/07/2022

ലഷ്‌കറെ ഭീകരന്റെ ബി.ജെ.പി ബന്ധം; ചര്‍ച്ചയാക്കാതെ ദേശീയ മാധ്യമങ്ങള്‍

04/07/2022

വഫിയ്യ കോഴ്‌സിലെ പെണ്‍കുട്ടികളുടെ വിവാഹം; സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം

04/07/2022

മുസ്‌ലിംകള്‍ ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കരുതെന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ എം.പി

04/07/2022

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

03/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!